ഡി വൈ എഫ് ഐ നേതാവിന് ഇത് ഒറ്റപ്പെട്ട സംഭവം...ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ നമ്മുടെ സമൂഹം കുറച്ചും കൂടി ജാഗ്രതയോടെ പെരുമാറാൻ ശ്രമിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്....

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി ഓര്മ മാത്രമാണ്...അതി ദാരുണമായി ഒരു തെറ്റും ചെയ്യാത്ത ഒരുപാട് സ്വപ്നങ്ങളുമായി വന്നു ജീവിതം തുടങ്ങവേ ഇത്തരത്തിൽ മരണപെടേണ്ടി വന്ന വന്ദനയുടെ അവസ്ഥയിൽ എത്ര കണ്ടു ആശ്വാസ വാക്കുകൾ നല്കാൻ ശ്രേമിച്ചാലും മതിയാവില്ല..നഷ്ടമായത് ആ കുട്ടിയുടെ മാതാപിതാക്കൾക്ക് തന്നെയാണ്...പക്ഷെ ഇത്രയേറെ അതി ദാരുണമായ സംഭവം ഉണ്ടായിട്ടും..അതിനെ ന്യായീകരിക്കാൻ ഇപ്പോഴും നമ്മുടെ നാട്ടിലെ കുറെ എണ്ണത്തിന് കഴിയുന്നുണ്ടലൊ എന്നോർക്കുമ്പോൾ കഷ്ട്ടം തോനുന്നു..ഇന്നലെ നമ്മൾ ഏറ്റവും വലിയ ന്യായീകരണം കേട്ടു , അതും ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വീണ ജോർജിന്റെ വായിൽ നിന്ന് തന്നെ... കൊല്ലപ്പെട്ട യുവതി ഹൗസ് സർജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.എന്നായിരുന്നു മന്ത്രി പറഞ്ഞത്..അതിനെ തുടർന്ന് കടുത്ത വിമർശനമായിരുന്നു ഉയർന്നു കേൾക്കുന്നുണ്ടായിരുന്നത്..ഇത്തരം സാഹചര്യങ്ങളിലും എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു എന്നോർത്തിട്ടാണ്..
അത് കഴിഞ്ഞ ഇന്ന് dyfi സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ വാക്കുകൾ കേട്ടാലും ആരെയൊക്കെയോ ന്യായീകരിക്കാൻ ശ്രമിക്കുന്നതായും കാണാൻ സാധിക്കുന്നുണ്ട്...കേരളത്തിൽ വളരെ ഒറ്റപ്പെട്ട നിലയിലാണ് ഈ സംഭവം ഉണ്ടായിട്ടുള്ളത്..ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ നമ്മുടെ സമൂഹം കുറച്ചും കൂടി ജാഗ്രതയോടെ പെരുമാറാൻ ശ്രമിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്..'കേരളം ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കുണ്ട്. ലോകത്തിനാകെ മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവര്‍ക്ക് നിര്‍ഭയമായി തൊഴിലെടുക്കാനുള്ള സൗകര്യം പൊതുസമൂഹം ഒരുക്കേണ്ടതുണ്ട്.ഇങ്ങനെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ ശക്തമാക്കും എന്നല്ലാതെ dyfi നേതാവിന് ഒന്നും തന്നെ പറയാനില്ല...പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയോ..അല്ലെങ്കിൽ അതിനെ ന്യായീകരിച്ചു കൊണ്ട് ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയെ കുറിച്ചൊന്നും തന്നെ dyfi നേതാവിന് പറയാൻ ഇല്ല...ഇവനൊക്കെ ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുക ആണ്,ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു ന്യായീകരിക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്,സമൂഹം ആണോ police ആണോ ജാഗ്രത പുലർത്തേണ്ടത് എന്നുകൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു..
പിന്നെ സഖാക്കളുടെ ഇപ്പോഴത്തെ ഹോബികൾ കുറിച്ച് പറയാതെ ഇരിക്കുന്നതാവും നല്ലത്...ഈ നാട്ടിൽ നടക്കുന്ന സകലമാന വൃത്തികെട്ട പരിപാടികളിലും , ഒരു സഖാവിന്റെ പങ്കാളിത്തം ഉറപ്പാണ്...പകൽ ലഹരിക്കെതിരെ സമരം രാത്രി മയക്കുമരുന്ന് , ഹാൻസ് കച്ചവടം ഏതാണ് ഇപ്പോഴത്തെ അവസ്ഥ,എല്ലാം ഒറ്റപെട്ട ആണ് എല്ലാം ബോട്ട്, ഡോക്ടർ അങ്ങനെ എല്ലാം അങ്ങനെ പറഞ്ഞോ എല്ലാത്തിനും...
അത് കഴിഞ്ഞാൽ പിന്നെ ഉത്തരവാദിത്തം തീർന്നല്ലോ...ജനങ്ങൾ ജാഗ്രത പാലിക്കണം പോലും..എത്രത്തോളം ജാഗ്രത പാലിക്കണം..എത്രത്തോളം ജാഗ്രത പാലിച്ചാൽ ആണ് ഇനി ഇന്നാട്ടിലെ സാധാരണക്കാർക്ക് മനസമാധാനത്തോടെ ജീവിക്കാൻ സാധിക്കുക എന്നും കൂടെ പറഞ്ഞു തന്നാൽ നന്നായേനെ..
https://www.facebook.com/Malayalivartha


























