വിശ്വാസപരമായ കാര്യങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഏറെ ജാഗ്രത പാലിക്കണം; ഇടതുപക്ഷത്തുള്ളവരും പല വിശ്വാസങ്ങളുള്ളവരാണ് ; അവരെയെല്ലാം ഉൾക്കൊള്ളുന്നവരാണ് നമ്മൾ; എതു നിലപാട് സ്വീകരിക്കുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിന് ദോഷം ചെയ്യുന്നതാകരുതെന്ന ബോധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒടുവിൽ മിത്ത് വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മിത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല എന്നതായിരുന്നു ഉയർന്നു നിന്ന വിമർശനം. എന്നാൽ ഇപ്പോൾ ഇതാ അതുമായി ബന്ധപ്പെട്ടു അദ്ദേഹം ചില നിർണായക പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ്. വിശ്വാസപരമായ കാര്യങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
സ്പീക്കർ എ.എൻ. ഷംസീറിനെതിരേ നിലനിൽക്കുന്ന മിത്ത് വിവാദം പ്രത്യേകമായി പരമാർശിക്കാതെ പൊതുവായിട്ടായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. വിശ്വാസവും ശാസ്ത്രവും എല്ലാമായി കുറെ ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടല്ലോ. അത്തരം ചർച്ചകൾ ലെജിസ്ളേറ്റീവ് അസ്സംബ്ലിയിൽ ഉണ്ടാകാനുള്ള സാധ്യത. വിശ്വാസകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത വേണമെന്നും വിശ്വാസികൾ ഏറെയുള്ള സമൂഹമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു .
ഇടതുപക്ഷത്തുള്ളവരും പല വിശ്വാസങ്ങളുള്ളവരാണെന്നും അവരെയെല്ലാം ഉൾക്കൊള്ളുന്നവരാണ് നമ്മൾ എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഏകവിശ്വാസത്തിന്റെ വക്താക്കളാണ് സംഘപരിവാർ. എതു നിലപാട് സ്വീകരിക്കുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിന് ദോഷം ചെയ്യുന്നതാകരുതെന്ന ബോധ്യം ഉണ്ടാകണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഉപയോഗിക്കുന്ന വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട് . അത്തരത്തിലൊരു കാലത്തിലാണ് നാം ജീവിക്കുന്നത്. അക്കാര്യത്തിൽ ജാഗ്രത വേണമെന്നും പരാമർശങ്ങൾ ജാഗ്രതയോടെ വേണമെന്നും എല്ലാവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഇടതുപക്ഷസമീപനമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മിത്ത് വിവാദം ലെജിസ്‌ലേറ്റീവ് അസംബ്ളി ഉന്നയിക്കേണ്ടെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗവും തീരുമാനിച്ചിരുന്നു.
അത്തരം ചർച്ചകൾ വർഗീയചേരിതിരിവിന് ഇടയാക്കുന്നതാകുമെന്നതാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും യോഗത്തിൽ വ്യക്തമാക്കി. വിശ്വാസികളെ വേദനിപ്പിക്കുന്ന പരാമർശമാണ് സ്പീക്കറിൽ നിന്നുണ്ടായതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അതിൽ തിരുത്തേണ്ടത് സ്പീക്കറാണെന്നാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ വിഷയം ചർച്ചയായാൽ ആ വേളയിൽ കൃത്യമായ രാഷ്ട്രീയനിലപാട് വിശദീകരിച്ചുപോകാനും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























