പാറ്റ്‌നയിലെ പ്രതിപക്ഷ സഖ്യ ചര്‍ച്ച ദിവസം തന്നെ ഉണ്ടായ അറസ്റ്റ് ബിജെപിയെ സുഖിപ്പിക്കാനാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കുകയാണ് ലക്ഷ്യം; കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിർണായക പ്രതികരണം കേട്ട് ബിജെപി പോലും ഞെട്ടിയിരിക്കുകയാണ്. പാറ്റ്‌നയിലെ പ്രതിപക്ഷ സഖ്യ ചര്‍ച്ച ദിവസം തന്നെ ഉണ്ടായ അറസ്റ്റ് ബിജെപിയെ സുഖിപ്പിക്കാനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി വാ മൂടിക്കെട്ടാമെന്നത് വ്യാമോഹമാണ്. മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ്. പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കും. കേരള പൊലീസ് അന്തസ് കളഞ്ഞു . സര്‍ക്കാരിന്റെ വിടുവേല ചെയ്യുന്നവരായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം കെ സുധാകരൻ അദ്ദേഹത്തിന്റെ പദവിയിൽ തന്നെ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെ സുധാകരനെ പദവിയിൽ നിന്നും മാറ്റുന്നതിൽ ചർച്ച നടന്നിട്ടില്ല. ജനാധിപത്യ കേരളം അദ്ദേഹത്തിന് ഒപ്പമാണ്. വ്യാജ കേസ് ഉണ്ടക്കി അറസ്റ്റ് ചെയ്തത് ആണ് , അറസ്റ്റിന് പിന്നിൽ സര്ക്കാരിന്റെ വൈരാഗ്യ ബുദ്ധിയാണ്. 3 തവണ ഡ്രൈവറെ ചോദ്യത്തെ ചെയ്തപ്പോൾ ഇല്ലാത്ത മൊഴിയാണ് ഇപ്പോൾ വന്നിരിക്കുന്നത് .
അഴിമതിയിൽ മുങ്ങിയ ചെളിയിൽ പുരണ്ടു നിൽക്കുകയാണ് സർക്കാർ.നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തപ്പോൾ ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്.പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു.ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha


























