ബഹിഷ്കരിച്ചവരിൽ മുന്നിലുള്ള കോൺഗ്രസ് തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയം മുമ്പോട്ടു വച്ചത് എന്നിട്ടോ..! 1000 കോടി കൈയിൽനിന്നും പോകും എന്ന് അറിഞ്ഞപ്പോൾ സംഭവിച്ചത് ഇത്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് പ്രതിപക്ഷം നടത്തിയ ബഹിഷ്കരണം ചടങ്ങുകളുടെ ശോഭ കെടുത്താൻ സാധിച്ചില്ല എങ്കിലും ഒരു കളങ്കമായി നിലനിൽക്കുക തന്നെ ചെയ്യും. ബഹിഷ്കരിച്ചവരിൽ മുന്നിലുള്ള കോൺഗ്രസ് തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയം മുമ്പോട്ടു വച്ചതു. 2012 ൽ ലെ രണ്ടാം യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാരിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്ന ജയറാം രമേഷ് എന്ന കോൺഗ്രസ് നേതാവാണു ആദ്യം പറഞ്ഞത് “നമുക്ക് ഒരു പുതിയ പാർലമെന്റ് മന്ദിരം വളരെ ആവശ്യമാണ്. ഇത് പ്രവർത്തനക്ഷമമല്ല മാത്രമല്ല കാലഹരണപ്പെട്ടതുമാണ്. ”
2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി.
പഴയ പാർലമെന്റ് മന്ദിരം ദുർബലാവസ്ഥയിലാണെന്ന് അന്ന് രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ കണ്ടെത്തിയിരുന്നു
പഴയ പാർലമെന്റ് മന്ദിരം ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് നിർമ്മിച്ചതാണ്, രാജ്യസഭയിലും ലോക്സഭയിലും ഒരുമിച്ച് 552 അംഗങ്ങളെ മാത്രമേ ഉൾക്കൊള്ളാൻ അതിനു കഴിയൂ. എന്നാൽ 2026-ൽ ഡീലിമിറ്റേഷൻ പ്രക്രിയ പൂർത്തിയാകുകയാണെങ്കിൽ, പാർലമെന്റിന്റെ അംഗബലം ഗണ്യമായി വർദ്ധിപ്പിക്കുകയും അത് ദൈനംദിന പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യും. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ പ്രതിനിധികൾ അർഥവത്തായ നയരൂപീകരണങ്ങൾ നടത്തണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ശരിയായ ശേഷിയും ആസൂത്രണമില്ലാതെഅടിസ്ഥാന സൗകര്യങ്ങളും ഇതിനെ ഓർ വിധത്തിലുള്ള സഹായവും നൽകില്ല.
ഇപ്പോൾ തന്നെ ഡൽഹിയിലെ പല സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ് . ഈ ഇനത്തിൽ 1000 കോടിയാണ് .സർക്കാരിന് നഷ്ടം. സെൻട്രൽ വിസ്തയുടെ വരവോടെ ഡൽഹിയിലെ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഓഫീസുകൾ സെൻട്രൽ വിസ്റ്റയിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിലേയ്‌ക്ക് മാറ്റുമെന്ന് ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു .”കേന്ദ്ര സർക്കാരിന്റെ പല ഓഫീസുകളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു, പലതും വലിയ തുക ആവശ്യമുള്ള വാടകക്കെട്ടിടങ്ങളിലാണ്. മുഴുവൻ സെൻട്രൽ വിസ്തയിലേയ്‌ക്ക് മാറ്റും. എല്ലാ ഓഫീസുകളും ഒരിടത്ത് വരും. ഇത് വാടക ലാഭിക്കുക മാത്രമല്ല, പല പദ്ധതികൾക്കും ഏകോപനമുണ്ടാകും “ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാടക കെട്ടിടത്തിൽ നിന്നും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാൽ ഒരു വർഷം 10 00 കോടി രൂപ ലാഭിക്കാൻ സാധിക്കും എന്ന് സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ 2020 കൊടുത്ത സത്യവാങ്മൂലത്തിലും പറയുന്നുണ്ട്.
നിലവിൽ സർക്കാരിന് നഷ്ടമാകുന്ന 1000 കോടി ലാഭമാകുന്നത് ചില പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് തന്നെയാണ്. അതിൽ പറയുന്നത് ഇപ്പോൾ പുറത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ ഭൂരിഭാഗവും പല പ്രതിപക്ഷ നേതാക്കളുടെയോ അവരുടെ ബിനാമികളുടെയോ പേരിലാണ്. വർഷം തോറും വാടകയിനത്തിൽ കിട്ടേണ്ട കോടി രൂപ ഇവർക്ക് നഷ്ടമാകും. ഇതും പുതിയ പാർലമെന്റ് മന്ദിരത്തിനു എതിരെ ശബ്ദിക്കാൻ ഇടയാക്കുന്നതും എന്നാണ് പിന്നാമ്പുറ കഥകൾ.
21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നിന്നതു. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികൾക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. തങ്ങളെക്കൊണ്ട് കഴിയാത്തത് ഒരു ബിജെപി നേതാവ് ചെയ്തതിന്റെ നിരാശ ആണെന്നാണ് വിമർശിച്ചവർ ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha





















