കൈതോലപ്പായയിൽ രണ്ടരക്കോടി പൊതിഞ്ഞ് കൊണ്ടുപോയ CPM നേതാവ്! തീയിട്ട് ജി. ശക്തിധരൻ.. ഞെട്ടിച്ചെന്ന് ബെന്നി ബെഹനാന്‍

കൈതോലപ്പായയില്‍ രണ്ടുകോടി മുപ്പത്തിയഞ്ച് ലക്ഷം കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയ സി പി എം ഉന്നത നേതാവിനെക്കുറിച്ച് ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്‍ പങ്കു വച്ച ഫേസ് ബുക് പോസ്റ്റ് വൈറലാകുന്നു. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ജി ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ദേശാഭിമാനിയുടെ മുന്‍ പത്രാധിപസമിതി അംഗം ജി.ശക്തിധരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. ഉന്നതനായ ഒരാള്‍ 2.35 കോടി രൂപ കൈക്കൂലി വാങ്ങി കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയെന്ന ജി.ശക്തിധരന്റെ ആരോപണം സംബന്ധിച്ചാണ് ബെന്നി ബെഹനാന്റെ പ്രതികരണം.
'ഇപ്പോള്‍ മന്ത്രി സഭയില്‍ ഉള്ള ഒരാളടക്കം ശക്തിധരന്റെ വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ശക്തിധരന്‍. അതുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണം' ബെന്നി ബെഹനാന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിന് ശക്തിധരന് പോലീസ് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്‍കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്, അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നത്രെ ഈ കൈതോലപ്പായയെന്നും ശക്തിധരന്‍ തന്റെ എഫ് ബി പോസ്റ്റി്ല്‍ സൂചിപ്പിക്കുന്നു.
അന്ന് ആദ്യമായിട്ടാണത്രെ ഈ നേതാവ് തന്റെ ഓഫീസിലുള്ള ആ മുറിയില്‍ താമസിച്ചത്്. അതിന് മുമ്പ് രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ കണ്ണൂരിലെ ഒരു നേതാവ് ചികല്‍സക്കായി ഈ മുറിയില്‍ അതിനുമുമ്പ് താമസിച്ചിരുന്നതായും ജി ശക്തിധരന്‍ പറയുന്നു.
എന്നാല്‍ ഈ പണം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ലന്നും ജി ശക്തിധരന്‍ പറയുന്നു. അത് പോലെ തന്നെ കോവളത്തെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വച്ചും ഈ നേതാവിന് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ലഭിച്ചിരുന്നു. രണ്ട് വലിയ കെട്ടുകളായിട്ടാണ് ആ പണം ലഭിച്ചത്. അതില്‍ ഒരു കെട്ട് പാര്‍ട്ടി ആസ്ഥാനത്തെ സീനിയര്‍ ആയ ജീവനക്കാരന് നല്‍കിയതെന്നും അടുത്ത് കെട്ട് പാര്‍ട്ടി ആസ്ഥാനത്തിന് അടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് ഈ നേതാവ് കൊണ്ടുപോയെന്നും ജി ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























