Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഞങ്ങള്‍ നിങ്ങളോടൊപ്പം വരില്ലെന്ന് പലരൂപത്തില്‍ മുസ്ലീം ലീഗ് പറഞ്ഞിട്ടും അവരുടെ തിണ്ണയില്‍ സിപിഎം പായ വിരിച്ചുറങ്ങുന്നതിന് പിന്നില്‍ ലീഗിലെ ചില ശക്തികളുണ്ടെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതാണ് എം.വി.ഗോവിന്ദന്റെ പ്രസ്താവനയും

15 MAY 2023 03:27 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മുസ്ലീംലീഗിന് വീണ്ടും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുകയല്ല ചെയ്ത്. മറിച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ നട്ടെല്ലാണ് മുസ്ലീംലീഗെന്ന് അര്‍ത്ഥശങ്കയ്ക്കിടിയില്ലാത്ത വണ്ണം  തുറന്നു പറഞ്ഞു. ലീഗിനെ അടര്‍ത്തിയെടുത്ത് കൂടെ നിറുത്തുകയെന്ന വര്‍ഷങ്ങളായുള്ള ആഗ്രഹം മനസില്‍ വെച്ചു തന്നെയാണ് പറഞ്ഞതെങ്കിലും അതിനുമപ്പുറം കോണ്‍ഗ്രസിന് ാെരു വര്‍ഗ്ഗീയ മുഖം നല്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് വ്യക്തം. എന്തായാലും ്പ്രസ്താവന അസ്ഥാനത്തായി എന്നു മാത്രമല്ല, ലീഗിനെ തീപ്പൊരു പ്രാസംഗികരില്‍ നിന്ന്  കണക്കിന് കിട്ടുകയും ചെയ്തു. ഞങ്ങള്‍ നിങ്ങളോടൊപ്പം വരില്ലെന്ന് പലരൂപത്തില്‍ മുസ്ലീം ലീഗ് പറഞ്ഞിട്ടും അവരുടെ തിണ്ണയില്‍ സിപിഎം പായ വിരിച്ചുറങ്ങുന്നതിന് പിന്നില്‍ ലീഗിലെ ചില ശക്തികളുണ്ടെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതാണ് എം.വി.ഗോവിന്ദന്റെ പ്രസ്താവനയും.

ഇതു കണ്ടറിഞ്ഞാണ് ലീഗില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന വിഭാഗം ഒരോ വേദിയിലും തകര്‍ത്തടിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ കുറ്റിച്ചിറയില്‍ നടന്ന യോഗത്തില്‍ കുറുക്കന്റെ മുന്നിലെ കോഴിയാകാനില്ലെന്നു വരെ എം.കെ.മുനീര്‍ പ്രസംഗിച്ചത് സിപിഎമ്മിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.കുറ്റിച്ചിറയില്‍  കെ.എം.ഷാജിയും മുനീറും ഇടതുമുന്നണിയ്‌ക്കെതിരെയാണ് ആഞ്ഞടിത്തതെങ്കിലും കൊണ്ടത് ലീഗിലെ 'ഇടത്-മൃദു'സമീപനക്കാര്‍ക്കെന്ന് അണികളും വിശ്വസിക്കുന്നു. ലീഗ് ഇടതുപക്ഷത്തോട് അടുക്കണമെന്ന നിലപാട് ഉള്ളിലുള്ള ചില നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇന്നലെ കുറ്റിച്ചിറയില്‍ കെ.എം.ഷാജിയുടെയും മുനീറിന്റെയും പ്രസംഗത്തില്‍ നിറഞ്ഞതെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.

മാസങ്ങള്‍ക്കുമുന്‍പ് ലീഗ് സംസ്ഥാന ഭാരവാഹികള്‍ക്ക് കുറ്റിച്ചിറയില്‍ സ്വീകരണം കൊടുക്കുമെന്ന് ലീഗ് തിരഞ്ഞെടുപ്പു നടക്കുന്നതിനു മുന്‍പുതന്നെ പ്രഖ്യാപിച്ചത് അസ്വാരസ്യമുണ്ടാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചതു ചര്‍ച്ചയായിരുന്നു. ഇതിനു പിറകെയാണ് കുറ്റിച്ചിറയില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്.

ഭാരവാഹി തിരഞ്ഞെടുപ്പുകഴിഞ്ഞശേഷം കുറ്റിച്ചിറയില്‍ നടത്തിയ സ്വീകരണയോഗത്തില്‍നിന്ന് വിട്ടുനിന്ന ചില നേതാക്കളുമുണ്ടായിരുന്നു. അവര്‍ വിശദീകരണയോഗത്തില്‍ ആദ്യാവസനം ഇരിക്കുകയും ചെയ്തു. ഇഎംഎസ് മുതല്‍ എം.വി.ഗോവിന്ദന്‍ വരെയുള്ള നേതാക്കളെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് ഇരുവരും നടത്തിയത്. ഇവരെല്ലാം വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന വിളിച്ച് ഒറ്റപ്പെടുത്തിയിരുന്ന സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു പ്രസംഗം. ഇപ്പോള്‍ പിണറായി വിജയന്‍ പോലും പറഞ്ഞിരിക്കുകയാണ് ലീഗ് മതേതര പാര്‍്ട്ടിയാണെന്ന്. അല്ലെങ്കിലും സിപിഎം പാളയത്തിലേയ്‌ക്കെത്തിയാല്‍ പോക്‌സോ കേസ് പ്രതിയാണെങ്കിലും അവന്‍ നിരപരാധിയാണെന്നേ പറയുകയുള്ളൂ എന്നതാണ് അനുഭവം.

ഇടതുമുന്നണിയോട് അടുക്കാന്‍ ലീഗിലെ ചില ദേശീയ നേതാക്കളടക്കമുള്ള എതിര്‍വിഭാഗം മൃദുസമീപനം സ്വീകരിക്കുകയാണെന്ന വിമര്‍ശനം അടുത്തകാലത്ത് ഉയര്‍ന്നുവന്നിരുന്നു. 'കുറുക്കന്റെ കൂട്ടില്‍പോവുന്ന കോഴി ആവാന്‍ ലീഗ് ഇല്ലെ'ന്നാണ് എം.കെ.മുനീര്‍ പ്രഖ്യാപിച്ചത്. 'എം.വി.ഗോവിന്ദന്റെ പൂതി മനസ്സില്‍വച്ചാല്‍മതി'യെന്നാണ് കെ.എം.ഷാജി പ്രസംഗിച്ചത്.

 കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ മുതലെടുത്ത് അധികാരത്തിലെത്തിയിരിക്കുന്ന സിപിഎമ്മിന് കര്‍ണാടകയിലെ ന്യൂനപക്ഷ ഏകീകരണം രുചിച്ചിട്ടില്ലെന്ന വ്യ്കതം. ന്യാനപക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്നകറ്റുന്നതിന് ബിജെപി ഭീതിയുണ്ടാക്കി കൊണ്ടിരുന്നു. ബിജെപി യെ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നും കേരളത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഇടുതപക്ഷത്തോടൊപ്പം നില്ക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്ന സിപിഎമ്മിന് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് തികച്ചും തിരിച്ചടിയായിരിക്കുകയാണ്.

ലീഗ് മതേതര പാര്‍ട്ടിയാണെന്ന് അടുത്തിടെ എം.വി.ഗോവിന്ദന്‍ പറഞ്ഞതിന് വേണ്ടത്ര ശ്രദ്ധകിട്ടിയിരുന്നില്ല. ലീഗുകാര്‍ സിപിഎം തങ്ങളെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ആ ചൂണ്ടയില്‍ അവര്‍ കൊത്തിയില്ല. എങ്ങനെയെങ്കിലും ലീഗിനെ ഇടതുവശത്തേയ്ക്ക് കൊണ്ടു വരാനായി മുല്ലാക്കമാരുടെ പിന്നാലെ നടന്നെങ്കിലും ഒന്നും നടക്കാതെ പോയി. എന്നാല്‍ പിന്നെ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴി്ഞ്ഞ ദിവസം  കോണ്‍ഗ്രസിന്റെ നട്ടെല്ലാണ് ലീഗെന്ന പ്രസ്താവന നടത്തിയത്.

ഇതു മനസിലാക്കി കൊണ്ടാണ് ലീഗു നേതാക്കളും മറുപടി പറയാനിറങ്ങിയിരിക്കുന്നത്.മുസ്ലിം ലീഗ് യു.ഡി.എഫിന്റെ നട്ടല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം ലീഗിനുള്ള അംഗീകാരമൊണ്  കെ.എം.ഷാജി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലീഗിനെ എല്‍.ഡി.എഫിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസില്‍ വച്ചാല്‍ മതിയെന്ന് ഷാജി തുറന്നടിച്ചു.

ബിജെപിക്കെതിരെ ഒന്നിക്കണമെന്ന സിപിഎമ്മിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ല. ആരുമായി ഒന്നിച്ച് പോകാത്തത് സിപിഎമ്മാണ്. കോണ്‍ഗ്രസിനെ പല ഘട്ടത്തിലും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മുതലാളി പറഞ്ഞതനുസരിച്ച് കേട്ടു നില്‍ക്കലല്ല ജനാധിപത്യം. സിപിഐയെ പോലെ എല്ലാം കേട്ടുനില്‍ക്കുന്ന പാര്‍ട്ടിയല്ല ലീഗെന്ന് ഗോവിന്ദന്‍ മാഷ് മനസിലാക്കണം. അത് മനസിലാക്കിവേണം ക്ഷണിക്കാനെന്നും കെ.എം. ഷാജി തുറന്നടിച്ചതോടെ സിപിഎമ്മിനും ഉ്ത്തരം മുട്ടിയിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends