Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...


നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം..ഡിസംബർ ആദ്യവാരം പൊതുയോഗം.. അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി..


രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി..ൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ പേര് പരാമർശിക്കുന്ന മൂന്ന് അധ്യാപകർക്കെതിരെ കത്തിൽ പറയുന്നു..

ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സന്ദീപിന് അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയായി. ഇതുവരെ സന്ദീപ് പറഞ്ഞിരുന്ന പെരുങ്കള്ളങ്ങളൊക്കെ ഫോറന്‍സിക് റിപ്പോര്‍ട്ട് പൊളിച്ചടുക്കുകയാണ്.

05 JUNE 2023 08:46 PM IST
മലയാളി വാര്‍ത്ത

കേരള ഏറെ വേദനയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഡോ.വന്ദനദാസിന്റെ കൊലപാതക കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കേസിന്റെ ഗതി തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.   ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സന്ദീപിന് അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയായി. ഇതുവരെ സന്ദീപ് പറഞ്ഞിരുന്ന പെരുങ്കള്ളങ്ങളൊക്കെ ഫോറന്‍സിക് റിപ്പോര്‍ട്ട് പൊളിച്ചടുക്കുകയാണ്.

ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെയാണ് സമര്‍പ്പിച്ചത്. സന്ദീപിനു മാനസിക പ്രശ്‌നമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം.എന്നാല്‍ ഇയാളുടെ പരിശോധനാ ഫലത്തില്‍ ലഹരിയുടെ സാന്നിദ്ധ്യമില്ല. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന പൊലീസിന്റെ വാദം ശരി വയ്ക്കുന്നതാണിത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിന്റെ മാനസിക നില പരിശോധിച്ചത്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു നിരീക്ഷിച്ചു വരുകയാണ്. പത്തു ദിവസം കിടത്തി ചികിത്സയിലൂടെ നിരീക്ഷിച്ചാണ് മെഡിക്കല്‍ കോളെജില്‍ ഇയ്യാളുടെ മാനസിക നില ഡോക്ടര്‍മാരുടെ സംഘം വിലിയിരുത്തിയത്. സന്ദീപിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടാണ് കുറ്റമറ്റ രീതിയില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇയ്യാള്‍ മദ്യത്തിന് ചെറുപ്പം മുതലേ അടിമയായിരുന്നു. എന്നാല്‍ മാനസിക രോഗത്തിന് ചികിത്സ തേടിയതിനോ മാനസിക പ്രശ്‌നങ്ങളില്‍ മറ്റ് അക്രമങ്ങള്‍ നടത്തിയതിനോ തെളിവു കണ്ടെത്താനായില്ല.
 
ലഹരിയും മാനസിക പ്രശ്‌നവും അല്ലെങ്കില്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പൊലീസ് അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ പത്തനംതിട്ടക്കാരിയായ ഡോക്ടറെയോ അക്രമത്തില്‍ പരിക്കേല്‍പിച്ച ആശുപത്രി ജീവനക്കാരെയോ പ്രതിയായ സന്ദീപിന് മുന്‍പരിചയം പോലുമില്ല. തന്നെ ആരോ ആക്രമിക്കുന്നു പോലീസെത്തി രക്ഷിക്കണമെന്ന് സന്ദീപ് ഫോണില്‍ വിളിച്ച പ്രകാരമാണ് പോലീസെത്തുന്നത്. എന്നാല്‍ ഇയ്യാള്‍ കയ്യാല കയറുന്നതിനിടയില്‍ മറിഞ്ഞു വീണ് ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കിയ പോലീസ് വൈദ്യ പരിശോധനയ്ക്കായിട്ടല്ല മുറിവില്‍ മരുന്നു വെയ്ക്കുന്നതിനായിട്ടാണ് ഇയ്യാളെ ആശുപത്രിയിലെത്തിച്ചത്.

