ഈ കൊടുംക്രിമിനലിലിനെ വെറുതെ വിടില്ല; അനുഷയെ പൂട്ടാൻ അവരും കളത്തിൽ ഇറങ്ങി; ദുരൂഹതകൾ ഏറെയുള്ള കേസ് എന്ന് പരിഗണിച്ച് പുതിയ നടപടി ഇങ്ങനെ

പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ അനുഷയെ വളഞ്ഞ് വനിതാ കമ്മീഷനും. വനിതാ കമീഷൻ സ്വമേധയാ കേസെടുത്തുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദുരൂഹതകൾ ഏറെയുള്ള കേസ് എന്ന് പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . ഒരാഴ്ചക്കകം തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിത കമീഷൻ നിർദേശം നൽകിയിരിക്കുകയാണ് . തീർച്ചയായും വനിത കമ്മീഷന്റെ ഇടപെടൽ കൂടെ ഈ കേസിൽ ഉണ്ടായിരിക്കുകയാണ്.
കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്നേഹയെ(24)യാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. നഴ്സ് വേഷത്തിൽ എത്തിയായിരുന്നു വധിക്കാൻ ശ്രമിച്ചത്. അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്‌നേഹയെ കൊല്ലാൻ ശ്രമിച്ചത്. വായു നിറച്ച സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നത് .
അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ് . അരുണിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അരുണിനെ കേസിൽ പ്രതിയാക്കത്തക്ക തെളിവുകൾ ഒന്നും ചോദ്യം ചെയ്യലിൽ കിട്ടിയിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. അരുണിന്റെയും അനുഷയുടേയും ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കുവാനിരിക്കുകയാണ് . ഫോണുകളിൽ നിന്ന് വാട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തു. അത് വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേസ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. അനുഷയെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
അനുഷയുമായി സുഹൃത്ത് ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് അരുൺ നേരത്തെ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. ചില സംശയങ്ങൾ ദൂരീകരിക്കാനാണ് അരുണിനെ വീണ്ടും ചോദ്യം ചെയ്തത്. അനുഷയുമായുള്ള ബന്ധം, കൊലപാതകത്തിന് മുമ്പ് അനുഷ അരുണിനയച്ച മെസേജുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്തു . ആദ്യത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ ആവർത്തിച്ചത്. കേസുമായി ബന്ധപ്പെടുത്തുന്ന യാതൊരു വിവരങ്ങളും കിട്ടാത്തതിനാൽ അരുണിനെ വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























