വന്ദേഭാരതിൽ കന്നിയാത്ര... വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന, സാഹചര്യത്തിൽ പ്രതിഷേധം നടക്കാൻ സാധ്യത...വൻ സുരക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര...തീവണ്ടി പുറപ്പെടുംമുൻപ് ഡ്രോൺ പറത്തി പരിശോധിക്കും...

വന്ദേഭാരതിൽ കന്നിയാത്ര ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജൻ. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി ഇന്ന് യാത്രചെയ്യുന്നത്. വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും ആദ്യ വന്ദേഭാരത് യാത്ര നടത്തുന്നത് ഇന്നാണ്.നിലവിൽ മകൾ വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാൽ വൻ സുരക്ഷയോടെയാണ് യാത്ര. മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പോലീസ് വാദം.അതേസമയം നിരന്തരം വന്ദേ ഭാരത് എക്സ്പ്രസിന് നിരന്തരം കല്ലേറുണ്ടാകുന്നതിനാൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്. തീവണ്ടി പുറപ്പെടുംമുൻപ് ഡ്രോൺ പറത്തി പരിശോധിക്കും.
കൂത്തുപറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ് ഡ്രോൺ പറത്തി പരിശോധനയുണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്. ട്രെയിനിനു നേരെയുണ്ടാകുന്ന കല്ലേറുകളിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ല എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. ഏറുകളിലേറെയും മലബാറിലാണ്. അതിൽ കൂടുതലും കണ്ണൂർ ജില്ലയിലും. ഏറ്റവും ഒടുവിൽ ബുധനാഴ്ച കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്‌പ്രസിനു നേരെ മാഹിക്കടുത്ത് നിന്നാണ് കല്ലെറിഞ്ഞത്. ശക്തമായ ഏറിൽ നല്ല ഉറപ്പുള്ള ട്രയിൻ ജനൽചില്ല് പൊട്ടി. കണ്ണൂരിൽ വന്ദേഭാരതിനു നേരെ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. മേയ് അഞ്ചിന് വളപട്ടണത്ത് വച്ചും വന്ദേഭാരതിന് കല്ലെറിഞ്ഞിരുന്നു. ആർക്കാണ് ട്രെയിനുകളോടിത്ര അരിശമെന്നും എന്താണ് അതിനു പിന്നിലെ കാരണമെന്നുമാണ് മനസിലാകാത്തത്.കണ്ണൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയിരുന്നു. അന്ന് രാത്രിയാണ് അര മണിക്കൂറിന്റെ ഇടവേളകളിൽ മൂന്ന് ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടായത്. അതിനു തുടർച്ചയായി തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും വിവിധയിടങ്ങളിൽ ട്രെയിൻ ആക്രമിക്കപ്പെട്ടു.
റെയ്ഡ് നടത്തിയതിലെ പ്രതികാര ബുദ്ധിയോടെയുള്ള പ്രവർത്തനമാണോ തുടർച്ചയായ ഈ കല്ലേറ് എന്നതടക്കമുള്ള സംശയങ്ങളും ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇതിനോടനുബന്ധിച്ച് ആരെയും പിടികൂടാൻ സാധിക്കാത്തതിനാൽ ഒരു നിഗമനത്തിലേക്കെത്താൻ റെയിൽവേക്ക് സാധിക്കുന്നില്ല.അടുത്തിടെ നടന്ന ട്രെയിൻ കല്ലേറുകളിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമാണെങ്കിലും അതിന് കാരണക്കാരായവരെ പിടികൂടാൻ സാധിക്കാത്തത് അത്യധികം ഗൗരവമുള്ള വിഷയമാണ്. കല്ലേറുകൾ കൊള്ളുന്നതിൽ ഏറെയും ചില്ലുകളുള്ള എ.സി കോച്ചുകളിലായതുകൊണ്ടാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. ബുധനാഴ്ച നടത്തിയ ഏറിൽ രണ്ട് പാളികളുള്ള വന്ദേഭാരതിന്റെ ചില്ല് തകർന്ന് ചീളുകൾ അകത്തേക്ക് വീണിരുന്നു. ഇത് വിരോധം മൂലം വൈരാഗ്യം തീർക്കാനെറിഞ്ഞതെന്നുറപ്പ്.
യാത്രക്കാരോടുള്ള വിരോധമാണെന്ന് കരുതാനാകില്ല. നമ്മുടെ സുരക്ഷാ സംവിധാനങ്ങളെയും സേനയെയും പാടേ അപമാനിക്കുന്ന രീതിയിൽ ഒളിവിൽ കഴിയുകയാണ് ഇതൊക്കെ ചെയ്ത സാമൂഹ്യവിരുദ്ധർ. ഒരു സംഭവം ഉണ്ടായതിനു ശേഷം അവിടെ പോയി തെളിവുകൾ ശേഖരിക്കുന്ന സ്ഥിതി മാറണം. റെയിൽവേ ട്രാക്കുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് തമ്പടിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ വിലക്കുകയും വേണം. ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ താത്കാലികമായെങ്കിലും പ്രത്യേക സേന രൂപീകരിക്കേണ്ടിയിരിക്കുന്നു
https://www.facebook.com/Malayalivartha


























