മിത്ത് വിവാദം കൊളുത്തിവിട്ട സ്പീക്കർ എ.എൻ. ഷംസീർ, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം, നവീകരിക്കാൻ അനുവദിച്ചത് 64 ലക്ഷം...സംഘപരിവാർ സംഘടനകളും എൻ.എസ്.എസും ഷംസീറിനെതിരെ, തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഈ നടപടി...

മിത്ത് വിവാദം കൊളുത്തിവിട്ട സ്പീക്കർ എ.എൻ. ഷംസീർ, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ അനുവദിച്ചത് 64 ലക്ഷം രൂപ.ഇതിന് ഭരണാനുമതിയായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷംസീർ തന്നെയാണ് അറിയിച്ചത്. 'ശ്യാമാംബരം മുഖ സാഗരം, തുളസീദളം അതിസുന്ദരം' എന്ന ഗണപതി സ്തുതിഗീതത്തോടൊപ്പം ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യവും ചേർത്തിട്ടുണ്ട്.തലശ്ശേരി കോടിയേരിയിലെ കാരാൽ തെരുവിലാണ് പുരാതനമായ ഈ ക്ഷേത്രം. പഴമയുടെ പ്രൗഢി നിലനിറുത്തി കുളം മനോഹരമായി നവീകരിക്കുമെന്ന് ഷംസീർ പറയുന്നു. അടുത്ത മാസത്തോടെ പ്രവൃത്തികൾ ആരംഭിക്കും.അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി റോഷി അഗസ്റ്റിന്റെയും ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗണപതിയെ അവഹേളിച്ചു എന്നാരോപിച്ച് സംഘപരിവാർ സംഘടനകളും എൻ.എസ്.എസും ഷംസീറിനെതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. എറണാകുളം കുന്നത്തുനാട്ടിലെ പരിപാടിക്കിടെയായിരുന്നു മിത്ത് പ്രയോഗം. ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് ഗണപതിക്കെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രതിഷ്ഠിക്കുന്നു എന്നുമായിരുന്നു ഷംസീറിന്റെ പരാമർശം. എ എൻ ഷംസീർ നടത്തിയ മിത്ത് വിവാദമെല്ലാം നിയമസഭാ ആളിക്കത്തിക്കാൻ ഉള്ള വിഷയമാണെങ്കിലും. സ്പീക്കറുടെ സാന്നിധ്യത്തിൽമന്ത്രിയുൾപ്പെടെ പങ്കെടുത്ത അവലോകനയോഗം ഇന്നലെ തിരുവനന്തപുരത്തു ചേർന്നു. ഏതാനും ദിവസങ്ങൾക്കകം സാങ്കേതിക അനുമതിയും ലഭ്യമാക്കി അടുത്തദിവസം തന്നെ ടെൻഡർ നടപടികളിലേക്കു കടക്കാനാണ് ആലോചന.
.നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് കാരാൽതെരുവിലെ മഹാഗണപതിക്ഷേത്രം. കാലപ്പഴക്കത്താൽ പടവുകൾ തകർന്ന കുളം നവീകരിക്കാൻ അരനൂറ്റാണ്ടു മുൻപ് നാട്ടുകാർ ശ്രമദാനത്തിനു തുനിഞ്ഞെങ്കിലും വിജയിച്ചില്ല. ഏതാനും വർഷങ്ങളായി ക്ഷേത്രനവീകരണം നടന്നുവരികയാണ്. നാട്ടുകാരും ഊരാളന്മാരും അംഗങ്ങളായുള്ള കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി കുളവും പുനരുദ്ധരിക്കാൻ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ കമ്മിറ്റി നിവേദനം നൽകിയിരുന്നു. ഇപ്പോൾ ഷംസീറിന്റെ ശ്രദ്ധയിലുംപെടുത്തി. ഇതോടെയാണ് ജലസേചന വകുപ്പിന്റെ ഫണ്ടിൽനിന്ന് തുക അനുവദിച്ചു ഭരണാനുമതി നൽകിയത്.പുറത്ത് ബിജെ പി പ്രതീക്ഷിക്കുന്ന ഒരു വലിയ പൊട്ടിത്തെറി ഉണ്ടാകാനുള്ള യാതൊരു വിധ സാധ്യതയുമില്ല. മിത്ത് വിവാദം നിയമ സഭയിൽ കത്തിക്കേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേർന്നത്.
സ്പീക്കർക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് കൊണ്ട് വരാൻ പറ്റില്ലെന്നത് പരിമിതിയാണ്.അതിനാൽ സ്പീക്കർ തിരുത്തണമെന്ന നിലപാട് മാത്രം സഭയിൽ ആവർത്തിക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി. പ്രധാനപ്പെട്ട വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യുഡിഎഫിൽ തീരുമാനമായി. മിത്ത് വിവാദത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻഎസ്എസ് നിലപാട് പക്വമാണെന്ന് യുഡിഎഫ് വിലയിരുത്തി.വർഗീയ ശക്തികൾക്ക് കേരളത്തിൽ അവസരം കൊടുക്കരുതെന്നും യുഡിഎഫ് യോഗത്തിൽ പരാമർശിച്ചു. എന്നാൽ പുറത്ത് ഈ നിലപാടിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് കെ സുരേന്ദ്രൻ രംഗത്ത് വന്നു. മിത്ത് വിവാദത്തില്‍ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഇക്കാര്യത്തിൽ അതിന് തയ്യാറാകാത്തത് വോട്ടുബാങ്ക് താത്പര്യം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ആലുയിലെ അഞ്ചുവയസ്സുകാരിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് എഎൻ രാധാകൃഷ്ണൻ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ഷേപിക്കപ്പെട്ടത് ഗണപതിയായതിനാലാണ് പ്രതിപക്ഷം പ്രതികരിക്കാത്തത്. ഹിന്ദുക്കളുടെ മേൽ കുതിരകയറാൻ ആർക്കും അവകാശമുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. ഷംസീറിനെതിരെ ഞങ്ങൾ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കെ.സുധാകരൻ പറഞ്ഞത്. ഇതാണോ കോൺഗ്രസിന്റെ ശക്തമായ നടപടി? ഇങ്ങനെ മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളായിരുന്നു അധിക്ഷേപത്തിന് ഇരയായിരുന്നതെങ്കിൽ യുഡിഎഫ് മിണ്ടാതിരിക്കുമോ?
https://www.facebook.com/Malayalivartha
























