അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം

ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുകയാണ്. നിലവിൽ താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ യുഎഇയിൽ ഉച്ചസമയത്തെ പുറം ജോലി നിരോധനം വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
വർഷങ്ങളായി ആരംഭിച്ച ഈ നിയമം യുഎഇയിലെ എല്ലാ വേനൽക്കാലത്തും നടപ്പിലാക്കുന്ന ഒരു നിയമാണിത്. കൂടാതെ ഈ നിയമം കടുത്ത വേനലിൽ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഒമാൻ നേരത്തെ തന്നെ ഉച്ച വിശ്രമ സമയം (Midday Break) പ്രഖ്യാപിച്ചിരുന്നു.
എന്നാൽ യുഎഇയിൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നൽകിയത്. കൂടാതെ എല്ലാ തൊഴിലാളികൾക്കും ഈ നിയമങ്ങൾ ബാധകമാണെന്നും നിർദേശം നൽകിയത് പോലെ എല്ലാവരും കൃത്യമായി ഈ നിയമങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പാലിക്കേണ്ടത്. ഈ മൂന്ന് മാസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല.
കടുത്ത ചൂട് കാരണം തൊഴിലാളികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ തൊഴിലാക്കികൾക്ക് ആവശ്യമായ വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടെന്ന് തൊഴിൽ ഉടമ ഉറപ്പു വരുത്തുകയും വേണം
യുഎഇ ഈ നിയമം കഴിഞ്ഞ വർഷമോ അതോ അടുത്തോ നടപ്പിലാക്കിയത് അല്ല. പ്രവാസി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാജ്യം തുടർച്ചയായി 22-ാം വർഷമാണ് ഈ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ നിയമം യുഎഇയിലെ തൊഴിൽ സംരക്ഷണ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്.
എന്നാൽ നേരത്തെ ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും പാലിക്കുന്നില്ല എന്ന അറിയിപ്പ് വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തൊഴിൽ ഉടമകൾക്ക് കനത്ത ശിക്ഷയും നൽകിയിരുന്നു എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനത്തിലധികം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് കണക്കുകളെ അടിസ്ഥാനമാക്കി മന്ത്രാലയം അറിയിക്കുന്നത്.
https://www.facebook.com/Malayalivartha


























