ആര് ചവിട്ടിയാലും വീഴില്ല! സുരേന്ദ്രനെ കെട്ടുകെട്ടിക്കും... പെണ്ണൊരുത്തീ ഇറങ്ങി... കേരളം കൈയ്യിലാക്കി ശോഭ

ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെ ചുമതല നല്‍കി ബിജെപി സംസ്ഥാന നേതൃത്വം ഒരു തീരുമാനം എടുത്തിരുന്നു. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിയമിച്ചത്. നിലവില്‍ തന്നെ അവഗണിക്കുന്നുവെന്നും ചുമതലകള്‍ നല്‍കുന്നില്ലെന്നും ശോഭ പരാതി ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ശോഭ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് കടന്നത്. പ്രകാശ് ജാവദേകര്‍ അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെടിരുന്നു.
സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. നേതൃത്വം തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി. ആര് ചവിട്ടിത്താഴ്ത്തിയാലും താഴെ വീഴില്ല. തനിക്കെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ കൃഷ്ണദാസ് പക്ഷത്തിനൊപ്പമുള്ള ജില്ലയിലെ നേതാക്കളുടെ പിന്തുണ ശോഭയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടകയായി എത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ സമരവേദിയില്‍ ബിജെപിയുടെ അനുഭാവസമരം ഉദ്ഘാടനം ചെയ്തത് ശോഭയാണ്.
ഫിഷറീസ് മേഖലാ കാര്യാലയത്തിന് മുന്നില്‍ ബിജെപി നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തതും ശോഭയാണ്. സമരങ്ങളില്‍ മുന്നില്‍ നിന്നു നയിച്ച പരിചയമുള്ള ശോഭാ സുരേന്ദ്രന്റെ നേതൃത്വം കോഴിക്കോട്ടെ വിവിധ അഴിമതി വിഷയങ്ങളില്‍ സമരം തുടങ്ങാനിരിക്കുന്ന ബിജെപിക്ക് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം, വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനേയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗണപതിയെ കുറിച്ചു ഷംസീർ പറഞ്ഞത് അബദ്ധമല്ലെന്നും പറഞ്ഞത് മനഃപൂർവമാണെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. പെട്ടെന്നൊരു നാളിൽ സംഭവിച്ചതായി ഷംസീറിന്റെ പ്രസംഗത്തെ കാണാനാകില്ല. സംസ്ഥാനത്ത് എങ്ങനെയും പ്രശ്നുമുണ്ടാക്കാനായിരുന്നു ശ്രമം. പക്ഷെ അത് നടന്നില്ല. അങ്ങനെ പ്രശ്നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം.
മുസ്ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാൻ ആയിരുന്നു ഷംസീറിന്റെ ശ്രമം. സിപിഎമ്മുകർ വിശ്വാസം ഉള്ളവരല്ല. നമ്മുടെ സംസ്ഥാനവും രാജ്യവും സ്‌നേഹത്തിലൂടെ ഇഴചേർക്കപ്പെട്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു മുസ്ലിം പണ്ഡിതൻ പോലും ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടില്ല. ശബരിമല പ്രക്ഷോഭ കാലത്തും മുസ്ലിം പണ്ഡിതർ വിശ്വാസികൾക്കൊപ്പം ആയിരുന്നു.
അമ്പലമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ ഗണപതി ഉണ്ടെന്നും, ഇല്ലെന്നും പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്. വിശ്വാസമില്ലെങ്കിലും ക്ഷേത്രത്തിൽ നിന്നുള്ള നാണയത്തുട്ടുകൾ കൊണ്ടുപോകണമെന്നാണ് കമ്മ്യൂണിസ്റ്റുകൾക്കുള്ളത്. അമ്പലത്തിൽ വിശ്വാസമില്ലെങ്കിൽ ദേവസ്വം ബോർഡുകൾ പിരിച്ചു വിടണമന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
രാഹുൽഗാന്ധി പാർലമെന്റിന് അകത്തിരുന്നാലും പുറത്തിരുന്നാലും ഒരുപോലെയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ‘‘രാഹുലിന് പാർലമെന്റിൽ കയറാൻ ദിവസങ്ങൾ വൈകിയെന്നു പറഞ്ഞ് ബഹളം വയ്ക്കേണ്ടതില്ല. രാഹുല്‍ പാർലമെന്റിൽ എത്രദിവസം ഇരുന്നിട്ടുണ്ടെന്നത് ഓർക്കണം. രാജ്യം നരേന്ദ്ര മോദിയെ നെഞ്ചേറ്റിയിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന മോദിയെ എതിർക്കാൻ ഇന്ത്യ എന്ന മുന്നണിയുമായി പ്രതിപക്ഷം പ്രചരണ രംഗത്തുണ്ട്. പ്രതിപക്ഷം ശക്തിപ്പെടണമെന്ന് തന്നെയാണ് ബിജെപി എതുകാലത്തും ആവശ്യപ്പെട്ടിരുന്നത്. ആര് വന്നാലും നരേന്ദ്ര മോദി ചിരിച്ചു കൊണ്ട് നേരിടും. ദേശീയ ധാരയിൽ നരേന്ദ്ര മോദിയും സഹപ്രവർത്തകരും കക്ഷി രാഷ്ട്രീയം നോക്കിയല്ല മുന്നോട്ടുപോകുന്നത് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നേതൃത്വത്തിനെതിരെ വിമർശനവുമായി ഇതിന് മുമ്പും ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരന്നും കേരളത്തിലില്ല എന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ വാക്കുകള്‍. അതിന് ശേഷമാണ് ശോഭയ്ക്ക് അർഹിച്ച പദവി നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നത്.
കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന കെ. ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടുകാരനായ സംസ്ഥാന വൈസ്പ്രസിഡന്റ് പി. രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെ. പി. പ്രകാശ്ബാബുവിന് കോട്ടയത്തിന്റെ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശിന് ഉത്തരമേഖലയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.
ഇതിന് പുറമേ കര്‍ഷക മോര്‍ച്ചയുടെ ഉത്തരവാദിത്തമുള്ള പ്രഭാരിയും രമേശാണ്. അരബിന്ദോ കള്‍ചറല്‍ സൊസൈറ്റിയുടെ ചുമതല കെ. പി. ശ്രീശനു നല്‍കി. മുന്‍ ജില്ലാപ്രസിഡന്റ് ടി. പി. ജയചന്ദ്രനെ വയനാട് ജില്ലയുടെ പ്രഭാരിയാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ജോര്‍ജ് കുര്യനാണ് പട്ടിക പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha
























