അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം....ആന മയങ്ങിത്തുടങ്ങിയതായി വിവരം...പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. ആനക്ക് മയക്കുവെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂർ നിർണായകം..!

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. ആനക്ക് മയക്കുവെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്.
വെടിയേറ്റെന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആനയെ കൊണ്ടുപോകാനുള്ള അനിമൽ ആംബുലൻസ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നിൽക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാൽ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ച് തുടങ്ങി. സജീകരിച്ച് നിർത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമൽ ആംബുലൻസിലേക്ക് തള്ളിക്കയറ്റുക.
അരിക്കൊമ്പൻ കാടിനുള്ളിൽ മറഞ്ഞു, ദൗത്യം പ്രതിസന്ധിയില്‍; ജിപിഎസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കി സിമന്റ് പാലത്തിന് അടുത്തേക്ക് എത്തിച്ചാണ് വെടിവെച്ചത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി. കേന്ദ്രത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് മാറ്റിവെച്ചതെന്നാണ് വിവരം. യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മെയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്.
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ പലവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രം കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിൽ ചിലർക്ക് താൽപ്പര്യം സ്വർണ്ണ കടത്തിലാണെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയിരന്നു. ഇതിന് പിന്നാലെയാണ് അനുമതി നിഷേധിക്കൽ. കേന്ദ്രാനുമതിയില്ലാതെ നയതന്ത്ര പരിപാടികളിൽ പങ്കെടുക്കാൻ കേരളാ മുഖ്യമന്ത്രിക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കുന്നത്.
യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. ദുബായിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മെയ് 10ന് ബുധനാഴ്‌ച്ച അൽ നാസർ ലെഷർലാന്റിൽ വൻ പൗര സ്വീകരണം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും.
പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സഹകരിച്ചു വരുന്ന എല്ലാ പ്രിയ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കരുതണമെന്നും ഈ പുതിയ സാഹചര്യം ഉൾക്കൊണ്ട് തുടർന്നും സഹകരിക്കണമെന്നും സ്വാഗതസംഘം പ്രവർത്തക സമിതിക്ക് വേണ്ടി ഡോ. കെ.പി. ഹുസൈൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവർ അറിയിച്ചു. അബൂദബിയിലും വൻ പൗര സ്വീകരണത്തിന് വിപുലമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
വാർഷിക നിക്ഷേപ സമ്മേളനത്തിൽ യുഎഇ ലക്ഷ്യമിടുന്നത് ധനസമാഹരണമാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലും. അതുകൊണ്ടു തന്നെ ഈ സമ്മേളനത്തിൽ കേരളം പങ്കെടുക്കുന്നതു കൊണ്ട് ആർക്കും ഗുണമില്ല. ഈ സാഹചര്യത്തിലാണ് അനുമതി നിഷേധം എന്നാണ് സൂചന. മെയ് 8 മുതൽ പത്തു വരെ അബുദാബി നാഷണൽ എക്സ്ബിഷൻ സെന്ററിലാണ് ഇൻവെസ്റ്റ്മെന്റ് മീറ്റ്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.മെയ് മാസത്തില്‍ യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി പ്രവാസി സമൂഹം. ഇതിന്റെ ഭാഗമായി ദുബായില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു.രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവേളയിലെ മുഖ്യന്ത്രിയുടെ സന്ദര്‍ശനത്തില്‍ കൂടുതല്‍ പ്രവാസി സൗഹൃദ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
മെയ് പത്തിന് ദുബായിലെ മലയാളി പ്രവാസി സമൂഹം മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വിപുലമായ സ്വീകരണം നല്‍കുന്നുണ്ട്. അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ വെച്ചാണ് സ്വീകരണ പരിപാടി. പരിപാടിയുടെ സംഘാടക സമിതി ദുബായ് ഫ്‌ലോറ ഹോട്ടലില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രവാസികള്‍ക്കായി മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇതിനകം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ഡോക്ടര്‍ കെ പി ഹുസ്സൈന്‍ പറഞ്ഞു.
സ്വീകരണ പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ സജീവമായി മുന്നോട്ടു പോവുകയാണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രാജന്‍ മാഹി, ആര്‍ പി മുരളി എന്നിവര്‍ പറഞ്ഞു. ജനറല്‍ കണ്‍വീനറും നോര്‍ക്ക ഡയറക്ടറുമായ ഒ വി മുസ്തഫ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ചെറുതും വലുതുമായ നിരവധി സംഘടനകള്‍ മുന്നോട്ടു വന്നതായി ഓ വി മുസ്തഫ വ്യക്തമാക്കി.
351 അംഗ സ്വാഗത സംഘത്തിന്റെ നിര്‍ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ കമ്മറ്റികളും സംഘടനകളും ഇതിനകം ആരംഭിച്ചതായും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍, ജനറല്‍ കണ്‍വീനറും നോര്‍ക്ക ഡയറക്ടറുമായ ഒ വി മുസ്തഫ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രാജന്‍ മാഹി, ആര്‍ പി മുരളി എന്നിവര്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവി നടപടികളും വിശദീകരിച്ചു.
എം ഇ എസ്, യു എ ഇ പ്രസിഡന്റ്- സി കെ മജീദ്, മാസ് ഷാര്‍ജയില്‍ നിന്ന് ഹമീദ്, ഫുജൈറ കൈരളിയില്‍ നിന്ന് സൈമണ്‍ മാസ്റ്റര്‍, റാസല്‍ഖൈമ ചേതനയില്‍ നിന്ന് മോഹനന്‍ പിള്ള, യുവകലാസാഹിതിയില്‍ നിന്ന് വില്‍സണ്‍ തോമസ്, ജനതാദള്‍ പ്രതിനിധി ബാബു, ഓര്‍മ ദുബായില്‍ നിന്ന് അനീഷ് മണ്ണാര്‍ക്കാട്, ഐബിപിസിയില്‍ നിന്ന് ജെയിംസ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് ആണ് സ്വീകരണ പരിപാടി ഒരുക്കുന്നത്. അബുദാബി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനായി യു എ ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ എത്തുന്നത്. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പരിപാടികളില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha

























