Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കൊവിഡ‍ിനു പിന്നാലെ അടുത്ത വില്ലൻ ഡെങ്കി! 5 ദിവസം; 1.5 ലക്ഷം പേർ.... ശ്രദ്ധിച്ചില്ലേൽ ജീവനെടുക്കും.... പനി കടുക്കും! സൂക്ഷിക്കുക...

24 JUNE 2023 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

ജീ​വ​നെ​ടു​ത്ത്​ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വ്യാ​പിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരാശിക്ക് പരിചിതമായ അണുബാധയാണ് ഡെങ്കിപ്പനി. സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥ ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്. പിന്നാലെ കാലവർഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ആശങ്കയും ശക്തമായിരിക്കുകയാണ്.

യു​വാ​ക്ക​ളും കു​ട്ടി​ക​ളും അ​ട​ക്കം പ​നി ബാ​ധി​ച്ചു മ​രി​ക്കു​ന്ന​ത്​ വ​ലി​യ ആ​ശ​ങ്ക​യാ​ണ്​ സൃ​ഷ്ടി​ക്കു​ന്ന​ത്. പ്രതിവർഷം കോടിക്കണക്കിന് ആളുകൾക്ക് പിടിപെടുന്ന അസുഖമാണ് ഡെങ്കി. ഇതിൽ അഞ്ചുലക്ഷത്തോളം പേർക്ക് രോഗം മാരകമാകാറുണ്ട്. പനി ഒരു ദിവസത്തിലധികം നീണ്ടുനിന്നാൽ നിർബന്ധമായും വൈദ്യസഹായം തേടിയിരിക്കണം. ഒരു ഔണ്‍സ് പ്രതിരോധം ഒരു ലോഡ് ചികിത്സയേക്കാള്‍ മികച്ചതാണ് എന്ന കാഴ്ചപ്പാടോടുകൂടി വേണം ഈ രോഗത്തെ നേരിടാന്‍.

പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒരു തവണ കൊതുകിന്റെ കടിയേറ്റാൽ പോലും രോഗം പിടിപെടാം. 3 ദിവസം മുതൽ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനിൽക്കുക. തലവേദന,പനി,കടുത്ത ക്ഷീണം. സന്ധികളിലും പേശികളിലും വേദന തുടങ്ങിയവ സാധാരണലക്ഷണങ്ങളാണ്. ഹൃദയമിടിപ്പ് കുറയുന്നതും രക്തസമ്മർദ്ദം കുറയുന്നതും രോഗത്തിന്റെ ലക്ഷണമാണ്.

ഡെങ്കിപ്പനി പിടിപെട്ടയാൾക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുന്ന ഡെങ്കി ഹെമറേജസ് ഫീവറാണ് അപകടമായത്. രോഗം ഗുരുതരമായാൽ രക്തസ്രാവമുണ്ടാകും. ഇത്തരം പനി വരുന്നവരിൽ 6 മുതൽ 30 ശതമാനം വരെയാണ് മരണനിരക്ക്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 66,048 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിന് മേലാകും. അതിൽ തന്നെ 464 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഈ വർഷം ഇതുവരെ ഡെങ്കിപ്പനി മൂലം മരണപ്പെട്ടത് 36 പേരെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 25 മരണങ്ങൾ നടന്നത് ഒരു മാസത്തിനിടെയാണ്. ഇടുക്കിയിൽ 3 വയസ്സുള്ള കുട്ടി മരിച്ചതും ഡെങ്കിപ്പനിയെത്തുടർന്നാണ്. എച്ച്1 എൻ1 പനി ഗുരുതരമായാൽ വളരെവേഗം ശ്വാസകോശത്തെ ബാധിക്കാനും ന്യുമോണിയ വരാനും സാധ്യതയുണ്ട്. അടിയന്തിര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടാം.

രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും വൈകുന്നത് അവസ്ഥ ഗുരുതരമാക്കും. ആരോഗ്യവാനായ ഒരാളിൽ എച്ച്1 എൻ1 വലിയ അപകടകാരിയാവില്ലെങ്കിലും ഗർഭിണികള്‍, അടുത്തിടെ പ്രസവിച്ചവർ, 2 വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ളവർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരിൽ മരണകാരണമായേക്കാൻ ഇടയുണ്ട്.

മൂന്നോ നാലോ വർഷം രോഗവ്യാപനം കുറഞ്ഞിരിക്കുകയും അതിനു ശേഷം വൈറസ് പെരുകുകയും ചെയ്യുന്ന പ്രവണതയാണ് ലോകത്ത് എല്ലായിടത്തും ഡെങ്കിപ്പനിയുടെ കാര്യത്തിൽ ആവർത്തിക്കുന്നത്. അത്തരത്തിൽ സംസ്ഥാനത്ത് 2018 ന് സമാനമായ രോഗവ്യാപനം ഉണ്ടാകാൻ ഇടയുള്ള വർഷമാണിത്. സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥയും ഈ ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്.

ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അർത്ഥമാക്കുന്നു. ഡെങ്കിപ്പനി കഠിനമായ പേശി വേദന, ആഘാതം, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.

ഒരുവട്ടം ഡെങ്കിപ്പനി വന്നാൽ ഇനി വരില്ലെന്ന് കരുതരുത്. ആവർത്തിക്കുന്ന രോഗബാധയാണ് സങ്കീർണമാകുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും നാല് തരം ഡെങ്കി വൈറസിന്റെയും സാന്നിധ്യമുള്ളതിനാൽ ഡെങ്കി വരാതിരിക്കാൻ അതീവ ശ്രദ്ധവേണം. ജൂൺ മാസം കേരളത്തിന്റെ പനിക്കാലമാണെങ്കിലും അത്ര നിസ്സാരമായി കാണേണ്ടതല്ല ഇപ്പോഴത്തെ പനിക്കണക്കുകൾ എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

ജൂൺ 17 മുതൽ 21 വരെ മാത്രം 55,432 പേരാണ് പനി കാരണം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണം എടുത്താൽ ഒരാഴ്ചയ്ക്കിടെ മാത്രം പനി ബാധിച്ചവർ ഒന്നരലക്ഷം കടക്കും. വൈറൽ പനിക്ക് പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. ഈ വർഷം ഇതുവരെ 27 പേർ എലിപ്പനി ബാധിച്ചും 8 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചെന്നാണു കണക്കുകൾ.

ഇടവിട്ട് മഴയും ശേഷം വെയിലും ലഭിക്കുന്നത് കൊതുകിന് സുഖമായി വളരാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാന മാർഗം കൊതുകിന്റെ ഉറവിടനശീകരണം ആണെങ്കിലും ഇത് പൂർണമായും നടപ്പിലാക്കുക ബുദ്ധിമുട്ടാണ്. ഒരു ടീസ്പൂൺ വെള്ളം അവശേഷിച്ചാൽ പോലും കോടിക്കണക്കിന് ലാർവകൾ പെരുകും.

ഈഡിസ് ഈജിപ്തി കൊതുകാണ് ഡെങ്കിപ്പനി പകരുന്നതില്‍ പ്രധാന വില്ലന്‍. സാധാരണയായി വീടുകളിലോ സമീപത്തോ പ്രജനനം നടത്തുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്തി. ഈ കൊതുകുകള്‍ പകല്‍ സമയങ്ങളില്‍ തീറ്റ തേടുന്നവയാണ്. അതുകൊണ്ട് തന്നെ അവയുടെ കടി നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കാം. ഒരു ഈഡിസ് കൊതുകിന് തന്നെ വീട്ടിലെ പല ആളുകള്‍ക്കും രോഗം പകരാന്‍ സാധിക്കും.

