അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു

അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതി രൂക്ഷം. പ്രളയക്കെടുതിയിൽ ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ നാലായി ഉയർന്നു. 37,000ത്തിലേറെ പേരെ പ്രളയം ബാധിച്ചതായി അസം ദുരന്തനിവാരണ അതോറിറ്റി ...
സോണിത്പുർ ജില്ലയിലെ ചാരിദൂർ റവന്യു സർക്കിളിൽ തിങ്കളാഴ്ച രാത്രിയിൽ ഒരു പെൺകുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്ചയോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി.
ലഖിംപുർ ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ജില്ലയിൽ മാത്രം 35,000ത്തിലധികം പേരെ പ്രളയം ബാധിക്കുകയും ചെയ്തു. ജോർഹട്ട്, ശിവസാഗർ, സോണിത്പുർ, ദിബ്രുഗഡ്, ലഖിംപുർ, ധേമാജി എന്നീ ആറ് ജില്ലകളിലായി 12 റവന്യൂ സർക്കിളുകളും 99 ഗ്രാമങ്ങളും വെള്ളത്തിനടിയിലായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സോണിത്പുർ ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ സേന 16 പേരെ രക്ഷപ്പെടുത്തി. ദുരിതബാധിതർക്കായി 20 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ വഴി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ.
അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് അസമിലെ നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
"
https://www.facebook.com/Malayalivartha
