ഡോകര്‍ പരിശോധിക്കുമ്പോഴും മുറിവില്‍ മരുന്നുവെച്ചു കെട്ടുമ്പോഴും ലഹരിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ ആശുപത്രിയുടെ വീഡിയോ പകര്‍ത്തി സ്‌കൂളിലെ പ്രഥമാധ്യാപികയ്ക്ക് ഇയ്യാള്‍ അയച്ചു കൊടുക്കുകയും ചെയ്തു. സന്ദീപിന്റെ ബന്ധു അടുത്തെത്തിയപ്പോഴാണ് ഇയ്യാള്‍ അക്രമാസക്തനായി തുടങ്ങിയത്. ആദ്യം ചുറ്റും കൂടി നിന്ന ജീവനക്കാരികളെയും പിന്നീട് പോലീസിനെയും ആക്രമിച്ച ശേഷമാണ് ഡോ.വന്ദനദാസിനെ ചവിട്ടിതള്ളിയിട്ട് കുത്തിയത്. ബന്ധു അടുത്തെത്തിയതു മുതല്‍ ഇയ്യാളുടെ സ്വഭാവം മാറി തുടങ്ങിയെന്ന് ആശുപത്രി ജീവനക്കാരും മൊഴി നല്കിയിട്ടുണ്ട്. അതായത് തന്റെ ബന്ധുക്കളെല്ലാം നല്ലനിലയില്‍ ജീവിക്കുകയാണ്. താന്‍ മാത്രം മദ്യത്തിന് അടിമയായി ജീവിതം തുലച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വളരെ മോശക്കാരനായാണ് ജീവിക്കുന്നത്. തന്റെ ജീവിതം താന്‍ തന്നെ തകര്‍ത്തതിലുള്ള അമര്‍ഷം നുരഞ്ഞു പൊന്തി ബന്ധുവിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അക്രമം തുടങ്ങിയതോടെ നിലവിട്ടു പോയെന്നും ആരെയൊക്കെ ആക്രമിച്ചെന്ന് അറിയില്ലെന്നുമാണ് സന്ദീപ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ലഹരിയുടെ സ്വാധീനത്താലാണ് അക്രമവും കൊലയും നടത്തിയതെന്ന് വാദം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ ഇല്ലാതായി. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിയുടെ വാദവും പരിശോധനയിലൂടെ തള്ളിയപ്പോഴാണ് പുതിയ മൊഴി നല്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വലിയ നഷ്ടമുണ്ടായെന്നും ഇനി സാമ്പത്തികമായി ഉയരാന്‍ കഴിയില്ലെന്നും ഇയ്യാള്‍ പറയുന്നു. ബന്ധുക്കളും കൂട്ടുകാരും ചതിച്ചെന്ന തോന്നലും ഇയ്യാള്‍ പ്രകടിപ്പിച്ചിരുന്നു. ഇയ്യാളുടെ മൊഴി എന്തു തന്നെയായാലും കേസിന്റെ വിധിയെ അതു ബാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. സാക്ഷിമൊഴികള്‍ വളരെ ശക്തമാണ്. ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസറും ഡോക്ടറുമാണ് പ്രധാന സാക്ഷിയെന്നതും കേസിന്റെ പ്രത്യേകതയാണ്.കുറ്റപത്രവും വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാ
നായി അന്വേഷണ സംഘം കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഇത് പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. അക്രമിയെ ഭയന്ന പോലീസ് ഓടി രക്ഷപ്പെട്ടതാണ് ഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പോലീസിന് ഇനി ശക്തമായി വാദിക്കാനാവും. മദ്യലഹരിയിലായിരുന്ന പ്രതിയെ കൈവിലങ്ങില്ലാതെ പോലീസ് എത്തിച്ചു എന്ന അപരാധമാണ് പോലീസിനെതിരെ കെട്ടിവെച്ചത്. എന്നാല്‍ ഇയ്യാള്‍ മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പലതവണ പറഞ്ഞെങ്കിലും ചര്‍ച്ചകളെല്ലാം ലഹരിയിലേയ്ക്കും പോലീസിന്റെ വീഴിചയിലേയ്ക്കും വഴി മാറി പോവുകയായിരുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ ബമ്പര്‍ നറുക്കെടുപ്പ്‌ 22-ന്‌  (59 minutes ago)

നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ  (1 hour ago)

നാലുവയസ്സുകാരനെ തീർത്ത് അമ്മ ജീവനൊടുക്കി;  (2 hours ago)

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു  (2 hours ago)

നീ ജീവനോടെ പോകില്ലെടീ.. പോലീസിന് മുന്നിൽ കൂസലില്ലാതെ KSU നേതാവ്, കൂടെകിടക്കാൻ വിളിച്ചവൻ നായന്മാരെ അപമാനിച്ചു..  (2 hours ago)

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ച് മാങ്കൂട്ടത്തിൽ, നിർണായക നടപടി  (2 hours ago)

ദൈവ തുല്യരുടെ പേരുകൾ പുറത്ത് വരും; എസ്ഐടി അറസ്റ്റിന് മുമ്പ് എ.പത്മകുമാറിന്റെ ഞെട്ടുക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്  (3 hours ago)

നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി; സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ നൽകും...  (4 hours ago)

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...  (4 hours ago)

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബത്‌ലഹേം റീ-റിലീസ്; ട്രയിലർ പ്രകാശനം ചെയ്തു!!  (4 hours ago)

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത'മെമ്മോ' പ്‌ളാറ്റ്‌ഫോമുമായി കൊച്ചിയിലെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്...  (5 hours ago)

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...  (5 hours ago)

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...  (5 hours ago)

Malayali Vartha Recommends