കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ രഹസ്യ ചര്‍ച്ചയെന്നു തന്നെ വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ചാരപ്രവര്‍ത്തനം എന്നു മുദ്രകുത്തി കഴിഞ്ഞു. ക്യൂബന്‍ സന്ദര്‍ശനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട കാര്യം വരമ്പോള്‍ മോദി സര്‍ക്കാര്‍ ഇത് ചൂണ്ടിക്കാട്ടാനാണ് സാധ്യത. അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ കാത്തിരിക്കുന്ന മോദി സര്‍ക്കാരിന് കിട്ടിയ വടിയാണ് കേരള സര്‍ക്കാരിന്റെ ക്യൂബന്‍ ചര്‍ച്ച.

ക്യൂബന്‍ വിപ്ലവ നേതാവ് ചെഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര 2019 ജൂലൈയിലാണ് കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയത്. ക്ലിഫ് ഹൗസില്‍ എത്തി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയേയും ഉള്‍പ്പെടുത്തിയാണ് അലെയ്ഡ് കമ്മ്യൂണിസത്തെ കുറിച്ച് ചര്‍ച്ച നട്ത്തിയത്. കൂട്ടത്തില്‍ മുഖ്യനെ ക്യൂബയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഏറെ ആവേശകരമായിരുന്നു, ധീര വിപ്ലവകാരി ചെഗുവേരയുടെ മകള്‍ ഡോ അലെയ്ഡ ഗുവേരയുമായുള്ള കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു.
ക്യൂബയിലെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമൊക്കെ അന്നു ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. ക്യൂബ അമേരിക്കയുടെ എതിര്‍പ്പിനെ അവഗണിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് ബിസിനസ് സൗകര്യമൊരുക്കാന്‍ തയ്യാറെടുക്കുന്ന വേളയിലാണ് പിണറായി വിജയനും ക്യൂബന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നതിനിടയിലാണ് ക്യൂബന്‍ അംബാസിഡറുമായി പിണറായി ചര്‍ച്ച നടത്തിയെന്ന വിവരം പുറത്തു വന്നത്. രഹസ്യ ചര്‍ച്ചയല്ലെന്നും ഉദ്യോഗസ്ഥ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ചയെന്നുമാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ രഹസ്യ ചര്‍ച്ചയെന്നു തന്നെ വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ചാരപ്രവര്‍ത്തനം എന്നു മുദ്രകുത്തി കഴിഞ്ഞു. ക്യൂബന്‍ സന്ദര്‍ശനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട കാര്യം വരമ്പോള്‍ മോദി സര്‍ക്കാര്‍ ഇത് ചൂണ്ടിക്കാട്ടാനാണ് സാധ്യത. അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ കാത്തിരിക്കുന്ന മോദി സര്‍ക്കാരിന് കിട്ടിയ വടിയാണ് കേരള സര്‍ക്കാരിന്റെ ക്യൂബന്‍ ചര്‍ച്ച.
ആരോഗ്യ - കായിക മേഖലയില്‍ കേരളവുമായി സഹകരണം വര്‍ധിപ്പിക്കുക, ആയുര്‍വേദത്തിന് ക്യൂബയില്‍ പ്രചാരം കൂട്ടുക എന്നീ കാര്യങ്ങള്‍ക്കാണ് ചര്‍്ച്ച നടത്തിയെന്ന വിവരങ്ങളാണ് രേഖയില്‍ പറയുന്നത്. ഇതിനു പുറമേ യു.എ.ഇ, വിയറ്റ്നാം, അര്‍ജന്റീന അംബാസഡര്‍മാരുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ജൂണ്‍ 14 നാണ് മുഖ്യമന്ത്രിയുടെ ക്യൂബന്‍ യാത്ര നിശ്ചയിച്ചിരിക്കുന്നത്. ക്യൂബന്‍ അംബാസിഡറുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയതിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നതായാണ് വിവരം. .കേന്ദ്രത്തിന്റെ അനുമതിയില്ലാതെ നടന്ന യോഗം ചാരപ്രവര്‍ത്തനത്തെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നതിനാല്‍ മുഖ്യമന്ത്രിയും സിപിഎമ്മും അടക്കം പ്രതിരോധത്തിലായിരിക്കുകയാണ്.
ക്യൂബന്‍ അംബാസഡറുമായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി.പി ജോയ്, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എം.എ ബേബി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.സിപിഎം പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമായാണ്. ക്യൂബന്‍ അംബാസഡറെയും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍സിനെയും കേന്ദ്ര അനുമതിയില്ലാതെ ഈ യോഗത്തില്‍ പങ്കെടുപ്പിച്ചു എന്നത് കേന്ദ്രം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ഒരു രാജ്യത്തിന്റെ എംബസിയില്‍ കടന്നുചെല്ലണമെങ്കില്‍ പോലും കര്‍ശനമായ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എംബസിയില്‍ നിന്നും അനുമതിയില്ലാതെ അവരുടെ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്നതിന് പോലും ഗുരുതര കുറ്റമായാണ് പരിഗണിക്കപ്പെടുന്നത്. ഡിപ്ലോമാറ്റിക് പദവിയുള്ളവരെ തൊടാന്‍ യു എന്‍ നിയമം അനുവദിക്കുന്നില്ല. ചാരപ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ എംബസികള്‍ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഔദ്യോഗിക ചുമതല വഹിക്കുന്നവര്‍ പോലും കൃത്യമായ അകലം പാലിച്ചാണ് മുന്നാട്ട് പോകുന്നതെന്നിരിക്കെ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും പങ്കെടുത്ത് യോഗം ചേര്‍ന്നതാണ് കേന്ദ്രത്തെ അലോസരപ്പെടുത്തിയിരിക്കുന്നത്.
മറ്റ് രാജ്യങ്ങളിലെ എംബസികളുമായി നേരിട്ട് ബന്ധപ്പെടാന്‍ അധികാരമുള്ളത് കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ്. ഇത്തരം ഇടപെടലുകള്‍ രേഖമൂലമാവണം. നിയമപരമാകണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാത്രമായ പിണറായി വിജയന്‍ ക്യൂബന്‍ അംബാസഡറെയും ഡപ്യൂട്ടി അംബാസഡറെയും ഉള്‍പ്പെടുത്തി നടത്തിയ യോഗം നിയമ വിരുദ്ധമായാണ് വിദേശകാര്യവുമായി ബന്ധപ്പെട്ട വിദഗ്ദര്‍ പറയുന്നത്. ഇത്തരമൊരു യോഗത്തിന് കേന്ദ്രം അനുമതി നല്കിയാല്‍ പോലും കേ്ന്ദ്രപ്രതിനിധിയേയും അതില്‍ പങ്കെടുപ്പിക്കാറാണ് പതിവ്. യുഎഇ സര്‍ക്കാരല്ല, അവിടത്തെ ഒരു മന്ത്രിയാണ് മുഖ്യമന്ത്രിയെ അങ്ങോട്ട് ക്ഷണിച്ചത്. ക്ഷണം ചട്ടപ്രകാരമല്ലാത്തതു കൊണ്ടാണ് യുഎഇ യാത്ര കേന്ദ്ര വിലക്കിയത്.
ആദ്യമായാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിക്കുന്നത്. യു.എ.ഇ. സര്‍ക്കാരിന്റെ ക്ഷണപ്രകാരം അവിടെ നടക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. കേന്ദ്രാനുമതി നിഷേധിച്ചതോടെ ഉദ്യോഗസ്ഥരെ അയയ്ക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്ത വിദേശയാത്ര തീരുമാനിച്ചിരിക്കുന്നത്.
തുടര്‍ന്ന് ക്യൂബയും സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍. ഈ യാത്രയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അമേരിക്കന്‍ പര്യടനത്തിനുശേഷം ക്യൂബയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അനുഗമിക്കുമെന്നാണ് വിവരം.എന്നാല്‍ നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ക്യൂബന്‍ യാത്രയ്ക്ക് അനുമതി ലഭിക്കുമോ എന്നതില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. യുഎഇയിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ പിണറായി വിജയനെ ക്യൂബയിലേക്ക് വിടുമോ എന്നതാണ് ഉയരുന്ന ചോ്ദ്യം
കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ക്യൂബയില്‍ ഇന്ധന പ്രതിസന്ധിയും സാമ്പത്തിക പരാധീനതകളും മൂലം ഇത്തവണ മെയ് ദിന റാലി പോലും മാറ്റിവച്ചിരുന്നു. ക്യൂബയ്ക്കെതിരായ ഉപരോധം അമേരിക്ക ഇതുവരെ പിന്‍വലിച്ചിട്ടില്ല. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉപരോധത്തെ അപലപിക്കുമ്പോഴാണു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അമേരിക്കയില്‍നിന്നു നേരേ ക്യൂബയിലേക്കു പോകാന്‍ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ചികില്‍സയും അമേരിക്കയിലാണ്. ഈ യാത്രയില്‍ അമേരിക്കയില്‍ തുടര്‍ ചികില്‍സകളും നടക്കും. വൈദ്യശാസ്ത്രം, സ്‌പോര്‍ട്‌സ്, ടൂറിസം മുതലായ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ ക്യൂബയ്ക്കു താല്‍പ്പര്യമുണ്ടെന്ന് ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ഓസ്‌കാര്‍ മാര്‍ടിനെസ് കൊര്‍ഡോവ് പറഞ്ഞിരുന്നു. അമേരിക്കയുടെ ഉപരോധമുള്ളതുകൊണ്ട് ഇറക്കുമതിക്കു ക്യുബ ഒരുപാടു പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഉപരോധത്തില്‍ അയവുവന്നെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണമായി തീര്‍ന്നിട്ടില്ല.
ടൂറിസം മേഖലയില്‍ ക്യൂബ വലിയ നിക്ഷേപം നടത്തിക്കൊണ്ടിരിക്കയാണ്. ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി കേരളീയര്‍ക്കും വിദേശത്തു മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ള സംരംഭകര്‍ക്കും ക്യൂബയില്‍ ടൂറിസം രംഗത്തു നിക്ഷേപം നടത്താന്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്ന് അംബാസഡര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നു. സ്ഥലം പാട്ടത്തിനു നല്‍കാന്‍ ക്യൂബ തയാറാണ്. അമേരിക്കയില്‍നിന്നു 40 മിനിറ്റുകൊണ്ട് ക്യൂബയിലെത്താന്‍ കഴിയും. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും ക്യൂബയിലേക്ക് പോകുന്നത്.
കര്‍ണാടകയില്‍ കിട്ടിയ അടിയില്‍ കേരളത്തിലേയ്ക്കുള്ള വാതിലുകള്‍ അടഞ്ഞെന്നു കരുതിയിരുന്ന ബിജെപി പുതിയ ആയുധമായി മുഖ്യന്റെ ക്യൂബന്‍ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനാണ് സാധ്യത. അമേരിക്കയില്‍ നിന്നു സഹായം പറ്റുന്ന മിഷണിറിമാരും ക്യൂബയെ തള്ളിപ്പറയുന്നുണ്ട്. ക്യൂബയെ കണ്ണിലെ കരടായാണ് അവരും കാണുന്നത്. കേരളം ക്യൂബയുമായി കൂടുതല്‍ അടുക്കുന്നതോ നയതന്ത്ര ബന്ധം കാത്തു സൂക്ഷിക്കുന്നതോ അവര്‍ ആഗ്രഹിക്കുന്നു പോലുമില്ല. ഈ സാഹചര്യത്തില്‍ മുഖ്യന്റെ ക്യൂബയിലേയ്ക്കുള്ള യാത്ര ഏതുവിധത്തിലും വിവാദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ക്യൂബ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്. മോദി അമിത് ഷാ കൂട്ടുകെട്ടു തന്നെയായിരിക്കും ഈ വിഷയത്തിലെയും ബുദ്ധി കേന്ദ്രമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























