അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം; ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി

ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവുമായി കോടതി. സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടിയിരിക്കുന്നു എന്ന അതിപ്രധാനമായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ സ്വപ്‍ന സുരേഷിന് നിർദേശം നൽകിയിരിക്കുകയാണ് കോടതി.
സരിത്തിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ് . ഉച്ചയ്ക്കുശേഷം മാത്രമേ ആ വിഷയത്തിൽ ഒരു തീരുമാനം എടുക്കുകയുള്ളൂ . ഇഡിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യാത്തതിൽ ആണ് ഇ ഡിയെ വിമർശിച്ചത് .
അതേസമയം ശിവശങ്കറിന്റെ ജാമ്യപേക്ഷ നേരത്തെ കോടതി പരിഗണിച്ചപ്പോൾ നിർണായകമായ ഒരു ചോദ്യം ശിവശങ്കറിന്റെ വക്കീൽ ഉന്നയിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല എന്ന് ശിവശങ്കറിന്റെ വക്കീൽ കോടതിയിൽ പറഞ്ഞു.
മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തില്ല എന്നും അവർ ചൂണ്ടിക്കാട്ടി. ഈ നിലപാടിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ശിവശങ്കറിന്റെ വക്കീലന്മാർ വാദിച്ചിരുന്നു . എന്തായലും അവർക്കും മറുപടി കിട്ടിയിരിക്കുകയാണ് ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടിയതോടെ .
അതേസമയം ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും, കോഴയായി കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്.
തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്.നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ അടക്കം ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്.
https://www.facebook.com/Malayalivartha


























