ഓഖിയേക്കാള്‍ ഭീകരം മോക്ക തീരം തൊട്ടു കൊടുങ്കാറ്റും പേമാരിയും

ഉള്‍ക്കടലുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തില്‍ നിന്നും ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതും അവ കേരളത്തിന്റെ അതിര്‍ത്തികളിലൂടെ കടന്നു പോകുന്നതും പതിവാണ്. ഗുജറാത്ത് തീരങ്ങളിലൂടെയാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ കടന്നു പോയിട്ടുള്ളത്. അപ്പോഴൊക്കെ ആശ്വസിച്ചിരുന്ന കേരളത്തിന് തികച്ചും തിരി്ച്ചടിയായിട്ടാണ് മോക്ക ചുഴലിക്കാറ്റ് കടന്നു വരുന്നത്. ശക്തമായ കാറ്റും പേമാരിയും കേരളത്തിന്റെ വിവധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത നാശം വിതയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് കാലാവസ്ഥ നിരീക്ഷണ കേ്ന്ദ്രം കണക്കു കൂട്ടുന്നത്. ഓഖി ചുഴലിക്കാറ്റു വന്നപ്പോഴെടുത്ത മുന്‍കരുതലുകളൊന്നും എടുത്തിട്ടില്ലെങ്കിലും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഓഖിയേക്കാള്‍ തീവ്രത കൂടിയ തരത്തിലാണ് മോക്കയെത്തുകയെന്നും വാദിക്കുന്നവരുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് കരുതുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദം ആകുമെന്നും നാളെയോടെ മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടര്‍ന്ന് ബംഗ്ലദേശ് - മ്യാന്‍മര്‍ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കാനാണ് സാധ്യത. കാറ്റിന്റെ സ്വാധീനഫലമായി വരുന്ന അഞ്ചു ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്. ഇന്നു മുതല്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മേയ് 12, 13 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ജലാശയങ്ങളിലും കടലിലും ഇറങ്ങിയുള്ള വിനോദസഞ്ചാരത്തില്‍ നിയന്ത്രണം പാലിക്കണമെന്നാണ് മുന്നറിയിപ്പുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരത്തു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ പ്രളയം സൃഷ്ടിച്ച് മുറിവുകള്‍ ഉണങ്ങിയിട്ടില്ല. വീണ്ടും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ കേരളത്തിന്റെ കാലാവസ്ഥ സ്ഥിതിയെ തന്നെ മാറ്റി മാറിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ അത് ആദ്യം ബാധിക്കുന്നത് കേരളത്തീരങ്ങളെയാണ്. അതുകൊണ്ട് കടന്നു വന്ന ചുഴലികൊടുങ്കാറ്റുകള്‍ കേരളത്തില്‍ കനത്ത നാശമാണ് വിതച്ചിട്ടുള്ളത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പേമാരിയുടെ കൂടെ ശക്തമായ ഇടിയും മിന്നലുമുണ്ടാകുന്നത് മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.കവളപ്പാറയിലും ,മുണ്ടക്കയത്തുമുണ്ടായ മേഘ വിസ്‌ഫോടനങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. മോക്കയില്‍ അത്രത്തോളം വലിയ വിസ്‌ഫോടനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ചക്രവാതചൂഴി കേരളത്തിലേയക്ക് പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് വേനല്‍മഴയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.കാറ്റും മിന്നലും ചുഴി പോലുള്ള പ്രതിഭാസവുമുണ്ടാകാനുള്ള സാധ്യത ഇപ്പോഴും നിലനില്ക്കുകയാണ്. ബംഗാള്‍ ഉല്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലാണ് ചുഴലിക്ക് മുന്‍പുള്ള ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശക്തമായിരിക്കുന്നത്. മ്യാന്‍മാറിന്റെ ഭാഗത്തേയ്ക്കാണ് ചുഴലി സഞ്ചരിക്കുന്നതെന്ന കാണിക്കുന്നത്. ചുഴലിയടെ സഞ്ചാര പാതകളായ ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പടെയുള്ള തീരങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സാധാരണയുണ്ടാകുന്ന കാലവര്‍ഷക്കാറ്റിനെ ചുഴലി സ്വാധീനിച്ചാല്‍ കുടുതല്‍ നാശമുണ്ടാകാനും സാധ്യതയുണ്ട്. വേനല്‍മഴ സീസണ്‍ ഈ മാസം മുപ്പതിന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ കനത്ത മഴ ലഭിച്ചിട്ടില്ലെന്ന വിവരങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ പരക്കെ മഴ വളരെ കുറവായിരുന്നു. കണ്ണൂരില്‍ 88 ശതമാനവും, കോഴിക്കോട് 80 ശതമാനവും മഴ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ 33 ശതമാനത്തിലധികം മഴ ലഭിച്ചിട്ടുണ്ട്. ഇനിയും മഴ കൂടിയാല്‍ ജില്ലയിലെ ജലാശയങ്ങള്‍ക്കും ഡാമുകള്‍ക്കും താങ്ങാനാവില്ലെന്നും കണക്ക് കൂ്ട്ടുന്നുണ്ട്. വടക്കന്‍ ജില്ലകളിലെ മഴക്കുറവ് വരാന്‍ പോകുന്ന ചുഴലിക്ക് മുന്‍പുള്ള ശാന്തയാണോയെന്ന കാര്യത്തിലും പഠനം നടക്കുന്നുണ്ട്. കാറ്റിന്റെ ശക്തി പ്രാപിച്ചാല്‍ മോക്ക തീരം തൊടും കേരളത്തില്‍ വലിയ നാശം വിതയ്ക്കാതെ കടന്നു പോകട്ടെയെന്ന് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha


























