രണ്ട് കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം..വീണ്ടും നാണക്കേട്; രണ്ടും ആഭ്യന്തര വകുപ്പിലെ ഉന്നതർ....പൊലീസ് അറസ്റ്റ് ചെയ്യുകയും, സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു...യാതൊരു വിധ സുരക്ഷയും ഇല്ലാതെ ബസ് യാത്ര...

രണ്ട് കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം..അടൂരിൽ രണ്ട് കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ ബസുകളിലാണ് സംഭവം. പിടിയിലായതാകട്ടെ ആഭ്യന്തര വകുപ്പിലെ ജീവനക്കാരും.ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുണ്ടക്കയത്തുനിന്ന് കെ എസ് ആർ ടി സി ബസ് അടൂരിലെത്തിയപ്പോൾ, സീറ്റിൽ സമീപത്തിരുന്നയാൾ മോശമായി പെരുമാറിയെന്ന് യുവതി ജീവനക്കാരോട് പരാതി പറഞ്ഞു. തിരുവനന്തപുരം ദക്ഷിണ മേഖലാ ഐജിയുടെ കാര്യാലയത്തിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഇടുക്കി കാഞ്ചിയാർ നേരിയംപാറ അറയ്ക്കൽ സതീഷിനെതിരെയായിരുന്നു യുവതിയുടെ പരാതി.
തുടർന്ന് ബസിലെ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.ഇതേസമയം തന്നെ അടൂരിലെത്തിയ മറ്റൊരു ബസിലെ യാത്രക്കാരിയും സമാന പരാതിയുമായെത്തി. കോന്നി സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പത്തനാപുരം പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷമീറിനെതിരെയായിരുന്നു പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും, സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.എത്രയൊക്കെ പരാതി നൽകിയിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമണങ്ങൾക്ക് യാതൊരു വിധ കുറവുമില്ലാത്ത അവസ്ഥയാണ് ഉള്ളത്.
https://www.facebook.com/Malayalivartha
























