Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സന്ദീപിന് അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയായി. ഇതുവരെ സന്ദീപ് പറഞ്ഞിരുന്ന പെരുങ്കള്ളങ്ങളൊക്കെ ഫോറന്‍സിക് റിപ്പോര്‍ട്ട് പൊളിച്ചടുക്കുകയാണ്.

05 JUNE 2023 08:46 PM IST
മലയാളി വാര്‍ത്ത

കേരള ഏറെ വേദനയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഡോ.വന്ദനദാസിന്റെ കൊലപാതക കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കേസിന്റെ ഗതി തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.   ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സന്ദീപിന് അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയായി. ഇതുവരെ സന്ദീപ് പറഞ്ഞിരുന്ന പെരുങ്കള്ളങ്ങളൊക്കെ ഫോറന്‍സിക് റിപ്പോര്‍ട്ട് പൊളിച്ചടുക്കുകയാണ്.

ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെയാണ് സമര്‍പ്പിച്ചത്. സന്ദീപിനു മാനസിക പ്രശ്‌നമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം.എന്നാല്‍ ഇയാളുടെ പരിശോധനാ ഫലത്തില്‍ ലഹരിയുടെ സാന്നിദ്ധ്യമില്ല. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന പൊലീസിന്റെ വാദം ശരി വയ്ക്കുന്നതാണിത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിന്റെ മാനസിക നില പരിശോധിച്ചത്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു നിരീക്ഷിച്ചു വരുകയാണ്. പത്തു ദിവസം കിടത്തി ചികിത്സയിലൂടെ നിരീക്ഷിച്ചാണ് മെഡിക്കല്‍ കോളെജില്‍ ഇയ്യാളുടെ മാനസിക നില ഡോക്ടര്‍മാരുടെ സംഘം വിലിയിരുത്തിയത്. സന്ദീപിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടാണ് കുറ്റമറ്റ രീതിയില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇയ്യാള്‍ മദ്യത്തിന് ചെറുപ്പം മുതലേ അടിമയായിരുന്നു. എന്നാല്‍ മാനസിക രോഗത്തിന് ചികിത്സ തേടിയതിനോ മാനസിക പ്രശ്‌നങ്ങളില്‍ മറ്റ് അക്രമങ്ങള്‍ നടത്തിയതിനോ തെളിവു കണ്ടെത്താനായില്ല.
 
ലഹരിയും മാനസിക പ്രശ്‌നവും അല്ലെങ്കില്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പൊലീസ് അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ പത്തനംതിട്ടക്കാരിയായ ഡോക്ടറെയോ അക്രമത്തില്‍ പരിക്കേല്‍പിച്ച ആശുപത്രി ജീവനക്കാരെയോ പ്രതിയായ സന്ദീപിന് മുന്‍പരിചയം പോലുമില്ല. തന്നെ ആരോ ആക്രമിക്കുന്നു പോലീസെത്തി രക്ഷിക്കണമെന്ന് സന്ദീപ് ഫോണില്‍ വിളിച്ച പ്രകാരമാണ് പോലീസെത്തുന്നത്. എന്നാല്‍ ഇയ്യാള്‍ കയ്യാല കയറുന്നതിനിടയില്‍ മറിഞ്ഞു വീണ് ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കിയ പോലീസ് വൈദ്യ പരിശോധനയ്ക്കായിട്ടല്ല മുറിവില്‍ മരുന്നു വെയ്ക്കുന്നതിനായിട്ടാണ് ഇയ്യാളെ ആശുപത്രിയിലെത്തിച്ചത്.

