Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍, താടി ചൊറിഞ്ഞപ്പോള്‍ സീറ്റ്ബെല്‍റ്റ് മറഞ്ഞു...എ ഐ ക്യാമറ വക മുട്ടൻ പണി... ഫോട്ടോ സഹിതം മോട്ടോര്‍വാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പും നൽകി...

10 JUNE 2023 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...

മന്ത്രി വി. ശിവന്‍കുട്ടിയും മേയര്‍ വി.വി. രാജേഷും തമ്മിലുള്ള വാക്‌പോര്.. 2030-ലെ 'കാവിലെ പാട്ട് മത്സരത്തില്‍' വീണ്ടും കാണാമെന്ന് മേയർ..അസ്വസ്ഥതകള്‍ മാറാന്‍ മന്ത്രി യോഗ ചെയ്യുന്നത് നല്ലതാണെന്നും രാജേഷ്..

കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞപ്പോള്‍ സീറ്റ്ബെല്‍റ്റ് മറഞ്ഞു. കാര്‍ ഉടമയ്ക്ക് എ.ഐ. ക്യാമറ പിഴയും ചുമത്തി. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് മൊബൈലില്‍ അറിയിപ്പ് നല്‍കിയത്.കാര്‍ കായംകുളത്ത് സര്‍വീസ് ചെയ്യുന്നതിനായി ഷൈനോയുടെ സഹോദരനാണ് കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാണ് എ.ഐ. ക്യാമറ കണ്ടെത്തിയത്.അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞതാണ് പ്രശ്‌നമായതെന്ന് കണ്ടെത്തിയത്. താടി ചൊറിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ സീറ്റ് ബെല്‍റ്റ് ഭാഗികമായി മറഞ്ഞതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. ഇക്കാര്യം ഫോട്ടോ സഹിതം ഷൈനോ ആലപ്പുഴയിലെ മോട്ടോര്‍വാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഷൈനോ.എ.ഐ ക്യാമറയില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത് കാറുകള്‍. അതും ഡ്രൈവറുടെ തെറ്റുകൊണ്ടല്ല, സഹയാത്രികന്റെ പിഴവുകൊണ്ടും. ക്യാമറകള്‍ പിഴയീടാക്കിത്തുടങ്ങി അഞ്ച് ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോളാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഇതുവരെ 3,52 730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 19820 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാനുള്ള അന്തിമ അനുമതി മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയത്.അതില്‍ ഉള്‍പ്പെട്ട നിയമലംഘനങ്ങള്‍ വിശദമായി പരിശോധിക്കുമ്പോഴാണ് പിടിക്കപ്പെടുന്നവരുടെ വിശദവിവരം ലഭിക്കുന്നത്.ഇതുവരെ ഏറ്റവും കൂടുതല്‍ പിടികൂടിയ നിയമലംഘനം കാറുകളിലെ മുന്‍സീറ്റില്‍ സഹയാത്രക്കാരന്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നതാണ്. ഇത്തരത്തിലുള്ള 7896 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാന്‍ തീരുമാനിച്ചത്. സീറ്റ് ബെല്‍റ്റ് ഇടാതെ പിടിയിലായ ഡ്രൈവര്‍മാരുടെയെണ്ണം ഇതിലും കുറവാണ്. 4993 മാത്രം. രണ്ടാം സ്ഥാനത്തുള്ള നിയമലംഘനം ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതാണ്, 6153. ബൈക്കിന്റെ പിന്നില്‍ ഹെല്‍മറ്റ് വെക്കാതിരുന്ന് 715 പേരും പിടിയിലായിട്ടുണ്ട്.അമിതവേഗത്തിന് ഇതുവരെ വെറും 2 പേര്‍ക്ക് മാത്രമേ പിഴയീടാക്കിയിട്ടുള്ളു. വാഹനങ്ങളെല്ലാം വേഗം കുറച്ച് പോയതുകൊണ്ടല്ല. 726 എ.ഐ ക്യാമറകളില്‍ വെറും 8 എണ്ണം മാത്രമാണ് അമിതവേഗം പിടികൂടാനുള്ളത്. ഇതില്‍ നാലെണ്ണം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍ േവഗം പിടികൂടാനുള്ളത് വെറും 4 ക്യാമറ മാത്രം. അതില്‍ തന്നെ കണ്ടെത്തിയതില്‍ 2 എണ്ണം മാത്രമേ പിഴയീടാക്കാന്‍ മാത്രം തെറ്റുള്ള നിയമലംഘനമായി മോട്ടോര്‍ വാഹനവകുപ്പ് വിലയിരുത്തിയത്.

 

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ച് കുടുങ്ങുന്നവരുടെയെണ്ണവും കുറഞ്ഞിട്ടുണ്ട്. വെറും 25 പേരെയാണ് ഇതുവരെ പിടിച്ചിട്ടുള്ളത്.വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച ഇന്നോവ കാ‍ര്‍ നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയിൽ ത‍കര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂ‍ര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം, അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ്‌ ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞിരുന്നു. ക്യാമറക്കും കേടുപാടുണ്ടായി. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ്‌ ഒടിഞ്ഞത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (27 minutes ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (1 hour ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (1 hour ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (1 hour ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (2 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (2 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (2 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (2 hours ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (2 hours ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (2 hours ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (2 hours ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (4 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (4 hours ago)

വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു  (4 hours ago)

പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

Malayali Vartha Recommends