കോവിഡ് വന്നുപോയവരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ‘ലോങ് കോവിഡ്’ പ്രശ്നങ്ങൾ ഉള്ളവർക്ക് താരതമ്യേന രോഗപ്രതിരോധ ശേഷി കുറവാണെന്ന് പഠനങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ ഒരുപക്ഷേ വൈറൽപ്പനികൾ വേഗം എത്തുന്നുണ്ടാവാം. കോവിഡ് കാരണം ആരോഗ്യം തീരെ മോശമായവർക്കും വൈറൽപ്പനികൾ വലിയ ക്ഷീണമുണ്ടാക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. മരണകാരണമായേക്കാവുന്ന രോഗാവസ്ഥകൾ ഉള്ളവർക്ക് കോവിഡ് പോലെത്തന്നെ എല്ലാ വൈറൽ അസുഖങ്ങളും ഒരിത്തിരി അപകടകാരിയാണ്.

റിപ്പോർട്ട് ചെയ്തതിന്റെ മൂന്നിരട്ടി സ്ഥിരീകരിക്കാത്ത ഡെങ്കിപ്പനിയാണ്. എലിപ്പനിയും കൂടുന്നുണ്ട്. എലിപ്പനിക്ക് വിദഗ്ദ്ധ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ വന്നാൽ മരണം വരെ സംഭവിക്കാം. പേശിവേദനയും, പനിയും വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. മലിനജലവുമായോ മാലിന്യം നിറഞ്ഞ മറ്റു സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിച്ചെങ്കിൽ മാത്രമേ എലിപ്പനിക്ക് ചികിത്സ വേണമോയെന്ന് നിശ്ചയിക്കാനാകൂ.

കുടിവെള്ളത്തിൽ കൂടിയോ ആഹാര സാധനങ്ങളിൽ കൂടിയോ രോഗാണുക്കൾ ശരീരത്തിലെത്തി ഉണ്ടാകുന്ന ടൈഫോയ്ഡ് ബാധയുമുണ്ട്. ആറ് സ്ഥിരീകരിക്കാത്ത ടൈഫോയ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്റിബയോട്ടിക്കുകൾ വഴി പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. വായുവിൽ കൂടി പകരുന്ന വൈറൽ രോഗമായ എച്ച് വൺ എൻ വൺ ഗർഭിണികൾ, പ്രായമായവർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ തുടങ്ങിയവരിൽ ഗുരുതരമാകാം.

ശക്തമായ വയറുവേദന, നിർത്താതെ ഛർദ്ദിക്കുക, ആന്തരിക രക്തസ്രാവം, ശ്വാസകോശപാളിയിലും മറ്റ് ശരീരഭാഗങ്ങളിലും നീർക്കെട്ട് തുടങ്ങിയവയാണ് അപകടകരമായ ലക്ഷണങ്ങൾ. ചികിത്സ വൈകുന്നതാണ് ഡെങ്കിപ്പനി മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. കുട്ടികൾ, വയോധികർ, ഗർഭിണികൾ, ഹൃദയ വൈകല്യങ്ങൾ ഉള്ളവർ തുടങ്ങിയവരിലാണ് ഡെങ്കിപ്പനി കൂടുതൽ അപകടകാരിയാവുക.

കടുത്ത പനിയാണ് പ്രധാന ലക്ഷണമെങ്കിലും ശരീരം നുറുങ്ങുന്നതുപോലെ ദേഹമാസകലം വേദനയുണ്ടാവുന്നതും ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ബ്രേക്ക് ബോൺ ഫീവർ എന്ന പേരുകൂടിയുണ്ട് ഡെങ്കിപ്പനിക്ക്. മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ എന്നിവ എല്ലാ വൈറൽപ്പനികൾക്കുമുള്ള പ്രതിരോധമാർഗമാണ്.

പനി ബാധിച്ചാൽ സ്വയം ചികിത്സ വേണ്ട. പനി ബാധിച്ചവരുമായി സമ്പർക്കം ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ എന്നിവർ പ്രത്യേകം അകലം പാലിക്കണം. അനാവശ്യമായ രോഗീ സന്ദർശനവും വേണ്ട. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രധാന മാർഗം കൊതുക് നശീകരണമായതിനാൽ വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (20 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (39 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (53 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends