ഇൻകംടാക്സ് റെയ്ഡിൽ സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണത്തിന്റെ രേഖകൾ കിട്ടിയിട്ടുണ്ട്; ചോദ്യം ചെയ്യലിൽ രേഖകളിൽ എഴുതിയ ഷോർട്ട് ഫോമുകൾ ഏതെല്ലാം രാഷ്ട്രീയ നേതാക്കളെ കുറിച്ചാണെന്ന് സുരേഷ് കുമാർ മൊഴി നൽകി; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ടു നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ സന്ദീപ് ജി വാര്യർ ചില നിർണായക വിവരങ്ങൾ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് . അദ്ദേഹം പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് ;- ഇൻകംടാക്സ് റെയ്ഡിൽ സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണത്തിന്റെ രേഖകൾ കിട്ടിയിട്ടുണ്ട് .
ചോദ്യം ചെയ്യലിൽ രേഖകളിൽ എഴുതിയ ഷോർട്ട് ഫോമുകൾ ഏതെല്ലാം രാഷ്ട്രീയ നേതാക്കളെ കുറിച്ചാണെന്ന് സുരേഷ് കുമാർ മൊഴി നൽകിയിട്ടുണ്ട് . അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്നാണ് സന്ദീപ് ജി വാര്യർ കുറിച്ചിരിക്കുന്നത്.
അതേസമയം മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; മുഖ്യമന്ത്രിയുടെ മകൾക്ക് , ഒരിക്കലും നൽകാത്ത സേവനങ്ങളുടെ പേരിൽ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി മാസപ്പടി കിട്ടിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നു . മുഖ്യമന്ത്രിയുടെ മകൾ എന്ന നിലക്ക് തന്നെയാണ് ഈ അഴിമതിപ്പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത് .
കേരളത്തിൽ ഏതെങ്കിലുമൊരു വിഐപി അഴിമതിക്കേസിൽ കൃത്യമായ മണി ട്രെയിൽ കണ്ടെത്തുന്നത് ഇതാദ്യമാണ് . പണം കൈമാറ്റം ചെയ്യപ്പെട്ടത് തെളിവോടെയാണ് . ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും കരാറുണ്ടാക്കി അഴിമതി നടത്തുന്നത് . ബംഗളൂരുവിൽ ഒരു പണിയും നടത്താത്ത ഉഡായിപ്പ് കമ്പനി രജിസ്റ്റർ ചെയ്യുന്നു.
കേരളത്തിലെ സ്വകാര്യ കമ്പനിക്ക് ചില സേവനങ്ങൾ നൽകാമെന്ന തരികിട കരാർ എഴുതിയുണ്ടാക്കുന്നു ആ കരാറിന്റെ പേരിൽ സ്വകാര്യ കമ്പനി മുതലാളി മാസപ്പടി കൃത്യമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് നൽകുന്നു.
സ്വകാര്യ കമ്പനിയിൽ ഐടി റെയ്ഡ് നടന്നപ്പോൾ കരാറിൽ പറയുന്ന ഒരു സേവനവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ മൊഴിനൽകുന്നു . നിയമസഭക്കകത്ത് വിഡിസതീശനുമായി ഒത്തുകളിച്ച് ഇനിയും പിടിച്ചു നിൽക്കാൻ പിണറായി വിജയന് സാധിക്കില്ല . മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഒരർഹതയും പിണറായിക്കില്ല . രാജി മാത്രമാണ് പോംവഴി . ജയലളിതക്കും ലാലു പ്രസാദ് യാദവിനും പിൻഗാമിയാണ് പിണറായി വിജയൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























