പനിച്ചു വിറച്ച് കേരളം... ജീവനെടുത്ത് ഡെങ്കിപ്പനി... ഞെട്ടലോടെ കേരളവും! ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞു

പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒരു തവണ കൊതുകിന്റെ കടിയേറ്റാൽ പോലും രോഗം പിടിപെടാം. 3 ദിവസം മുതൽ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനിൽക്കുക. തലവേദന,പനി,കടുത്ത ക്ഷീണം. സന്ധികളിലും പേശികളിലും വേദന തുടങ്ങിയവ സാധാരണലക്ഷണങ്ങളാണ്. ഹൃദയമിടിപ്പ് കുറയുന്നതും രക്തസമ്മർദ്ദം കുറയുന്നതും രോഗത്തിന്റെ ലക്ഷണമാണ്.
ഡെങ്കിപ്പനി പിടിപെട്ടയാൾക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുന്ന ഡെങ്കി ഹെമറേജസ് ഫീവറാണ് അപകടമായത്. രോഗം ഗുരുതരമായാൽ രക്തസ്രാവമുണ്ടാകും. ഇത്തരം പനി വരുന്നവരിൽ 6 മുതൽ 30 ശതമാനം വരെയാണ് മരണനിരക്ക്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 66,048 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിന് മേലാകും. അതിൽ തന്നെ 464 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഈ വർഷം ഇതുവരെ ഡെങ്കിപ്പനി മൂലം മരണപ്പെട്ടത് 36 പേരെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 25 മരണങ്ങൾ നടന്നത് ഒരു മാസത്തിനിടെയാണ്. ഇടുക്കിയിൽ 3 വയസ്സുള്ള കുട്ടി മരിച്ചതും ഡെങ്കിപ്പനിയെത്തുടർന്നാണ്. എച്ച്1 എൻ1 പനി ഗുരുതരമായാൽ വളരെവേഗം ശ്വാസകോശത്തെ ബാധിക്കാനും ന്യുമോണിയ വരാനും സാധ്യതയുണ്ട്. അടിയന്തിര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടാം.
രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും വൈകുന്നത് അവസ്ഥ ഗുരുതരമാക്കും. ആരോഗ്യവാനായ ഒരാളിൽ എച്ച്1 എൻ1 വലിയ അപകടകാരിയാവില്ലെങ്കിലും ഗർഭിണികള്‍, അടുത്തിടെ പ്രസവിച്ചവർ, 2 വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ളവർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരിൽ മരണകാരണമായേക്കാൻ ഇടയുണ്ട്.
മൂന്നോ നാലോ വർഷം രോഗവ്യാപനം കുറഞ്ഞിരിക്കുകയും അതിനു ശേഷം വൈറസ് പെരുകുകയും ചെയ്യുന്ന പ്രവണതയാണ് ലോകത്ത് എല്ലായിടത്തും ഡെങ്കിപ്പനിയുടെ കാര്യത്തിൽ ആവർത്തിക്കുന്നത്. അത്തരത്തിൽ സംസ്ഥാനത്ത് 2018 ന് സമാനമായ രോഗവ്യാപനം ഉണ്ടാകാൻ ഇടയുള്ള വർഷമാണിത്. സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥയും ഈ ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്.
ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അർത്ഥമാക്കുന്നു. ഡെങ്കിപ്പനി കഠിനമായ പേശി വേദന, ആഘാതം, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.
ഒരുവട്ടം ഡെങ്കിപ്പനി വന്നാൽ ഇനി വരില്ലെന്ന് കരുതരുത്. ആവർത്തിക്കുന്ന രോഗബാധയാണ് സങ്കീർണമാകുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും നാല് തരം ഡെങ്കി വൈറസിന്റെയും സാന്നിധ്യമുള്ളതിനാൽ ഡെങ്കി വരാതിരിക്കാൻ അതീവ ശ്രദ്ധവേണം. ജൂൺ മാസം കേരളത്തിന്റെ പനിക്കാലമാണെങ്കിലും അത്ര നിസ്സാരമായി കാണേണ്ടതല്ല ഇപ്പോഴത്തെ പനിക്കണക്കുകൾ എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
റിപ്പോർട്ട് ചെയ്തതിന്റെ മൂന്നിരട്ടി സ്ഥിരീകരിക്കാത്ത ഡെങ്കിപ്പനിയാണ്. എലിപ്പനിയും കൂടുന്നുണ്ട്. എലിപ്പനിക്ക് വിദഗ്ദ്ധ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ വന്നാൽ മരണം വരെ സംഭവിക്കാം. പേശിവേദനയും, പനിയും വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. മലിനജലവുമായോ മാലിന്യം നിറഞ്ഞ മറ്റു സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിച്ചെങ്കിൽ മാത്രമേ എലിപ്പനിക്ക് ചികിത്സ വേണമോയെന്ന് നിശ്ചയിക്കാനാകൂ.
കുടിവെള്ളത്തിൽ കൂടിയോ ആഹാര സാധനങ്ങളിൽ കൂടിയോ രോഗാണുക്കൾ ശരീരത്തിലെത്തി ഉണ്ടാകുന്ന ടൈഫോയ്ഡ് ബാധയുമുണ്ട്. ആറ് സ്ഥിരീകരിക്കാത്ത ടൈഫോയ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്റിബയോട്ടിക്കുകൾ വഴി പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. വായുവിൽ കൂടി പകരുന്ന വൈറൽ രോഗമായ എച്ച് വൺ എൻ വൺ ഗർഭിണികൾ, പ്രായമായവർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ തുടങ്ങിയവരിൽ ഗുരുതരമാകാം.
ശക്തമായ വയറുവേദന, നിർത്താതെ ഛർദ്ദിക്കുക, ആന്തരിക രക്തസ്രാവം, ശ്വാസകോശപാളിയിലും മറ്റ് ശരീരഭാഗങ്ങളിലും നീർക്കെട്ട് തുടങ്ങിയവയാണ് അപകടകരമായ ലക്ഷണങ്ങൾ. ചികിത്സ വൈകുന്നതാണ് ഡെങ്കിപ്പനി മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. കുട്ടികൾ, വയോധികർ, ഗർഭിണികൾ, ഹൃദയ വൈകല്യങ്ങൾ ഉള്ളവർ തുടങ്ങിയവരിലാണ് ഡെങ്കിപ്പനി കൂടുതൽ അപകടകാരിയാവുക.
https://www.facebook.com/Malayalivartha


























