Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

സി.പി.എം സര്‍വ്വ ഫ്രോഡുകളുടെയും താവളമോ?യുവനേതാവിനെ വട്ടമിട്ട് എന്‍.ഐ.എ..കോടികള്‍ കീശയിലെന്ന് റിപ്പോര്‍ട്ട്

08 AUGUST 2023 11:33 AM IST
മലയാളി വാര്‍ത്ത
നാട്ടിലുള്ള സകലമാന ഫ്രോഡുകളും വന്നടിയുന്ന താവളമായി സി.പി.എം മാറുകയാണോ? അടുത്തകാലത്ത് നടന്ന പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില വിരുതന്മാര്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ ഇതിന്റെ കണ്ണികളാണ്. കോടിക്കണക്കിന് രൂപയുടെ ഇടപാട് സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ആര്‍ബിറ്റേഷന്‍ കേസുകള്‍ സി.എം ഓഫീസിലെ ഗൂഢസംഘം ഇടപെട്ട് പരിഹരിക്കുകയും അതിന് ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്നുമുള്ള ആക്ഷേപം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉയര്‍ന്നത്.         ഐ.ജി ലക്ഷ്മണ ഇതേ കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും പിന്നീടത് പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന് 10 ലക്ഷം രൂപ ചിലര്‍ കൈമാറിയെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കളുടെയും പ്രാദേശിക സി.പി.എം നേതാക്കന്മാരുടെയും വീരകൃത്യങ്ങള്‍ നാട്ടിലെങ്ങും പാട്ടാണ്. വല്യനേതാക്കളെ കണ്ടല്ലേ ഇവരും പഠിക്കുന്നത്.           എന്ത് ചെയ്താലും പാര്‍ട്ടി സംരക്ഷിക്കുമെന്ന പൊളിറ്റിക്കല്‍ കോണ്‍ഫിഡന്‍സ് ഉള്ളത് കൊണ്ടാണ് ലഹരികടത്തും സ്ത്രീപീഡനവും അടക്കമുള്ള കേസുകളില്‍ പലരും പിടിക്കപ്പെട്ടിട്ടും അത്തരം കുറ്റകൃത്യങ്ങള്‍ മറ്റ് പലരും ആവര്‍ത്തിക്കുന്നത്. ഏറ്റവും അവസാനും വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല. അതിന് പാര്‍ട്ടി തയ്യാറായിട്ടില്ല. പാലക്കാട്ടെ സി.പി.എം നേതാവായ പി.കെ ശശിക്കെതിരെ യുവനേതാവ് പരാതി നല്‍കിയപ്പോഴും പാര്‍ട്ടി ഇടപെട്ട് ശശിക്കെതിരെ നടപടി സ്വീകരിച്ചതല്ലാതെ പോലീസ് കേസു പോലും എടുത്തില്ല.         ആറ് മാസം കഴിഞ്ഞ് ശശി വീണ്ടും ശക്തനായി തിരിച്ചുവന്നു. ഇപ്പോള്‍ കെ.ടി.ഡി.സി ചെയര്‍മാനാണ്. കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞപുരുഷമേധാവിത്വത്തിന് വ്യക്തമായ ഉദാഹരണമാണിത്. ലിംഗസമത്വവും ജന്‍ഡര്‍ന്യൂട്രാലിറ്റിയും പ്രഖ്യാപിത മുദ്രാവാക്യങ്ങളായി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ ആണധികാരത്തിന്റെ അഹങ്കാരം സി.പി.എമ്മില്‍ ആഘോഷിക്കപ്പെടുകയാണ്.  

