447.63 കോടിയുടെ ലിസ് ദീപസ്തംഭം തട്ടിപ്പ്: 7 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ് ,കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ജൂലൈ 18 ന് പ്രതികള്‍ ഹാജരാകാന്‍ ഉത്തരവിട്ടു, 2006 ല്‍ കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് കുറ്റം ചുമത്തുന്നത്

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് ഇടപാടുകാരില്‍നിന്ന് 447.63 കോടി പിരിച്ച കേസില്‍ ലിസ് ദീപസ്തംഭം ചെയ4മാന്‍ പി.വി.ചാക്കോ അടക്കം 7 പ്രതികള്‍ പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ജൂലൈ 18 ന് പ്രതികള്‍ ഹാജരാകാനും സി ജെ എം ഷിബു ഡാനിയേല്‍ ഉത്തരവിട്ടു. ലിസ് ചെയ4മാന്‍ പാലക്കല്‍ വീട്ടില്‍ പി.വി.ചാക്കോ, ലിസ് മാനേജിങ് ട്രസ്റ്റി എറണാകുളം എളംകുളം പാലക്കല്‍ വീട്ടില്‍ കുര്യാച്ചന്‍ ചാക്കോ, പാ4ട്ണ4മാരായ വൈക്കം മാഞ്ഞൂ4 മേമുറി പാലക്കല്‍ വീട്ടില്‍ അച്ചാമ്മ ചാക്കോ, ചങ്ങനാശേരി മാടപ്പള്ളി പൗവത്തില്‍ വീട്ടില്‍ ലിനു ജോയി, മരിയ ആന്‍ഡ് മരിയ ലോട്ടറി ഏജന്‍സി ഉടമ എറണാകുളം പനമ്പിള്ളി നഗ4 പാലക്കല്‍ വീട്ടില്‍ നിതാ കുര്യാച്ചന്‍ , ലിസ് പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് പാ4ട്ണ4 ചങ്ങനാശേരി മാടപ്പള്ളി അസംപ്ഷന്‍ ച4ച്ച് റോഡില്‍ പൗവത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ പൗവ്വത്തില്‍ , 2006 കാലയളവിലെ കഴക്കൂട്ടം ബ്രാഞ്ച് മാനേജര്‍ ഫ്രാങ്ക്‌ലിന്‍ മോസസ് എന്നിവരാണ് ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രതികള്‍.
2006 ല്‍ കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് കുറ്റം ചുമത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 423 (സ്വത്തുവകകള്‍ അന്യായമായി ഉപയോഗിക്കല്‍), 420 (വഞ്ചന), പ്രൈസ് മണി ചിറ്റ്‌സ് ആന്‍ഡ് മണി ലെന്‍ഡിങ് സ4ക്കുലേഷന്‍ സ്‌കീം (ബാനിങ് ) ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് റെക്കോര്‍ഡ് പരിശോധിച്ച് കോടതി നേരിട്ട് കുറ്റപത്രം തയ്യാറാക്കിയത്.
നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പ്രതികള്‍ അവരുടെ ബന്ധുക്കളുടെ പേരില്‍ എറണാകുളത്തെ വിവിധ സ്ഥലങ്ങളില്‍ ഭൂസ്വത്തുക്കള്‍ വാങ്ങാന്‍ വിനിയോഗിച്ചെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനുപുറമെ ലിസ് പ്രവ4ത്തനം നി4ത്തിയ ശേഷം തുക ജ്യോതിസിലേക്ക് മാറ്റിയതായും പോലീസ് കുറ്റപത്രത്തില്‍ ആരോപണമുണ്ട്.
2002 നവംബ4 26 ന് ഒന്നാം പ്രതി മാനേജിങ് ട്രസ്റ്റിയായും രണ്ടും മൂന്നും പ്രതികള്‍ പാ4ട്ണ4മാരുമായാണ് ലിസ് നിലവില്‍ വന്നത്. തുട4ന്ന് അച്ചാമ്മ ചാക്കോയുടെ പേരില്‍ എറണാകുളം എം.ജി റോഡില്‍ ലിസിന്റ പേരില്‍ സ്ഥാപനം രജിസ്റ്റ4 ചെയ്തു. ലിസ് ദീപസ്തംഭം ലോട്ടറിയുടെയും ത്രികാലം കൊളാഷിന്റെ വരിസംഖ്യ എന്ന പേരിലാണ് തുടക്കത്തില്‍ തുക സ്വീകരിച്ചത്. പിന്നീട് അക്യുമുലേറ്റഡ് ഇന്‍കം പ്രോജക്ട് (എ.ഐ.പി), മന്ത്‌ലി ഇന്‍കം പ്രോജക്ട് (എം.ഐ.പി) എന്നീ പേരുകളില്‍ 650, 5000 രൂപയുടെ യൂനിറ്റുകളില്‍ പണം നിക്ഷേപിപ്പിച്ചാണ് വന്‍ തുക പിരിച്ചെടുത്തത്. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കും എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിന്‍ മാതൃകയിലായിരുന്നു പ്രവ4ത്തനം.
തങ്ങള്‍ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന വിശ്വാസമുണ്ടായിട്ടും പ്രതികള്‍ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണ് കുറ്റപത്രത്തിലെ ആരോപണം. കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും ഇന്റലിജന്‍സ് എ.ഡി.ജി.പിയുമായ ടി.പി. സെന്‍കുമാറാണ് കേസിലെ ഒന്നാം സാക്ഷി. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പുനരന്വേഷണത്തില്‍ 2005 -2006 കാലഘട്ടത്തില്‍ എറണാകുളം ജില്ലാ കമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്ടിങ് അസി.കമീഷണ4 തോമസ് അലക്‌സ്, ജില്ലാ ചിട്ടി ഇന്‍സ്‌പെക്ട4 ജോയ്‌സി, ലോട്ടറി ഡയറക്ട4 എ. ഷാജഹാന്‍, ജില്ലാ രജിസ്ട്രാ4 എ.ജി. വേണുഗോപാല്‍ എന്നിവരില്‍നിന്ന് മൊഴി ശേഖരിച്ചതായാണ് അന്വേഷണ റിപ്പോ4ട്ടില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സി-ഡാക്കിന്റെ റിപ്പോ4ട്ടില്‍ പറയുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രജിസ്ട്രാറുടെ മൊഴിയില്‍നിന്നാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.
https://www.facebook.com/Malayalivartha


























