ഗുസ്തി താരങ്ങളുടെ പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യം' ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്ന പി ടി ഉഷയുടെ പരാമർശത്തോട് തികഞ്ഞ വെറുപ്പും വിയോജിപ്പുമാണ്; ശരിക്കും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയത് ഗുസ്തി താരങ്ങൾ ഇങ്ങനെ പ്രതിഷേധിക്കാൻ ഇടയാക്കിയ പീഡന ആരോപണവും ഗുസ്തി ഫെഡറേഷൻ്റെ അമരത്തിരിക്കുന്നവൻ്റെ കയ്യിലിരുപ്പും തന്നെയല്ലേ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ശരിക്കും ഇത് എന്താണ് സംഭവം? പ്രമുഖ സംഘപരിവാർ പ്രൊഫൈലുകളിലൊന്നും പി.ടി.ഉഷയ്ക്കെതിരെ നടന്ന അക്രമണത്തെ കുറിച്ചോ അതിനു മുമ്പ് അവർ നടത്തിയ തീർത്തും സ്ത്രീവിരുദ്ധമായ പരാമർശത്തെ കുറിച്ചോ അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നും എഴുതി കണ്ടില്ല. എന്നാൽ ഇടത് പ്രൊഫൈലുകൾ എമ്പാടും ആ ആക്രമണ വാർത്ത ആഘോഷമാക്കുന്നതും കണ്ടു. ശരിക്കും എന്താണ് യാഥാർത്ഥ്യം? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ശരിക്കും ഇത് എന്താണ് സംഭവം? പ്രമുഖ സംഘപരിവാർ പ്രൊഫൈലുകളിലൊന്നും പി.ടി.ഉഷയ്ക്കെതിരെ നടന്ന അക്രമണത്തെ കുറിച്ചോ അതിനു മുമ്പ് അവർ നടത്തിയ തീർത്തും സ്ത്രീവിരുദ്ധമായ പരാമർശത്തെ കുറിച്ചോ അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നും എഴുതി കണ്ടില്ല. എന്നാൽ ഇടത് പ്രൊഫൈലുകൾ എമ്പാടും ആ ആക്രമണ വാർത്ത ആഘോഷമാക്കുന്നതും കണ്ടു. ശരിക്കും എന്താണ് യാഥാർത്ഥ്യം? ഗുസ്തി താരങ്ങളുടെ പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യം' ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്ന പി ടി ഉഷയുടെ പരാമർശത്തോട് തികഞ്ഞ വെറുപ്പും വിയോജിപ്പുമാണ്. ശരിക്കും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയത് ഗുസ്തി താരങ്ങൾ ഇങ്ങനെ പ്രതിഷേധിക്കാൻ ഇടയാക്കിയ പീഡന ആരോപണവും ഗുസ്തി ഫെഡറേഷൻ്റെ അമരത്തിരിക്കുന്നവൻ്റെ കയ്യിലിരുപ്പും തന്നെയല്ലേ?
കൂടെ ഉള്ളവൻ്റെ പേരിൽ പീഢനാരോപണം വരുമ്പോൾ മിണ്ടരുത് പറയരുത് നാണക്കേടാണ് "എന്ന വർത്തമാനം കുഴപ്പക്കാരെ പൊതിഞ്ഞു പിടിക്കലാണ്. അതിനാൽ തന്നെ ആ പരാമർശം നടത്തിയ സ്ത്രീയോടും, അവരിനി എത്ര വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരായാലും അങ്ങേയറ്റം വിയോജിപ്പാണ്. അത് പ്രശ്നത്തിൻ്റെ ഒരു വശം.
പി.ടി.ഉഷ നടത്തിയ ആ പരാമർശത്തോട് ഗുസ്തി താരങ്ങൾക്ക് ശക്തിയായി വിയോജിക്കാം; വാക്കുകൾകൊണ്ട് തന്നെ. എന്നാൽ പിഴവ് തിരിച്ചറിഞ്ഞ് സമവായത്തിന് വരുമ്പോൾ കയ്യാങ്കളി കാട്ടുന്നത് ഫൗൾ പ്ലേ തന്നെയാണ്. ചിത്രങ്ങളിലൊക്കെ സമരപ്പന്തലിൽ ഇരിക്കുന്ന ഗുസ്തി താരങ്ങളോട് സൗഹാർദപരമായാണ് അവർ ഇടപ്പെടുന്നത്. തിരിച്ചും അങ്ങനെ തന്നെ. അങ്ങനെങ്കിൽ സമരപ്പന്തലിൽ നിന്നും പുറത്തിറങ്ങിയ അവരെ ആക്രമിച്ചത് ആര്?
ഇനി ആരോപണത്തെ കുറിച്ചാണെങ്കിൽ അതിൽ എത്ര മാത്രം കഴമ്പ് ഉണ്ടെന്നറിയില്ല. പക്ഷേ ശ്രീമതി. ഉഷയെ പോലെ, ഒരു പക്ഷേ അവരെക്കാളും ഒക്കെ സമരപ്പന്തലിൽ ഇരിക്കുന്നവർ ഇന്ത്യയ്ക്ക് അഭിമാനമായവരാണ്. ആരോപണ വിധേയനായ ആളെ മാറ്റി നിറുത്തുക വരെ ചെയ്യുന്നില്ല എന്ന് പറയുന്നതിനോട് യാതൊരു വിധത്തിലും യോജിക്കാൻ സാധിക്കുന്നില്ല. മാത്രവുമല്ല ക്രിമിനൽ ബാക്ഗ്രൗണ്ട് ഉള്ളവരെയൊന്നും ഇതുപോലുള്ള സ്ഥാനമാനങ്ങൾ നല്കി മഹാന്മാരാക്കാനും പാടില്ല. ബ്രിജ്ഭൂഷൺ എം പിയുടെ ബാക്ക് ഗ്രൗണ്ടിൽ ക്രിമിനലിസമുണ്ട് എന്നത് വാസ്തവം. അതിനെ കേവലം രാഷ്ട്രീയം വച്ച് ന്യായീകരിക്കുന്നത് അല്പത്തരമാണ്. അത് ഒരു തരത്തിൽ ക്രിമിനലിസത്തിന് കുടപ്പിടിക്കലാണ്.
പത്മശ്രീ സാക്ഷി മാലികിനെ പോലുള്ളവർ മറുപക്ഷത്ത് നിന്ന് കടുത്ത ആരോപണം ഉന്നയിക്കുമ്പോൾ അതിനെ പാടെ തളളിക്കളയാൻ കഴിയില്ല. ബ്രിജ്ഭൂഷൺ എന്നയാളുടെ കേസ് ഹിസ്റ്ററി വച്ച് നോക്കുമ്പോൾ ഗുസ്തി താരങ്ങൾ പറയുന്നത് വിശ്വസിക്കാനേ തരമുള്ളൂ. യു.പി പോലീസ് വെടി വച്ച് കൊന്ന അതീഖ് അഹമ്മദിനെ പോലൊരു ക്രിമിനൽ എന്നതിനപ്പുറം ഒരു ഡെക്കറേഷനും അയാൾ അർഹിക്കുന്നില്ല. ഒരു രാജ്യത്തിന്റെ അഭിമാനം എന്ന ഉന്നതിയിൽ തന്നെ ശ്രീമതി. ഉഷയെയും ഗുസ്തിയിൽ മെഡലുകൾ വാരിക്കൂട്ടിയ താരങ്ങളെയും കാണുന്നു. അതിനാൽ തന്നെ ഇന്നലെ പി.ടി. ഉഷയ്ക്ക് എതിരെ നടന്ന manhandling നോടും തീർത്തും വിയോജിപ്പ്! എന്തായാലും സത്യം മറ നീക്കി പുറത്ത് വരട്ടെ!
https://www.facebook.com/Malayalivartha
























