കൊല്ലത്തെ ഉറ്റുനോക്കി രാജ്യം... അമിത് ഷായുടെ കരിമ്പൂച്ചകൾ പറന്നെത്തും! കാരണമിതാണ്.. കേരളത്തിന് ബമ്പറടിക്കുമോ?

ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത് ആരംഭിക്കും. എണ്ണ പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമിക്കുന്നതിനുള്ള ടെണ്ടർ സ്വീകരിക്കുന്ന കാലാവധി അവസാനിച്ചു. ഇതിനൊപ്പം കിണർ നിർമിക്കുന്നതിനും അതിനുശേഷമുള്ള ഇന്ധനപര്യവേക്ഷണത്തിനുമായി കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ സേവനങ്ങളുടെ ടെണ്ടർ നടപടികളും അവസാനഘട്ടത്തിലാണ്.
കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായി. ഇമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനുള്ള അപേക്ഷ സഹിതമുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിന് രണ്ട് ദിവസത്തിനകം മാരിടൈം ബോർഡ് കൈമാറും.
മാരിടൈം ബോർഡ് കൈമാറുന്ന അപേക്ഷ വൈകാതെ സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമോ മുമ്പോ തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള സംഘം കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തര മന്ത്രാലയം ഐ.സി.പി അനുവദിക്കുക.
പര്യവേക്ഷണ കിണർ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഓയിൽ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. കടലിന്റെ 80 മീറ്റർ ആഴത്തിലുള്ള ഭാഗത്തു നിന്ന് കടലിന്റെ അടിത്തട്ടിലേക്കുള്ള 6000 മീറ്റർ വരെ ആഴത്തിലാണ് കിണർ നിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. പര്യവേക്ഷണം വിജയിച്ച് കൊല്ലത്ത് ഇന്ധന സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ഇന്ധനം ഖനനം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.
അതേസമയം കൊല്ലത്ത് ഇന്ധനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ സംസ്ഥാനത്തിൻറെ സാമ്പത്തികസ്ഥിതിയിൽ അത് ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കിണർ നിർമിക്കുന്ന ചുമതല കരാർ കമ്പനിക്കായിരിക്കും. എന്നാൽ എല്ലാ നടപടികളും ഓയിൽ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും നടക്കുക.
ആറു മാസത്തിനുള്ളിൽ എണ്ണ പര്യവേക്ഷണം ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. അതിനുള്ളിൽ പര്യവേക്ഷണ കിണർ നിർമാണം പൂർത്തിയാക്കി. പര്യവേക്ഷണം ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയപരിധിക്കുള്ളിൽ തീർന്നില്ലെങ്കിൽ നാലു മാസം കൂടി പര്യവേക്ഷണം നീണ്ടുപോയേക്കാം.
ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം അടക്കം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഐ.സി.പി വൈകിപ്പിക്കില്ലെന്നാണ് പ്രതീക്ഷ. പര്യവേക്ഷണ കപ്പലിലേക്ക് ഇന്ധനവും പൈപ്പ് അടക്കമുള്ള സാമഗ്രികളും ടഗുകളിൽ എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാണ്. ഓയിൽ ഇന്ത്യയുടെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഇടയ്ക്കിടെ കപ്പലിൽ എത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. ഇമിഗ്രേഷൻ പോയിന്റ് ഇല്ലെങ്കിൽ ഇത് സുഗമമായി നടക്കില്ല.
ഇന്ധന പര്യവേക്ഷണത്തിനുള്ള സാമഗ്രികൾ കൊല്ലം പോർട്ടിൽ സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡ്രില്ലിംഗ് പൈപ്പുകൾ സംഭരിക്കാൻ കൂറ്റൻ യാർഡ് സ്ഥാപിക്കുന്ന നടപടി ഉടൻ ആരംഭിക്കും. ആയിരം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലാൻറായിരിക്കും സ്ഥാപിക്കുക. പര്യവേക്ഷണ കപ്പലിനും അതിന് ചുറ്റും സുരക്ഷ തീർക്കുന്ന ചെറുകപ്പലുകൾക്കോ ടഗുകൾക്കോ ഇന്ധനം നിറയ്ക്കാൻ കൂറ്റൻ ടാങ്കും പോർട്ടിൽ സ്ഥാപിക്കും.
കൂടാതെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള താൽക്കാലിക ഓഫീസും കൊല്ലം പോർട്ടിൽ സജ്ജീകരിക്കും. ഇവിടെ ഉദ്യോഗസ്ഥർക്കും യോഗം ചേരാനുള്ള സൌകര്യവും കംപ്യൂട്ടർ, ഇൻറർനെറ്റ് സേവനങ്ങളും ലഭ്യമാക്കും. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സംവിധാനം നിലവിൽ വരും.
പര്യവേക്ഷണത്തിൽ ഇന്ധനസാന്നിദ്ധ്യം കണ്ടെത്താനായാൽ, അത് ഖനനം ചെയ്യുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ ആരംഭിക്കും. കൊല്ലം തീരത്ത് ഇന്ധനസാനിദ്ധ്യം കണ്ടെത്തിയാൽ, സംസ്ഥാനത്തിൻറെ സാമ്പത്തികസ്ഥിതിയിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