ഡോകര്‍ പരിശോധിക്കുമ്പോഴും മുറിവില്‍ മരുന്നുവെച്ചു കെട്ടുമ്പോഴും ലഹരിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ ആശുപത്രിയുടെ വീഡിയോ പകര്‍ത്തി സ്‌കൂളിലെ പ്രഥമാധ്യാപികയ്ക്ക് ഇയ്യാള്‍ അയച്ചു കൊടുക്കുകയും ചെയ്തു. സന്ദീപിന്റെ ബന്ധു അടുത്തെത്തിയപ്പോഴാണ് ഇയ്യാള്‍ അക്രമാസക്തനായി തുടങ്ങിയത്. ആദ്യം ചുറ്റും കൂടി നിന്ന ജീവനക്കാരികളെയും പിന്നീട് പോലീസിനെയും ആക്രമിച്ച ശേഷമാണ് ഡോ.വന്ദനദാസിനെ ചവിട്ടിതള്ളിയിട്ട് കുത്തിയത്. ബന്ധു അടുത്തെത്തിയതു മുതല്‍ ഇയ്യാളുടെ സ്വഭാവം മാറി തുടങ്ങിയെന്ന് ആശുപത്രി ജീവനക്കാരും മൊഴി നല്കിയിട്ടുണ്ട്. അതായത് തന്റെ ബന്ധുക്കളെല്ലാം നല്ലനിലയില്‍ ജീവിക്കുകയാണ്. താന്‍ മാത്രം മദ്യത്തിന് അടിമയായി ജീവിതം തുലച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വളരെ മോശക്കാരനായാണ് ജീവിക്കുന്നത്. തന്റെ ജീവിതം താന്‍ തന്നെ തകര്‍ത്തതിലുള്ള അമര്‍ഷം നുരഞ്ഞു പൊന്തി ബന്ധുവിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അക്രമം തുടങ്ങിയതോടെ നിലവിട്ടു പോയെന്നും ആരെയൊക്കെ ആക്രമിച്ചെന്ന് അറിയില്ലെന്നുമാണ് സന്ദീപ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ലഹരിയുടെ സ്വാധീനത്താലാണ് അക്രമവും കൊലയും നടത്തിയതെന്ന് വാദം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ ഇല്ലാതായി. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിയുടെ വാദവും പരിശോധനയിലൂടെ തള്ളിയപ്പോഴാണ് പുതിയ മൊഴി നല്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വലിയ നഷ്ടമുണ്ടായെന്നും ഇനി സാമ്പത്തികമായി ഉയരാന്‍ കഴിയില്ലെന്നും ഇയ്യാള്‍ പറയുന്നു. ബന്ധുക്കളും കൂട്ടുകാരും ചതിച്ചെന്ന തോന്നലും ഇയ്യാള്‍ പ്രകടിപ്പിച്ചിരുന്നു. ഇയ്യാളുടെ മൊഴി എന്തു തന്നെയായാലും കേസിന്റെ വിധിയെ അതു ബാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. സാക്ഷിമൊഴികള്‍ വളരെ ശക്തമാണ്. ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസറും ഡോക്ടറുമാണ് പ്രധാന സാക്ഷിയെന്നതും കേസിന്റെ പ്രത്യേകതയാണ്.കുറ്റപത്രവും വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാ
നായി അന്വേഷണ സംഘം കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഇത് പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. അക്രമിയെ ഭയന്ന പോലീസ് ഓടി രക്ഷപ്പെട്ടതാണ് ഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പോലീസിന് ഇനി ശക്തമായി വാദിക്കാനാവും. മദ്യലഹരിയിലായിരുന്ന പ്രതിയെ കൈവിലങ്ങില്ലാതെ പോലീസ് എത്തിച്ചു എന്ന അപരാധമാണ് പോലീസിനെതിരെ കെട്ടിവെച്ചത്. എന്നാല്‍ ഇയ്യാള്‍ മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പലതവണ പറഞ്ഞെങ്കിലും ചര്‍ച്ചകളെല്ലാം ലഹരിയിലേയ്ക്കും പോലീസിന്റെ വീഴിചയിലേയ്ക്കും വഴി മാറി പോവുകയായിരുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (1 hour ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (1 hour ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (1 hour ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (1 hour ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (2 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (2 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (2 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (2 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (3 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (4 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (4 hours ago)

ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ...  (4 hours ago)

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെ  (4 hours ago)

Malayali Vartha Recommends