Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

ഫര്‍ഹാനയ്ക്ക് ജയിലില്‍ പിടിവാശി..! ഈ കാര്യം കിട്ടിയില്ലെങ്കില്‍ നടക്കുന്നത് വേറെ...! സെല്ലില്‍ ഇപ്പോള്‍.. ആഷികും ഷിബിലിയും ഒരുമിച്ച്..! ഇനിയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരും..!

07 JUNE 2023 03:05 PM IST
മലയാളി വാര്‍ത്ത

അച്ഛന്റെ പ്രായമുള്ള ഹോട്ടൽ ഉടമയെ ഹണിട്രാപ്പിൽ കുടുക്കി ഫർഹാന അരുംകൊല നടത്തിയത് 18 വയസ് പൂർത്തിയായി എട്ട് ദിവസം പിന്നിട്ടപ്പോൾ. കൊല എട്ടുദിവസം മുൻപായിരുന്നെങ്കില്‍ ഫർഹാന ജയിലിന് പകരം പോകേണ്ടിയിരുന്നത് ദുർഗുണ പരിഹാര പാഠശാലയിലേക്ക്. പ്രൊഫഷണൽ കില്ലർമാരെ പോലും വെല്ലുന്ന വൈദഗ്ധ്യത്തോടെ അരുംകൊല നടത്തിയ ഫർഹാന കുട്ടിക്കുറ്റവാളിയുടെ ആനുകൂല്യം നേടി പേരോ ചിത്രമോ പുറത്തുവരാതെ പോയേനെ. കുറച്ചുനാളുകൾക്ക് ശേഷം പുറത്തിറങ്ങി നമുക്കിടയിൽ ജീവിച്ചേനെ.

 

 

 

 

 

 

 

തിരൂർ സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കൊലചെയ്ത പ്രതി ഫർഹാനയുടെ വയസ് സംബന്ധിച്ച് പൊലീസിന് ആദ്യം സംശയമുണ്ടായിരുന്നു. ഒടുവിൽ ഫർഹാനയുടെ ഔദ്യോഗിക രേഖകൾ പരിശോധിച്ചാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. മുൻപ് ഡൽഹി നിർഭയ കേസിലടക്കം 18 വയസ് തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്നുവെന്ന കാരണത്താൽ ഒരു പ്രതിയ്ക്ക് ശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയിരുന്നു. നിർഭയയെ ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിക്കാണ് പ്രായത്തിന്റെ സാങ്കേതികത അനുഗ്രഹമായത്. ഹോട്ടലുടമയുടെ കൊല ദിവസങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഇതേ അനുകൂല്യം ഫർഹാനയ്ക്കും കിട്ടുമായിരുന്നു.

 

 


അരുംകൊലയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ഫോണിലൂടെ ഫർഹാനയും ഹോട്ടലുമട സിദ്ദിഖും പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. പിന്നീടാണു തന്റെ കാമുകൻ കൂടിയായ ഷിബിലിയുടെ അറിവോടെ ഇത്തരത്തിലൊരു പ്ലാൻ തയ്യാറാക്കുന്നതും പെടുത്തുന്നതും. വലിയ തന്ത്രശാലികളെപോലെയാണ് ഫർഹാനയും സംഘവും പ്രവർത്തിച്ചത്.

 

 

ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിലാണോ എന്ന സംശയവും പൊലീസിനുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുമ്പു തന്നെ പലപ്പോഴും ഫര്‍ഹാന എംഡിഎംഎ ഉപയോഗിക്കാറുണ്ട്. താൻ ഇതു ഉപയോഗിച്ചിട്ടുണ്ടെന്നും ഫർഹാന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ പെരിന്തൽമണ്ണ ചിരട്ടാമലയിൽ ഉപേക്ഷിക്കാൻ പോയ ദിവസവും താൻ എംഡിഎംഎ ഉപയോഗിച്ചതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.

 

 

 


അന്നേദിവസം രാത്രി ചരട്ടാമലയിൽ കാറിലെത്തിയ ശേഷം ഷിബിലിയോടൊപ്പം അന്നു രാത്രി മുതൽ പുലർച്ചെവരെ അവിടെ കാറിൽവെച്ചു എംഡിഎംഎ ഉപയോഗിച്ചതായി പ്രതി പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എംഡിഎംഎ വാങ്ങാനുള്ള പണം നേരത്തെ കൊലപ്പെടുത്തിയ സിദ്ദീഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് എടുത്ത പണമായിരുന്നുവെന്നും ഫർഹാന പൊലീസിനോട് സമ്മതിച്ചു.

 

 

 

തട്ടിയെടുത്ത പണം കൊണ്ടു ഫര്‍ഹാന സ്വര്‍ണം വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തിരൂര്‍ മുത്തൂര്‍ സ്വദേശിയും കോഴിക്കോട്ട് ഹോട്ടല്‍ വ്യാപാരിയുമായ മേച്ചേരി സിദ്ദിഖിന്റെ എടിഎം കാർഡ് തട്ടിയെടുത്ത ഫർഖാന 1.32,000 രൂപ പിൻവലിച്ച് സ്വര്‍ണവള, മോതിരം എന്നിവ വാങ്ങി. പതിനായിരം രൂപ നൽകി അനിയന് മൊബൈല്‍ ഫോണും വാങ്ങി. കൂട്ടു പ്രതിയായ ഷിബിലി ഇരുപതിനായിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി. ഈ എംഡിഎംഎ ഉപയോഗിച്ചാണ് ഇരുവരും തൊണ്ടിമുതലുകള്‍ ഒളിപ്പിക്കാന്‍ പോയത്. ശേഷംവന്ന തുക ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റും വാങ്ങിച്ചു. സിദ്ദിഖില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചോദിച്ചെങ്കിലും ഇതു ലഭിച്ചിരുന്നില്ല.

 

 

 


സംഭവങ്ങളില്‍ ഭൂരിഭാഗവും നടന്നത് കോഴിക്കോടായതിനാല്‍ കേസ് കോഴിക്കോട്ടേക്ക് മാറ്റുമെന്ന് സൂചന. കസബ പോലീസായിരിക്കും കേസില്‍ തുടരന്വേഷണം നടത്തുകയെന്നാണ് അറിയുന്നത്. തിരൂര്‍ പോലീസിന്റെ അധികാര പരിധിയില്‍ നില്‍ക്കുന്നതല്ല ഈ കേസെന്ന വാദവുമായി നേരത്തെ പ്രതികള്‍ക്കായി ഹാജരായ അഡ്വ. ബി എ ആളൂര്‍ രംഗത്തെത്തിയിരുന്നു.

 

 

 

ഉച്ചയ്ക്കാണ് പ്രതികളെ തിരൂര്‍ പോലീസ് കോടതിയില്‍ എത്തിച്ചത്. നാല് മണിയോടെയാണ് മജിസ്ട്രേറ്റ് ചേംബറില്‍ കേസ് പരിഗണിച്ചത്. തുടര്‍ന്ന് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് പ്രതികളേയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കൊല നടന്ന ഹോട്ടലിലും മൃതദേഹവും മറ്റ് തൊണ്ടി മുതലുകളും ഒളിപ്പിച്ച കേന്ദ്രങ്ങളിലും പ്രതികളെ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പടെ പോലീസ് തെളിവെടുപ്പില്‍ കണ്ടെത്തി. കൊല നടത്തിയ രീതി പ്രതികള്‍ പോലീസിന് മുന്നില്‍ വിവരിച്ചിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (19 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (22 minutes ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (1 hour ago)

സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...  (1 hour ago)

‘മിന്നൽ മാജിക്’ മദ്യത്തിന് പേരിട്ട വിഷയത്തിൽ മാർച്ച് 6 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (2 hours ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (2 hours ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (2 hours ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (2 hours ago)

ട്രംപിന്റെ പടയൊരുക്കം;  (2 hours ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (3 hours ago)

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ; ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി!!  (3 hours ago)

ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു  (6 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം  (6 hours ago)

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

Malayali Vartha Recommends