Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

പെറ്റതള്ള സഹിക്കൂല രണ്ടാമൂഴം വ്യാജന്മാര്‍, ഗുണ്ടായിസം, കള്ളക്കേസ് മാധ്യമങ്ങള്‍ക്ക് മൂക്കുകയര്‍...! പ്രളയസമയത്തും കോവിഡ് കാലത്തും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കോവിഡ് രണ്ടാംഘത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്... അതും ഒരു തരത്തില്‍ അനുഗ്രഹമായി... കാരണം പുതിയ ഭരണകര്‍ത്താക്കള്‍ അധികാരത്തിലെത്തിയാല്‍ അന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങളെ എങ്ങനെ സമീപിക്കും എന്നൊരു ആശങ്കയും ജനങ്ങള്‍ക്കുണ്ടായിരുന്നു...

26 JUNE 2023 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

 


ഇടതുപക്ഷവും പൊതുജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പിണറായി സര്‍ക്കാരിന് തുടര്‍ച്ച നല്‍കിയത്. ഒന്നാം സര്‍ക്കാര്‍ ഭേദമായിരുന്നു. സ്പ്ഗ്ലര്‍ കരാര്‍ മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള അപശബ്ദം കേള്‍പ്പിച്ചത്. പ്രളയസമയത്തും കോവിഡ് കാലത്തും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കോവിഡ് രണ്ടാംഘത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതും ഒരു തരത്തില്‍ അനുഗ്രഹമായി. കാരണം പുതിയ ഭരണകര്‍ത്താക്കള്‍ അധികാരത്തിലെത്തിയാല്‍ അന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങളെ എങ്ങനെ സമീപിക്കും എന്നൊരു ആശങ്കയും ജനങ്ങള്‍ക്കുണ്ടായിരുന്നു. അതിന് പുറമേ ബി.ജെ.പി 35 സീറ്റുകളെങ്കിലും പിടിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ഇടത് മുന്നണിക്ക് അനുഗ്രഹമായി. ന്യൂനപക്ഷവോട്ട് മൊത്തമായി അവര്‍ക്ക് കിട്ടി. പക്ഷെ, രണ്ടാം പിണറായി സര്‍ക്കാര്‍ താമസിയാതെ ജനങ്ങളെ വെറുപ്പിക്കാന്‍ തുടങ്ങി. അതിനിടെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ ആരോപണങ്ങളുന്നയിച്ചത്. അക്കാര്യങ്ങളെല്ലാം അവര്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അതീവഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നിട്ടും ഇവരാരും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തില്ല എന്നതാണ് രസകരം. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും സി.പി.എമ്മിന് താല്‍പര്യമില്ല. അതേസമയം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തരാതരംപോലെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അങ്ങനെ കേരളമൊരു വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു.

 

 

 

കുട്ടിനേതാക്കളുടെ വ്യാജസര്‍ട്ടിഫിക്കറ്റ് കേസുകള്‍ സി.പി.എമ്മിനുണ്ടാക്കിയ നാണക്കേട് കേരളമുള്ളിടത്തോളം കാലം മായില്ല. തെറ്റ് ചെയ്ത എസ്.എഫ്.ഐക്കാരെ തള്ളിപ്പറയാനോ, പുറത്താക്കാനോ ഇവരാദ്യം തയ്യാറായില്ല. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അത് വ്യാജമല്ലെന്ന ക്ലീന്‍ ചിറ്റ് എസ്.എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്‍കുകയും ചെയ്തു. പിന്നീട് കേരളാ വി.സി മോഹന്‍ കുന്നുമ്മല്‍ ശക്തമായ നടപടി സ്വീകരിച്ചപ്പോഴാണ് മലക്കംമറിഞ്ഞതും നിഖിലിനെ പുറത്താക്കിയതും. അധ്യാപക ജോലിക്ക് വേണ്ടി വ്യാജ എസ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ നേതാവിനെ പരസ്യമായി തള്ളിപ്പറയാനും തയ്യാറായില്ല. തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരം ഒരുക്കുന്നതിനായി അറസ്റ്റ് വൈകിപ്പിക്കുകയും ചെയ്തു. കോട്ടയം തിരുവാര്‍പ്പില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അജയന്‍ ബസ് ഉടമയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കേരള മനസാക്ഷി ഞെട്ടി. അത് കണ്ടുകൊണ്ടുനിന്ന പോലീസ് അജയനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ബസ് ഉടമയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചപ്പോള്‍ അജയനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഭരണത്തിന്റെ തണലുള്ളത് കൊണ്ടും എന്ത് ചെയ്താലും നേതൃത്വം സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതും കൊണ്ടല്ലേ ഇവരൊക്കെ നിയമം കയ്യിലെടുക്കുന്നത്.

