Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

തിരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ സ്വഭാവികമായതിനാല്‍ ബിജെപി തങ്ങളുടെ പാളിച്ചകള്‍ കണ്ടുപിടിച്ച് പരിഹിരച്ച് മുന്നോട്ട് പോകാന്‍ ശ്രമം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ ചാട്ടവും വെപ്രാളവും കണ്ടിട്ട് കര്‍ണാടക വിജയം അവരെ പലവിധത്തിലും ഉലച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍.

15 MAY 2023 03:01 PM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും മുന്നണികളിലും കക്ഷികളിലും വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ ഭരണം പിടിച്ചു എന്നതിനപ്പുറം ബിജെപിയ്ക്ക് ചെറുതല്ലാത്ത പ്രഹരം ഏല്‍പിച്ചു  കൊണ്ടാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്. മുന്നണി സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായ കോണ്‍ഗ്രസ് ഒറ്റയ്ക്ക ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാട്ടം നടത്തി നേടിയതാണ്. തിരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ സ്വഭാവികമായതിനാല്‍ ബിജെപി തങ്ങളുടെ പാളിച്ചകള്‍ കണ്ടുപിടിച്ച് പരിഹിരച്ച് മുന്നോട്ട് പോകാന്‍ ശ്രമം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ ചാട്ടവും വെപ്രാളവും കണ്ടിട്ട് കര്‍ണാടക വിജയം അവരെ പലവിധത്തിലും ഉലച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍.

കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ എല്ലാ മേഖലയിലും കോണ്‍ഗ്രസിനെ പിന്‍തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ മുതലെടുത്ത് അധികാരത്തിലെത്തിയിരിക്കുന്ന സിപിഎമ്മിന് അത്തരം ന്യൂനപക്ഷ ഏകീകരണം രുചിച്ചിട്ടില്ലെന്ന വ്യ്കതം. ന്യാനപക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്നകറ്റുന്നതിന് ബിജെപി ഭീതിയുണ്ടാക്കി കൊണ്ടിരുന്നു. ബിജെപി യെ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നും കേരളത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഇടുതപക്ഷത്തോടൊപ്പം നില്ക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്ന സിപിഎമ്മിന് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് തികച്ചും തിരിച്ചടിയായിരിക്കുകയാണ്. ബിജെപി യെ എതിര്‍ക്കുന്നവരെ ഞങ്ങള്‍ സഹായിക്കുമെന്ന് വലിയ വായില്‍ നേതാക്കള്‍ പറയുകയും , മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വിജയത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ കോണ്‍ഗ്രസിലേയ്ക്കുള്ള തിരിച്ചു പോക്ക് ഏറെ വെട്ടിലാക്കിയിത് ഗോവിന്ദന്‍മാഷിനെയാണ്.

ലീഗ് മതേതര പാര്‍ട്ടിയാണെന്ന് അടുത്തിടെ പറഞ്ഞതിന് വേണ്ടത്ര ശ്രദ്ധകിട്ടിയിരുന്നില്ല. ലീഗുകാര്‍ സിപിഎം തങ്ങളെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ആ ചൂണ്ടയില്‍ അവര്‍ കൊത്തിയില്ല. എങ്ങനെയെങ്കിലും ലീഗിനെ ഇടതുവശത്തേയ്ക്ക് കൊണ്ടു വരാനായി മുല്ലാക്കമാരുടെ പിന്നാലെ നടന്നെങ്കിലും ഒന്നും നടക്കാതെ പോയി. എന്നാല്‍ പിന്നെ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴി്ഞ്ഞ ദിവസം  കോണ്‍ഗ്രസിന്റെ നട്ടെല്ലാണ് ലീഗെന്ന പ്രസ്താവന നടത്തിയത്. മുസ്ലീം ലീഗെന്നൊരു പ്രസ്ഥാനം കോണ്‍ഗ്രസില്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് നട്ടെല്ലുണ്ടാകുമായിരുന്നില്ലെന്ന പരാമര്‍ശമാണ് നടത്തിയത്. ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ലീഗ് തന്നെ രംഗത്തെത്തിയത് ഏറെ കൗതുകമാണ്. കോണ്‍ഗ്രസില്‍ ലീഗിന് വലിയ സ്ഥാനം നല്കി പുകഴ്ത്തിയതിന് പിന്നില്‍ വ്യ്കതമായ രാഷ്ട്രീയ ഉദ്ദേശ്യം സിപിഎമ്മിനുണ്ടായിരുന്നു.

ഇതു മനസിലാക്കി കൊണ്ടാണ് ലീഗു നേതാക്കളും മറുപടി പറയാനിറങ്ങിയിരിക്കുന്നത്.മുസ്ലിം ലീഗ് യു.ഡി.എഫിന്റെ നട്ടല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം ലീഗിനുള്ള അംഗീകാരമൊണ്  കെ.എം.ഷാജി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലീഗിനെ എല്‍.ഡി.എഫിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസില്‍ വച്ചാല്‍ മതിയെന്ന് ഷാജി തുറന്നടിച്ചു. ബിജെപിക്കെതിരെ ഒന്നിക്കണമെന്ന സിപിഎമ്മിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ല. ആരുമായി ഒന്നിച്ച് പോകാത്തത് സിപിഎമ്മാണ്. കോണ്‍ഗ്രസിനെ പല ഘട്ടത്തിലും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മുതലാളി പറഞ്ഞതനുസരിച്ച് കേട്ടു നില്‍ക്കലല്ല ജനാധിപത്യം. സിപിഐയെ പോലെ എല്ലാം കേട്ടുനില്‍ക്കുന്ന പാര്‍ട്ടിയല്ല ലീഗെന്ന് ഗോവിന്ദന്‍ മാഷ് മനസിലാക്കണം. അത് മനസിലാക്കിവേണം ക്ഷണിക്കാനെന്നും കെ.എം. ഷാജി തുറന്നടിച്ചതോടെ സിപിഎമ്മിനും ഉ്ത്തരം മുട്ടിയിരിക്കുകയാണ്.

ബിജെപിയെ തകര്‍ത്തു കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയത് കേരളത്തിലെ കോണ്‍ഗ്രസിലും യുഡിഎഫിനും ഏറെ ആശ്വസമായി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമെന്ന മോഹവും എളുപ്പമാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി കുറഞ്ഞുവെന്ന് വാദിക്കുന്നവരാണ് സിപിഎമ്മുകാര്‍. എന്നാല്‍, കര്‍ണാടകയില്‍, ബിജെപിയെ നേര്‍ക്കുനേര്‍ നിന്ന് പോരാടി വീഴ്ത്തിയതോടെ കോണ്‍ഗ്രസിന് ഈ വാദങ്ങളെ തള്ളാന്‍ സാധിക്കും.

കര്‍ണാടക ഇഫക്ടില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2019ലേതിന് സമാനമായ വിജയം ആവര്‍ത്തിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കര്‍ണാടക വിജയം മതന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. ബിജെപി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇടപെടലുകള്‍ ശക്തമാക്കിയിരിക്കെ  കര്‍ണാടകത്തില്‍ ഒമ്പത് മുസ്ലിം എംഎല്‍എമാരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു കയറിയത്. അതുകൊണ്ട് തന്നെ മുസ്ലിം മനസിലേക്ക് കോണ്‍ഗ്രസ് കൂടുതല്‍ നടന്നു കയറുകയാണ്. ഇത് കേരളത്തില്‍ യുഡിഎഫിനും തുണയായി മാറും. ഇതു മനസില്കാകിയാണ് ലീഗിനെ പിഴുതെടുത്ത് പുതിയ രാഷ്ട്രീയ നീക്കത്തിന് ഗോവിന്ദന്‍ മാഷി തയ്യാറെടുക്കുന്നതെന്ന് വ്യക്തം.

2021ലെ നിയമസഭാ തോല്‍വിക്ക് ശേഷം മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായിരുന്നു. ഇടക്കാലം കൊണ്ട് പിണറായിയെ പുകഴ്ത്തിക്കൊണ്ട് ലീഗ് നേതാക്കള്‍ നിരന്തരം രംഗത്തുവരികയും ചെയ്യുന്നു. മുന്നണി വിടുമെന്നവിധത്തില്‍ വാര്‍ത്തകള്‍ വരുമ്പോഴാണ് കര്‍ണാടകയിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ഉണ്ടായിരിക്കുന്നത്. ഇതോടെ ലീഗ് കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന് ഉറപ്പായി.

വയനാട്ടിലെ ലീഡേഴ്സ് മീറ്റിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അകല്‍ച്ച കുറയുന്ന പശ്ചാത്തലത്തില്‍ വന്ന കര്‍ണാടക ഫലം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പ്രതാപം വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ. നേതാക്കളുടെ ഐക്യമാണ് കര്‍ണാടകയിലെ വിജയത്തില്‍ ഏറ്റവും പ്രധാനമായത്. അതുകൊണ്ട് തന്നെ കെ സുധാകരനും വിഡി സതീശനും രമേശ് ചെന്നിത്തലയും അടക്കം ഒരുമയോടെ മുന്നോട്ടു പോകേണ്ട അവസരമാണ് ഒരുങ്ങുന്നത്.

കര്‍ണാടകയില്‍ ന്യൂനപക്ഷ, പിന്നാക്ക, ദളിത് പിന്തുണ ലഭിച്ചതാണ് വിജയത്തിലേക്ക് നയിച്ചത്. വയനാട് ലീഡേഴ്സ് മീറ്റിന്റെ തുടര്‍ച്ചയായി മത,ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കോണ്‍ഗ്രസ് നീക്കം. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അകല്‍ച്ച മാറ്റാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞതാണ് പാര്‍ട്ടിക്ക് കരുത്തായത്. വയനാട്ടില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിലൂടെ കേരളത്തിലും അതിനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഭരണവിരുദ്ധവികാരം അനുകൂലമാക്കിയത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തു. കേരളത്തിലും ഇടതുസര്‍ക്കാരിനെതിരായ അഴിമതിയാരോപണവും ഭരണവിരുദ്ധവികാരവും മുതലെടുത്ത് പ്രചാരണം നടത്തിയാല്‍ ഫലമുണ്ടാവും.

 കോടതിയല്‍ നിന്നും ഇനി അനുകൂല വിധി കൂടി രാഹുല്‍ നേടിയാല്‍ അത് കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വാകുമെന്ന കാര്യം ഉറപ്പാണ്ട്. കോണ്‍ഗ്രസിനൊരു ചരിത്ര ദിവസമാണ് കര്‍ണാടകം സമ്മാനിച്ചത്. ഫലം മറ്റൊന്നായാല്‍, കളം കൈവിട്ടു പോയെന്ന മട്ടില്‍ ലോക്സഭ തെരഞ്ഞെടുപ്പിലേക്കും നീളുന്ന ദൂരവ്യാപക പ്രത്യാഘാതം കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. കര്‍ണാടക ഫലം എതിരായിരുന്നെങ്കില്‍ ലീഗ് തന്നെ ആദ്യം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വരികയും അതിലൂടെ ഇടതു പാളയത്തില്‍ എത്തിച്ചേരുകയും ചെയ്യുമായിരുന്നു. ഇത്തരം മനപായസം സിപിഎമ്മുമാര്‍ ഉണ്ടു കഴിയുമ്പോഴാണ് കോണ്‍ഗ്രസിന് പുനര്‍ജനിയായി കര്‍ണാടക മാറിയത്.

മോദി-അമിത് ഷാമാര്‍ നയിക്കുന്ന ബിജെപിയുടെ കാവിരാഷ്ട്രീയത്തിനു മുന്നില്‍ രാജ്യം കീഴടങ്ങിപ്പോയെന്ന ചിന്താഗതി ലോക്സഭ തെരഞ്ഞെടുപ്പു പ്രവണതകളിലേക്ക് പടരുന്ന ഘട്ടത്തിലാണ് കര്‍ണാടകം തിരുത്തിയത്  മോദിയെയും സംഘ്പരിവാര്‍ വിഭാഗീയ രാഷ്ട്രീയത്തെയും കൈവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് കര്‍ണാടകം. എങ്കിലും കേരളത്തില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നതും വ്യ്കതമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends