സ്‌കൂൾ വിദ്യാർത്ഥികളെ ലഹരിക്കടത്തിനുള്ള ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ടെന്ന്, ഉള്ള വസ്തുത മന്ത്രിയും തുറന്നു പറഞ്ഞിരിക്കുകയാണ്..സർക്കാരിന്റെ ഭാഗത്തു നിന്നും അതീവ ജാഗ്രതയോടെയാണ് സർക്കാർ കാര്യങ്ങൾ നിരീക്ഷിക്കുന്നത്...

അതെ ഇപ്പോഴാണ് വിദ്യഭ്യാസ മന്ത്രി വിദ്യഭ്യാസ മന്ത്രി ആയത്..2 മാസത്തെ അവധികാലം കഴിഞ്ഞു സ്കൂളുകൾ തുറക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം ശേഷികുമ്പോൾ തന്നെ...കുഞ്ഞുങ്ങൾക്ക് ആവേശത്തോടൊപ്പം മാതാപിതാക്കൾക്ക് ആവലാതിയും കൂടുകയാണ്...ഈ കാലയളവിൽ കുഞ്ഞുങ്ങൾ വീടുകളായിൽ മാതാപിതാക്കളുടെ സുരക്ഷിത തണലിൽ ആയിരുന്നു..സ്കൂളുകളും നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്ഥലമാണെങ്കിലും..ഇന്ന് പലയിടത്തും സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ കൂടുതലായതിനാൽ തന്നെ...മാതാപിതാക്കളും ആശങ്കയിലാണ്...രാവിലെ അവരെ സ്കൂളിൽ പറഞ്ഞയച്ചു വൈകുനേരം വരുന്നത് വരെ അവിടെ സുരക്ഷിതമായിരിക്കും എന്നുള്ള ചിന്ത എന്ന പോയിരിക്കുകയാണ്...ടെൻഷൻ അടിച്ചാവും മിക്ക അമ്മമാരും കഴിയുന്നുണ്ടാവുക..അതുകൊണ്ട് തന്നെ...വിദ്യാഭ്യാസ മന്ത്രിയും കുറിച്ച് കലിപ്പിലാണ് ഇത്തവണ സ്കൂളുകൾ തുറക്കുമ്പോൾ..സ്‌കൂൾ വിദ്യാർത്ഥികളെ ലഹരിക്കടത്തിനുള്ള ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ടെന്ന് ഉള്ള വസ്തുത മന്ത്രിയും തുറന്നു പറഞ്ഞിരിക്കുകയാണ്..സംസ്ഥാനത്തെ മിക്ക സ്‌കൂളുകൾക്കും മുമ്പിലും ലഹരി സംഘങ്ങൾ തമ്പടിച്ചിട്ടുണ്ട്, കുട്ടികളെ കാരിയർമാരായി ഇവർ ഉപയോഗിക്കുകയാണ്..ആയതിനാൽ തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും അതീവ ജാഗ്രതയോടെയാണ് സർക്കാർ കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു വൈക്കുന്നുണ്ട്..
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യം ശ്രദ്ധയിൽപെട്ടാൽ പോലീസിനെയും എക്സൈസിനെയും അറിയിക്കാവുന്നതാണ്. കുട്ടികളുടെ അറ്റൻഡൻസ് എടുത്താൽ മാത്രം പോരെന്നും അവർ വൈകുന്നേരം വരെ സ്‌കൂളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായുള്ള നിർദേശങ്ങൾ സ്‌കൂൾ അധികൃതർക്കും അദ്ധ്യാപകർക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.രാവിലെ സ്കൂളുകളിൽ അറ്റൻഡൻസ് എടുക്കുന്ന പതിവുണ്ട്..എല്ലാം വിദ്യാർത്ഥികളും എത്തിയിട്ടുണ്ടോ എന്നറിയാൻ ആണ് ഇത്..അത് ഉറപ്പു വരുത്തിയാൽ പിന്നെ വൈകുനേരം ക്ലാസ്സുകളിൽ നിന്ന് പിരിയുന്ന സമയത്തും രാവിലെ വന്ന അതെ വിദ്യാർത്ഥികൾ തന്നെ ക്ലാസ്സുകളിൽ ഉണ്ടോ എന്നുള്ളത് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്..കാരണം അതിനിടയിൽ പല അധ്യാപകരും മാറി മാറി വരുമ്പോൾ ക്ലാസുകൾ നിന്നും കുട്ടികൾ മിസ് ആകുന്നുണ്ടോ എന്നുള്ള കാര്യം ശ്രദ്ധിക്കാനായിട്ട് സാധിച്ചെന്ന് വരില്ല..അതുകൊണ്ട് തന്നെ രാവിലെ അറ്റൻഡൻസ് എടുത്തു കഴിഞ്ഞാലും കുട്ടികൾ സാധാ സമയവും ക്ലാസ്സുകളിൽ ഉണ്ടെന്ന് അധ്യാപകർ ഉറപ്പു വരുത്തണം..കാരണം ഇന്ന് ഓരോ ദിവസവും പലയിടത്തും വൻ കഞ്ചാവ് വേട്ടയും മയക്കു മരുന്ന് വേട്ടയും ആണ് പോലീസ് നടത്തി വരുന്നത്..പ്രതേകിച്ചു കുറച്ചു കാലമായി വർധിച്ചിരിക്കുകയാണ് അത്തരത്തിൽ പിടിയിലാകുന്നവരുടെ എണ്ണവും...
അതെല്ലാം എത്തുന്നത് ഇപ്പോൾ സ്കൂളുകൾ കേന്ദ്രികരിച്ചു വില്പനക്കായിട്ടന്നെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്..കാരണം ഇത്തരം മാഫിയകൾ കൂടുതലായും ലക്ഷ്യമിടുന്നത് ..വിദ്യാർത്ഥികളെയാണ്..പ്രതേകിച്ചു പെൺകുട്ടികളെ..ഈ അടുത്ത് തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ നിന്ന് വലിയ അളവിൽ മയക്കു മരുന്ന് പിടിച്ചെടുത്തതും സ്കൂളുകൾ കേന്ദ്രീകരിച്ചു വില്പനയ്ക്ക് കൊണ്ട് വന്നതാണ്...അതിന്റെ പുറകിലും അന്വേഷണം നടക്കുകയാണ്...അതുകൊണ്ട് തന്നെ സർക്കാരും ഈ കേന്ദ്രത്തിൽ കൂടുതൽ ജാഗ്രത പാലിച്ചാലേ സ്കൂളുകൾ കേന്ദ്രികരിച്ചുള്ള ഇത്തരം കച്ചവടങ്ങൾ തടയാൻ കഴിയും..ഒപ്പം നമ്മുടെ മക്കളെ ലഹരിയുടെ കുഴികളിൽ വീഴാതെ രക്ഷിക്കാൻ കഴിയു...ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും ഇതിനായുള്ള മുഴുവന്‍ ക്രമീകരണങ്ങളും മേയ് 27-ന് മുമ്പ് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കിയതായും വിദ്യഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























