അറ്റ്ലാന്റിക് സാമ്പിള്‍ അടുത്ത ബോട്ടെത്തിക്കാന്‍ നാസര്‍. എല്ലാറ്റിനും പിന്നില്‍ സിപിഎം ലക്ഷ്യം റിയാസിന്റെ വളര്‍ച്ച.

തൂവല്‍ത്തീരത്തെ കണ്ണീര്‍തീരമാക്കി മാറ്റിയ നാസറിന്റെ ബോട്ട് നീറ്റിലിറക്കാന്‍ മതിയായ രേഖകളോ അനുമതിയോ ഇല്ലാതിരുന്നിട്ടും അതിന്റെ പിന്നിലാരെന്ന ചോദ്യമാണ് കേരളം നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി അബ്ദുറഹിമാന്റെയും പരിവാരങ്ങളുടെയും വേണ്ടപ്പെട്ടവനാണ് നാസര്‍ എന്നാണ് ആദ്യമേ ഉയര്‍ന്നുകേട്ടിരുന്ന ആരോപണം. എന്നാല്‍ അതിന് പുറമേ പ്രാദേശിക സിപിഎം നേതാക്കളും സ്ഥലം എംഎല്‍എയും എല്ലാ പിന്‍തുണയും നല്കിയിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. തൂവല്‍തീരത്തെ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഉയര്‍ത്തി എടുക്കേണ്ടത് എംഎല്‍എയുടെയും കൂടി ആവശ്യമായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് തൂവല്‍ത്തീരത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് വലിയ വര്‍ത്തമാനങ്ങളാണ് പറഞ്ഞിരുന്നത്. തൂവല്‍്ത്തീരത്ത് മന്ത്രി ഉത്ഘാടനം ചെയ്ത ഫ്‌ലോട്ടിംഗ് ബ്രിഡ്ജും സ്വകാര്യ വ്യക്തിയ്ക്കാണ് നല്കിയിരിക്കുന്നത്. മലപ്പുറത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ എന്തു നെറികെട്ട പ്രവര്‍ത്തിക്കും തയ്യാറാണെന്ന് തെളിയിക്കുന്നതാണ് തൂവല്‍ത്തീരത്തെ ദുരന്തം.
മലപ്പുറം ജില്ലയില്‍ സിപിഎമ്മിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന കാണിച്ചു കൊടുക്കുക കൂടിയാണ് തൂവല്‍ത്തീരത്തെ ടൂറിസം കേന്ദ്രമാക്കി മാറ്റിയതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. പെരുനാള്‍ ദിനത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാന്‍ വേണ്ടിയാണ് ബോട്ടും മറ്റ് സംവിധാനങ്ങളുമൊരുക്കിയത്. അപകടം നടന്നപ്പോള്‍ എല്ലാവരും കയ്യൊഴികയും ബോട്ടുടമ നാസറിന്റെ തലയില്‍ എല്ലാ കെട്ടിവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ നാസര്‍ മാത്രമല്ല. സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാരണമാണ് 22 പേരും മരിച്ചിരിക്കുന്നതെന്ന് വ്യക്തം.മുഹമ്മദ് റിയാസിനെ മലബാര്‍ മേഖലയില്‍ ചോദ്യം ചെയ്യാനില്ലാത്ത നേതാവാക്കി വളര്‍ത്തുകയെന്ന ലക്ഷ്യവും മലപ്പുറത്തെ എല്ലാ സിപിഎം പരിപാടികള്‍ക്ക് പിന്നിലുണ്ടെന്നതും വ്യക്തമാണ്.
നാസര്‍ നേരിട്ടെത്തി തന്റെ ബോട്ടിനെ നിയന്ത്രിച്ചിരുന്നില്ല. മറിച്ച നാസറിന് എല്ലാ പിന്‍തുണയും ഉറപ്പാക്കി ഒരം സംഘം സിപിഎം നേതാക്കള്‍ എപ്പോഴുമുണ്ടായിരുന്നു. പോലീസ് മുതല്‍ ജില്ല കളക്ടര്‍വരെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മരവിപ്പിച്ച് ബോട്ട് യാത്ര സുരക്ഷിതമാക്കാന്‍ സകല ഒത്താശകളും നാസറിന് കിട്ടി കൊണ്ടിരുന്നു. അറ്റ്‌ലാന്റിക് സാമ്പിളായിരുന്നുവെന്നും വിനോദ സഞ്ചാരികള്‍ കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാനും പദ്ധതിയുണ്ടായിരുന്നു.
പൂരപ്പുഴയില്‍ തൂവല്‍തീരത്തിനുസമീപം 22 പേര്‍ മരിച്ച സംഭവത്തില്‍, അപകടത്തിനിടയാക്കിയ 'അറ്റ്ലാന്റിക്' ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെയായിരുന്നെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. 21 യാത്രക്കാരെവെച്ച് സര്‍വീസ് നടത്താനായിരുന്നു കേരള മാരിടൈം ബോര്‍ഡില്‍നിന്ന് അനുമതിതേടിയത്. ഇതിനുപോലും അന്തിമാനുമതി ലഭിച്ചിരുന്നില്ല. അപകടംനടന്ന ഞായറാഴ്ച 37 യാത്രക്കാരും ഡ്രൈവറടക്കം രണ്ടു ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
മീന്‍പിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാന്‍ ഉടമ അപേക്ഷ നല്‍കിയിരുന്നത്. ഇതിനുള്ള നിബന്ധനകള്‍ പാലിച്ചോ എന്നറിയാന്‍ മാരിടൈം ബോര്‍ഡിന്റെ സര്‍വേയര്‍ ആലപ്പുഴയില്‍ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതില്‍ ഒട്ടേറെ അപാകം കണ്ടതിനെത്തുടര്‍ന്ന് പരിഹരിക്കാന്‍ നിര്‍ദേശംനല്‍കി.ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ സര്‍വേയര്‍ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സര്‍വീസ് തുടങ്ങി. ആദ്യം അപേക്ഷനല്‍കി ഫിറ്റനസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്ട്രേഷന്‍ നമ്പര്‍ KIV/BPR/99/23 ബോട്ടിന്റെ യഥാര്‍ഥ രജിസ്ട്രേഷന്‍ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സര്‍വീസ് ആരംഭിച്ചതെന്ന് മാരിടൈം ബോര്‍ഡ് പറയുന്നു. അനുമതി ലഭിക്കുന്നതിന് മുന്‍പ് സര്‍വ്വീസ് തുടങ്ങാന്‍ നാസറിന് പ്രദാശിക സിപിഎം നേതാക്കളുടെ പിന്‍തുണയുണ്ടായിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha


