ആലപ്പുഴ ജില്ലയിലെ, പ്രത്യേകിച്ച് കായംകുളത്തെ സി.പി.എം നേതാക്കളുടെ ഒളിപ്പോരിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ പലതവണ വൈറലായിക്കഴിഞ്ഞു. നേതാക്കന്മാര്‍ക്കെതിരെ ഭാര്യമാര്‍ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം നടപടിയെടുക്കാന്‍ നടുനിവര്‍ത്തിയില്ല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇടപെട്ടത് കൊണ്ട് മാത്രമാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ബിപിന്‍ സി.ബാബുവിനെതിരെ നടപടിയെടുത്തത്. ആലപ്പുഴ സൗത്ത് സോണ്‍ ഏര്യാ സെന്റര്‍ അംഗമായിരുന്ന എം.പി സോണയുടെ ലീലാ വിലാസങ്ങള്‍ സെയ്‌സ് മാനിയാക്കിനെ അനുസ്മരിപ്പിക്കുന്നതാണ്. പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും അടക്കമുള്ള 34 യുവതികളുടെ നഗ്‌നദൃശ്യങ്ങളാണ് ഈ സഖാവിന്റെ സ്മാര്‍ട് ഫോണിലുണ്ടായിരുന്നത്. ഇതോടെ പാര്‍ട്ടി ഈ യുവ നേതാവിനെ പുറത്താക്കി.           ഒരു പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്താന്‍ ശ്രമിച്ച സോണയെ നാട്ടുകാര്‍ പഞ്ഞിക്കിട്ടിരുന്നു. അതിനിടെ തെറിച്ച് പോയ ഫോണ്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സഖാവിന്റെ ഒളിപ്പോര് പുറത്തായത്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് സ്ത്രീകളെ എത്ര ലാഘവത്തോടെയാണ് ലൈംഗിക ചൂഷണം നടത്തിയിരുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. രണ്ടാഴ്ച മുമ്പ് ഷഷ്ഠിപൂര്‍ത്തിയായ ഒരു ജില്ലാ നേതാവ് വനിതാ പ്രവര്‍ത്തകയുടെ കാതില്‍ മന്ത്രിച്ച കാര്യം കോളിളക്കം സൃഷ്ടിച്ചിരുന്നു. വേണ്ടരീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം, ഭര്‍ത്താവ് വിട്ടിലില്ലാത്തപ്പോ വിളിക്ക്, എന്നാണ് അറുപതുകാരനായ നേതാവ് വനിതാ സഖാവിന്റെ കാതില്‍ മന്ത്രിച്ചത്. ഈ സംഭവവും പോലീസിന് റിപ്പോര്‍ട്ട് ചെയ്തില്ല. കോണ്‍ഗ്രസ് അടക്കം മുന്‍പും ചൂണ്ടിക്കാട്ടിയത് പോലെ പാര്‍ട്ടി തന്നെ കോടതിയും പോലീസ് സ്‌റ്റേഷനുമാകുന്നു. സഖാക്കള്‍ നീതി നടപ്പാക്കുന്നു, കാട്ടുനീതി.        

തട്ടിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ പങ്കുവയ്പ്പിനെ ചൊല്ലിയോ, അല്ലെങ്കില്‍ ഗ്രൂപ്പ് പോരിന്റെ പേരിലോ നേതാക്കളോ, പ്രവര്‍ത്തകരോ പുറത്തുകൊണ്ടുവരുന്നതും പതിവാണ്. ഏറ്റവും അവസാനും തൃശൂരിലെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകാരനെ സംരക്ഷിച്ച സംഭവം അങ്ങനെയാണ് നാട്ടുകാരറിഞ്ഞത്. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍പ്പെട്ട പ്രതിയെ സി.പി.എമ്മിലെ യുവനേതാവും സംഘവും ചേര്‍ന്ന് രക്ഷിച്ച ശേഷം കോടികള്‍ കൈപ്പറ്റിയെന്നാണ് ആക്ഷേപം. പ്രതിക്ക് വിദേശത്ത് പോകാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. ഇടനിലക്കാരനായി നിന്ന റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദേശത്തേക്ക് കടന്നു. യു.എ.ഇയിലെ റസിഡന്റ് വിസ ഇയാള്‍ സ്വന്തമാക്കിയെന്നാണ് മറ്റൊരു ഗുരുതരമായ ആക്ഷേപം. സംഭവത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചതോടെ യുവനേതാവും സംഘവും അങ്കലാപ്പിലാണ്. എന്‍.ഐ.എ കസ്റ്റഡിയിലെടുത്താല്‍ കാര്യം കട്ടപ്പൊകയാണ്. പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലുമായി അടുപ്പമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടിലെ പ്രതിയെ രക്ഷിക്കാന്‍ സി.പി.എം നേതാവിനെ സഹായിച്ചതെന്നും ആക്ഷേപമുണ്ട്. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി വൈശാഖന് പണികൊടുത്തവരാണ് ക്രിപ്‌റ്റോ തട്ടിപ്പുകാരനെ രക്ഷിച്ചത്. അതിന്റെ പ്രതികാരമായാണ് ഈ വിവരം പുറത്തുവിട്ടതെന്നും ശ്രുതിയുണ്ട്. ഡിവൈഎഫ്‌ഐ ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടന്നെന്നും ഇതിന് പിന്നിലും ക്രിപ്‌റ്റോ സഖാവാണെന്നാണ് ആരോപണം. അതുകൊണ്ട് അതും താമസിയാതെ ചര്‍ച്ചയാക്കും. അങ്ങനെ സഖാക്കള്‍ അഴിമതിയുടെയും തട്ടിപ്പിന്റെയും പെണ്ണ്‌കേസിന്റെയും പേരില്‍ തമ്മില്‍ത്തല്ലുകയാണ്. അതിനിടെ എന്‍.ഐ.എ കൂടി എത്തുന്നതോടെ സംഭവം കൊഴുക്കും. സി.പി.എമ്മിലെ യുവനേതാക്കളുടെ രക്തംതിളയ്ക്കുന്നത് എന്തിനൊക്കെ വേണ്ടിയാണെന്ന് താമസിയാതെ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.                  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (57 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends