Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മദ്രസകളില്‍ കയറി അന്വേഷണത്തിന് ആര്‍ജ്ജവമുണ്ടോ പിണറായി സര്‍ക്കാരിന്;17കാരിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാക്കരുത്,എത്ര കുട്ടികളെ ഇങ്ങനെ ബലി കൊടുക്കും,മതപഠനം ഇവിടെ വേണ്ട നടപടിയെടുക്കാന്‍ ആര്‍ജ്ജവമുണ്ടോ?,ആരെയാണ് ഈ സര്‍ക്കാര്‍ ഭയക്കുന്നത്‌

16 MAY 2023 07:02 PM IST
മലയാളി വാര്‍ത്ത

മതപഠനം ഇവിടെ വേണ്ട നടപടിയെടുക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി സര്‍ക്കാരിന്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് മതത്തിന് കെട്ടുപെട്ടുപെട്ട് കിടക്കുന്ന കുറേ കുട്ടികള്‍. മതം വേണ്ട ജാതി വേണ്ട എന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ക്ക് നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ മദ്രസയില്‍ക്കേറി അന്വേഷണം നടത്തി കാണിക്ക്. മൗലികാവകാശങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്ത കുട്ടികള്‍ അവരുടെ തലച്ചോറിലേക്ക് മതം മാത്രം തിരുകി കയറ്റുന്നു. മതം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാതെ അതിന് അടിമപ്പെട്ട് കിടക്കേണ്ടി വരുന്നു. എന്നിട്ടും കേരളം പ്രബുദ്ധമാണെന്ന് പറയാന്‍ ഉളുപ്പുണ്ടോ. മദ്രസയില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ട ഒന്നിലധികം സംഭവമാക്കരുത് ഈ സര്‍ക്കാരും പാര്‍ട്ടിയും. കാലാകാലങ്ങളായ് മദ്രസകളില്‍ നടക്കുന്ന തോന്നിവാസങ്ങള്‍ പുറത്ത് വന്നിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ല. എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഈ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്.

മദ്രസയില്‍ ഒരു കുട്ടി കൊല്ലപ്പെട്ടത് കൊണ്ട് ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും സമരം നടത്തണ്ട. മദ്രസയിലേക്ക് ഇരച്ചുകയറണ്ട അവിടം തല്ലിപ്പൊളിക്കണ്ട. വേറെ വല്ലയിടത്തും ആയിരുന്നേല്‍ കാണാരുന്നു. എന്തിനാണ് മതം പഠിപ്പിക്കുന്നത്. മൗലികാവകാശങ്ങളാണ് കുട്ടികളെ പഠിപ്പിച്ച് വിടേണ്ടത്. അല്ലാതെ നാലുനേരം മതം മാത്രം അടിച്ചേല്‍പ്പിക്കുന്നു. മനുസ്മൃതിയും,ഖുറാനും,ബൈബിളും അല്ല ഭരണഘടനയാണ് ഈ രാജ്യത്തിന് ആവശ്യം. വരും തലയുണയെങ്കിലും അവരുടെ അവകാശങ്ങള്‍ സ്വാതന്ത്ര്യങ്ങള്‍ അറിഞ്ഞ് വളരട്ടെ. ലോകം ബഹുദൂരം മുന്നിലേക്ക് പോകുമ്പോഴും ഇപ്പോഴും ഇന്ത്യയില്‍ മതപഠനം വിട്ടൊരു കളിയില്ല. ഇതിനൊക്കെ അറുതി വരുത്തേണ്ട കാലം കഴിഞ്ഞു. ഉന്നമനവും നവോത്ഥാനവും ഒക്കെ വിളമ്പുന്ന കേരളവും മതത്തില്‍ കെട്ടുപിണഞ്ഞ് കിടക്കുകയാണ്. മതവും ജാതിയും വേര്‍തിരിച്ച് കാണിച്ച് വോട്ടുപിടിക്കുന്ന നാടല്ല ഇത്. ഈ മതമേലദ്ധ്യക്ഷന്മാര്‍ക്ക് മുന്‍പില്‍ ഇങ്ങനെ ഓച്ഛാനിച്ച് നില്‍ക്കേണ്ടി വരും. അവരുടെ തോന്നിവാസങ്ങള്‍ക്ക് കുഴലൂതേണ്ടിയും വരും. കുട്ടികളില്‍ മതം അടിച്ചേല്‍പ്പിക്കുകയാണ്. സണ്‍ഡേ സ്‌കൂളും,മദ്രസ പഠനവും,വേദ പഠനവുമാണോ കുട്ടികള്‍ക്ക് ആവശ്യം. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്‌പേസാണ് കൊടുക്കേണ്ടത്. മുന്‍പോട്ടുള്ള ജീവിതത്തില്‍ ഈ മതംകൊണ്ട് എന്ത് നേട്ടമാണ് അവര്‍ക്ക് ഉണ്ടാകുന്നത്. സമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയാണ് സ്വന്തം കാലില്‍ നില്‍ക്കേണ്ടത് എങ്ങനെയാണ് അങ്ങനെ വേണുന്നതൊന്നും കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാതെ മതം തലച്ചോറിലേക്ക് കുത്തിക്കയറ്റുന്നു.

2021ല്‍ നടന്ന ഒരു സംഭവം പറയട്ടെ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടാനായി വന്ന എത്തിയ വിദ്യാര്‍ത്ഥിനിയെ മതപഠനത്തോട് താല്‍പര്യം ഇല്ലെന്ന് പറഞ്ഞ അറിയിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ അവഹേളിച്ചു. കേരളത്തില്‍ കോതമംഗലത്താണ് സംഭവം. കോതമംഗലം രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഈ സംഭവം നടന്നത്. കുട്ടി റോമന്‍ കത്തോലിക്ക വിഭാഗക്കാരി ആണെന്ന് മനസ്സിലായോതോടെ ഏത് പള്ളിയിലാണ് പോകുന്നത് സണ്‍ഡേ ക്ലാസസ്ുകള്‍ എവിടെയാണ് പോകുന്നതെന്നൊക്കെ ചോദിച്ചു. മതപഠനത്തിന് പോകാറില്ലെന്നും തന്റെ മാതാപിതാക്കള്‍ മനുഷ്യ സ്‌നേഹിയായാണ് തന്നെ വളര്‍ത്തുന്നതെന്നും കുട്ടി പറഞ്ഞു. ഇതോടെ കുട്ടിയെ ചേര്‍ക്കണമെഹ്കില്‍ വികാരി അച്ചന്റെ അനുവാദം വേണമെന്നായി. താന്‍ വിശ്വാസ പ്രമാണങ്ങള്‍ പഠിക്കാനല്ല സയന്‍സ് പഠിക്കാനാണ് എത്തിയതെന്നും കുട്ടി പറഞ്ഞു. ഇത് കേട്ടതോടെ കന്യാസ്ത്രീ കുട്ടിക്ക് നേരെ തിരിഞ്ഞു. നീ അധികം സംസാരിക്കണ്ട,നിന്നെ കണ്ടപ്പോഴേ തോന്നി നീ എങ്ങനെ ഉള്ളവളാണെന്ന് തുടങ്ങി വാചകമടി. ആ കുട്ടി ചെയ്ത തെറ്റെന്താണ് അവള്‍ക്ക് മതം പഠിക്കണ്ട എന്ന് പറഞ്ഞു. ഒരു കുട്ടിയെ അവളുടെ കഴിവ് കൊണ്ടോ അല്ല മതവും ജാതിയും നോക്കി വിലയിരുത്തുന്നു. കേരളത്തിലാണ് ഇതെന്ന് ഓര്‍ക്കണം. പ്രബുദ്ധത വിളമ്പുന്ന കേരളത്തില്‍. പറഞ്ഞിട്ട് കാര്യമില്ല ഇന്നും പേരിന്റെ പിന്നിലെ വാല് നോക്കി ബഹുമാനം കൊടുക്കുന്ന ടീംസ് ഉള്ളിടത്തോളം കാലം ഇത് തുടരും. ആകെ ഒരു ഞായറാഴ്ചയാണ് കുട്ടികള്‍ക്ക് അവധി കിട്ടുന്നത് അന്നും സണ്‍ഡേ സ്‌കൂളിലേക്ക് ഓടണം ക്രിസ്ത്യന്‍ കുട്ടികള്‍. എസ്എന്‍ഡിപിയും,എന്‍എസ്എസും ഒക്കെ തുടങ്ങീട്ടുണ്ട് ഇതുപോലത്തെ പരിപാടികള്‍.

മതത്തിന്റെ കെട്ടുപാടിലല്ല കുട്ടികലെ വളര്‍ത്തേണ്ടത്. എത്രയോ അനാചാരങ്ങള്‍ക്കാണ് കുട്ടികളെ ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു കുട്ടിയെ തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിന് ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടികളുടെ കവിളിലും നാവിലും ശൂലം കുത്തുക തുടങ്ങി ആചാരത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അനാചാരങ്ങളും അന്തവിശ്വാസങ്ങളും ചില്ലറയല്ല. ഇങ്ങനെയൊക്കെ ചെയ്യിക്കണമെന്ന് ഏത് ദൈവമാണ് പറഞ്ഞിട്ടുള്ളത്. പിന്നെ മദ്രസകളില്‍ നടക്കുന്ന തോന്നിവാസങ്ങള്‍ ചില്ലറയല്ല. ഉസ്താദുമാര്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ്. എത്രയോ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട് എന്നിട്ടും കുട്ടികളെ മതം പഠിപ്പിക്കാന്‍ ഉന്തിത്തള്ളി വിടുകയാണ്. മാതാപിതാക്കള്‍ക്ക് താല്‍പര്യം ഇല്ലെങ്കിലും മത സംഘടനകളെ ഭയന്ന് അവരെ മദ്രസകളില്‍ കൊണ്ടുത്തള്ളുന്നു. കര്‍ണാടകയില്‍ ഹിജാബ് വിവാദം നടന്നപ്പോള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെങ്കില്‍ പഠിക്കാന്‍ പോകില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളുണ്ട്. വിദ്യാഭ്യാസത്തേക്കാള്‍ വലുതാണോ മതം. അത് കുട്ടികളുടെ തെറ്റല്ല അവരെ പഠിപ്പിച്ച് വെച്ചിരിക്കുന്നത് അങ്ങനെയാണ്. സ്വന്തം ഐഡന്റിന്റി പോലും ഒന്ന് വെളിപ്പെടുത്താന്‍ പറ്റാത്ത കുട്ടികള്‍. പൊതുവേദിയില്‍ കയറി ഒരു സമ്മനം വാങ്ങാന്‍ അനുവാദമില്ലാത്ത കുട്ടികള്‍. കേരളത്തിലും ഇതൊക്കെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തി പോകുകയാണ്. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മതത്തിലും ജാതിയിലും കെട്ടിയിടാതെ അവരെ ചിറക് വിരിച്ച് പറക്കാന്‍ ഈ ലോകം കാണാന്‍ അനുവദിക്ക് നിങ്ങള്‍. വരും തലമുറയെങ്കിലും സ്‌നേഹത്തോടെ കഴിയട്ടെ. വരും തലമുറയെങ്കിലും മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലാതിരിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends