ഹൈക്കോടതി പറഞ്ഞിട്ടും ബസ് എടുക്കാനായില്ല; തിരുവാർപ്പിൽ വെട്ടിക്കുളങ്ങര ബസ് എടുക്കാൻ എത്തിയ തൊഴിലാളികളെ വീണ്ടും തടഞ്ഞ് സിഐടിയു; പ്രതിഷേധ സമരം തുടങ്ങി ഉടമ

തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ തൊഴിലാളികൾ കൊടികുത്തിയതിനെ തുടർന്നു ഉടമ നടത്തുന്ന സമര സ്ഥലത്ത് വീണ്ടും സംഘർഷം. ഹൈക്കോടതി വിധിയെ തുടർന്നു ബസ് സർവീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞതോടെയാണ് വീണ്ടും സ്ഥിതി രൂക്ഷമായത്. ഇതോടെ ഇന്നലെ സമരം അവസാനിപ്പിച്ച വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹൻ ഇന്നു വീണ്ടും സമരം പുനരാരംഭിച്ചു.
ബസ് സർവീസ് നടത്തുന്നതിനു പൊലീസ് സംരക്ഷണം അനുവദിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ സർവീസിന് എത്തിയ ജീവനക്കാരെയാണ് സിപിഎം നേതാക്കൾ തടഞ്ഞതെന്നാണ് ഉണ്ണി പറയുന്നത്. ഇതേ തുടർന്ന് കോട്ടും സൂട്ടുമിട്ട് ലോട്ടറി വിൽപ്പന നടത്തുന്ന സമരം പുനരാരംഭിക്കുമെന്നു രാജ്‌മോഹൻ പറഞ്ഞു.
ഇതിനിടെ കൂലിയ ചൊല്ലിയുള്ള തർക്കത്തിൽ കൊടികുത്തിയ ബസ്സിന് പോലീസ് സംരക്ഷണത്തോടെ സർവ്വീസ് നടത്താൻ അവസരം ഒരുക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. അതേസമയം സി.ഐ.ടി.യു ബസ്സിന് മുന്നിൽ പന്തൽ കെട്ടി സമരം ശക്തമാക്കി. ശനിയാഴ്ച രാവിലെ തിരുവാർപ്പ് കൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാണിക്ക സമർപ്പിച്ച് 6.40 ന് ബസ് ഓടിച്ച് തുടങ്ങുമെന്ന് ഉടമ രാജ്മോഹൻ കൈമൾ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി രാവിലെ രണ്ട് തൊഴിലാളികൾ എത്തിയപ്പോഴാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിഷേധം ഉയർത്തിയതെന്നാണ് ആരോപണം. പ്രമുഖ അഭിഭാഷകൻ കാർജെറ്റ് കൊടുവത്ത് ഹൈക്കോടതിയിൽ ഹാജരായി . കൊടി കുത്ത് സമരത്തിൽ പ്രതിക്ഷേധിച്ച് ബസ്സ് ഉടമ ബസ്സിനു മുൻപിൽ ലോട്ടറി വിൽപ്പന നടത്തിയ സ്ഥലത്താണ് സി.ഐ.ടി.യു സമര പന്തൽ കെട്ടിയിരിക്കുന്നത്, വെള്ളിയാഴ്ച രാവിലെ സി.ഐ.ടി. യു പ്രവർത്തകർ സമര പന്തൽ കെട്ടി കഞ്ഞി വെച്ച് രാപ്പകൽ സമരം ആരംഭിച്ചത്.
എന്നാൽ. സി.ഐ ടി യു യൂണിയൻ രാഷ്ട്രീയ വൈര്യത്താൽ ബസ് നിശ്ചലമാക്കി , എന്നാൽ രാഷ്ട്രീയം കലർത്താതെയാണ് താൻ ലോട്ടറി വിറ്റ് പ്രതിഷേധിച്ചത്. മുതലാളിയുടെ ദുരവസ്ഥ ജനങ്ങളിലെത്താനാണ് സമരം നടത്തിയത്. പരിപൂർണ്ണമായും നിയമ സംവിധാനത്തെ വിശ്വസിക്കുന്നതായും ബസ് ഉടമ രാജ്മോഹൻ കൈമൾ പറഞ്ഞു.
സി.ഐ.ടി.യു യൂണിയൻ കൊടികുത്തിയ ബസ്സിന് സംരക്ഷണം നൽകേണ്ടതുണ്ട്. പന്തൽ കെട്ടി കഞ്ഞി വെച്ചത് 24 മണിക്കൂറും ബസിന് സമീപം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയെന്ന് സമരം ചെയ്യുന്ന തൊഴിലാളി സജി കുമാർ പറഞ്ഞു.. ലേബർ ഓഫീസറുടെ മുന്നിൽ തയ്യാറാക്കിയ തൊഴിൽ കരാർ നടപ്പിലാക്കും വരെ സമരം തുടരുമെന്ന് ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha


