 

 

ശമ്പള പരിഷ്‌കരണ പ്രശ്‌നത്തെ തുടര്‍ന്ന് സി.ഐ.ടി.യു ജീവനക്കാര്‍ സമരം നടത്തുകയായിരുന്നു. ഇതോടെ ഉടമ രാജ്‌മോഹന്‍ ബസിന് മുന്നില്‍ കോട്ടും ടൈയ്യും കെട്ടി ലോട്ടറി കച്ചവടം തുടങ്ങി. ലോട്ടറി സ്ഥാപനത്തിന് ടൈംസ്‌ക്വയര്‍ എന്ന് പേരും കൊടുത്തു. പ്രാദേശികമായി ഒതുങ്ങേണ്ട ഈ വിഷയം മാതൃഭൂമിയുടെ കുമരകം ലേഖകനാണ് സംസ്ഥാന തലത്തിലെത്തിച്ചത്. അതിന്റെ പ്രതികാരമായാണ് ആ ലേഖകനെ ഞായറാഴ്ച സി.പി.എമ്മുകാര്‍ മര്‍ദ്ദിക്കുയും ചെയ്തു. തെരുവ് നായ്ക്കള്‍ പോലും പരസ്പ്പരം കടിച്ചുകീറാറില്ല. പക്ഷെ, അന്ധമായ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മറ്റൊരു മനുഷ്യനെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ മടിയില്ലെന്ന് തിരുവാര്‍പ്പിലെ സി.പി.എമ്മുകാര്‍ തെളിയിച്ചിരിക്കുകയാണ്. എന്നിട്ട് അവിടുത്തെ നേതൃത്വം അതിനെ ന്യായീകരിക്കുകയാണ്. ഇവരൊക്കെ മനുഷ്യരാണോ? അന്യന്റെ സങ്കടങ്ങള്‍ സംഗീതം പോലെ കേള്‍ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അങ്ങനെയുള്ള പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് തെരുവ് പട്ടിക്കളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മറ്റ് മനുഷ്യരെ തല്ലിച്ചതയ്ക്കുന്നത്. അതും രാഷ്ട്രീയത്തിന്റെയും തങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുത്തതിന്റെയും പേരില്‍.

 

 

 

തലസ്ഥാനത്തെ ഐ.ടി ഹബ്ബായ ടെക്‌നോപാര്‍ക്കിനടുത്തുള്ള കഴക്കൂട്ടത്ത് ശനിയാഴ്ച രാത്രി അതീവക്രൂരമായൊരു സംഭവം അരങ്ങേറി. ഒരു യുവതിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തു. പുലര്‍ച്ച യുവതി വിവസ്ത്രയായി പുറത്തേക്കിറങ്ങി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പോലീസുകാരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതികളാകുന്നു. തെരുവ് നായ്ക്കളുടെ ശല്യം കാരണം ആളുകള്‍ക്ക് രാത്രിയും പുലര്‍ച്ചെയും പുറത്തിറങ്ങാന്‍ ഭയമാണ്. ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞിനെ തെരുവ് പട്ടികള്‍ കടിച്ചുകീറി കൊന്നപ്പോഴാണ് നായ്ക്കളെ കൊല്ലാനുള്ള ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന എന്ന യുവതി അതിക്രൂരമായി കൊലചെയ്തതിന് ശേഷമാണ് ആശുപത്രി ജീവനക്കാരുടെയും ആശുപത്രികളുടെയും സുരക്ഷ സംബന്ധിച്ച ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തയ്യാറായത്.

 

 

 

അതായത് ഒരു ദുരന്തം ഉണ്ടാകുന്നത് വരെ സര്‍ക്കാരും ഉദ്യോഗസ്ഥവൃന്ദവും ഉറക്കത്തിലാണെന്ന് അര്‍ത്ഥം. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ജനജീവിതം ദുസ്സഹമാക്കുന്ന സംഭവങ്ങളാണ് നാട്ടില്‍ അരങ്ങേറുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഭംഗിയായ നടത്താത്തത് കൊണ്ട് നാടൊട്ടുക്ക് പകര്‍ച്ചപ്പനിയാണ്. കോവിഡ് അടിയന്തരാവസ്ഥ അവസാനിച്ചെങ്കിലും മറ്റൊരു മഹാമാരി ഏത് സമയവും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിട്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികളോ, ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. സ്‌കൂള്‍ തുറന്ന് നാലാമത്തെ ആഴ്ചയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിക്കുന്നത്. ഭരണനേതൃത്വത്തിന് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല, അവരൊക്കെ സ്വന്തംകാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാനുള്ള തത്രപ്പാടിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (13 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (38 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends