മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാവുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമായ 'നഭ് മിത്ര' ട്രാൻസ്പോണ്ടര്‍ നീണ്ടകരയിലെ മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാവുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമായ 'നഭ് മിത്ര' ട്രാൻസ്പോണ്ടര്‍ നീണ്ടകരയിലെ മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിച്ചു. ജി- സാറ്റ് 6 നെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത് അഹമ്മദാബാദിലെ ഐ.എസ്.ആര്‍.ഒ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററാണ്.
പരീക്ഷണം വിജയകരമാണെന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചു. കാലാവസ്ഥ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ അലാറമായും പ്രാദേശിക ഭാഷയില്‍ ടെക്സ്റ്റ് മെസേജായും ഉള്‍ക്കടലിലുള്ള യാനങ്ങളില്‍ ലഭിക്കും.
ബോട്ടുകള്‍ മുങ്ങുക, തീപിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ഉപകരണത്തിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ സെന്ററില്‍ ബോട്ടിന്റെ ലൊക്കേഷൻ ഉള്‍പ്പെടെയുള്ള വിവരം ലഭിക്കും.
കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള മറുപടി സന്ദേശം ബോട്ടിലെ തൊഴിലാളികള്‍ക്ക് ലഭിക്കും. കൂടാതെ കപ്പല്‍ച്ചാലുകള്‍, രാജ്യാന്തര സമുദ്രാതിര്‍ത്തി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും ഉപകരണം ലഭ്യമാക്കും. മത്സ്യലഭ്യതയുള്ള ഭാഗങ്ങളും ഉപകരണം മുഖേന അറിയാൻ കഴിയും.
https://www.facebook.com/Malayalivartha


























