Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ... രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തിരികെ ഹാജരാക്കിയ രശ്മിയെ ജയിലിലേക്ക് തിരിച്ചയച്ചു, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പാര്‍പ്പിച്ച രശ്മിയുടെ 3 വയസ്സുള്ള കുഞ്ഞിനെ രശ്മിക്ക് കൈമാറാന്‍ സിഡബ്ലുസിക്ക് കോടതി നിര്‍ദേശം നല്‍കി അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് രശ്മിയുമൊത്ത് സിഡബ്ല്യു സി യില്‍ ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാനും കോടതി ഉത്തരവിട്ടു, ഒന്നാം പ്രതി രാജലക്ഷ്മിയുടെ റിമാന്റ് കോടതി സെപ്റ്റംബര്‍

26 SEPTEMBER 2023 11:33 AM IST
മലയാളി വാര്‍ത്ത

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി എല്‍സാ കാതറിന്‍ ജോര്‍ജാണ് സെപ്റ്റംബര്‍ 17 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്.


അതേ സമയം ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടിരുന്ന രശ്മിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തിര്യെ ഹാജരാക്കിയതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരിച്ചയച്ചു. കസ്റ്റഡി കാലയളവില്‍ കോടതി നിര്‍ദേശ പ്രകാരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പാര്‍പ്പിച്ചിരുന്ന രശ്മിയുടെ 3 വയസ്സുള്ള കുഞ്ഞിനെ രശ്മിക്ക് കൈമാറാന്‍ സി.ഡബ്ലു.സി ക്ക് കോടതി ഉത്തരവ് നല്‍കി. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് രശ്മിയുമൊത്ത് സിഡബ്ല്യു സി യില്‍ ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാനും കോടതി ഉത്തരവിട്ടു.



കേസ് റെക്കോര്‍ഡ് പരിശോധിച്ചതില്‍ പ്രതിയുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ വെളിവാക്കുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രതിയെ സ്വതന്ത്രയാക്കിയാല്‍ സുഗമമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.അതേ സമയം വഞ്ചനക്കായി വാടകക്കെടുത്ത പോലീസ് യൂണിഫോം ധരിച്ച് സമൂഹമാധ്യമങ്ങട്ടില്‍ പ്രചരിപ്പിച്ച് പോലീസ് ഓഫീസറെന്ന് ആള്‍മാറാട്ടം നടത്തി പണം തട്ടിയ ഒന്നാം പ്രതി രാജലക്ഷ്മിയുടെ ജയില്‍ റിമാന്റ് കോടതി സെപ്റ്റംബര്‍ 30 വരെ നീട്ടി.


അഞ്ചാം പ്രതി ജോയ്‌സി ജോര്‍ജിനെ 4 ദിവസം കസ്റ്റഡിയില്‍ വിട്ടു. കേസ് റെക്കോര്‍ഡ് , കസ്റ്റഡി അപേക്ഷ , അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം എന്നിവ പരിഗണിക്കുമ്പോള്‍ ശരിയായ രീതിയിലുള്ള അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയാണ് കസ്റ്റഡിയില്‍ വിട്ടത്. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.


പി.എസ്.സി.യില്‍ ജോലി വാഗ്ദാനംചെയ്ത് 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി രശ്മിയാണ് ആദ്യം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയാണ് മൂന്നുവയസ്സുള്ള കുട്ടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ സെപ്റ്റംബര്‍ 17 ന് കീഴടങ്ങിയത്. ഒന്നാം പ്രതി രാജലക്ഷ്മി സെപ്റ്റംബര്‍ 18 ന് വൈകിട്ട് കഴക്കൂട്ടം സ്റ്റേഷനില്‍ കീഴടങ്ങി.
പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ മൂന്നാം പ്രതി കോട്ടയം സ്വദേശിനി ജോയ്‌സി ജോര്‍ജ് സെപ്റ്റംബര്‍ 18 ന് കോട്ടയത്ത് അറസ്റ്റിലായി. മുഖ്യ പ്രതി രാജലക്ഷ്മി അടൂരില്‍ താമസിക്കവേ രാജലക്ഷ്മിയുടെ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. ആ സമയത്ത് തുടങ്ങിയ പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്. പണം വാങ്ങി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയവരെ പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ജോയ്‌സി അഭിമുഖം നടത്തിയത്. പരാതിക്കാരുടെ വാട്‌സ്ആപ്പില്‍ നിന്ന് ഇവരുടെ ചിത്രം വീണ്ടെടുത്തതോടെയാണ് ജോയ്‌സിയുടെ ഇടപെടല്‍ വ്യക്തമായത്. ഒന്നര വര്‍ഷം മുമ്പേ രാജലക്ഷ്മി തട്ടിപ്പിന് തുടക്കമിട്ടതായി പോലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണത്തില്‍ സിംഹ ഭാഗവും അക്കൗണ്ട് മുഖേനയും ബാങ്കില്‍ നിന്നും പിന്‍വലിച്ചും ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.


2023 സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് ജോലി തട്ടിപ്പ് സംഭവം പുറം ലോകമറിയുന്നത്. വിജിലന്‍സ്, ഇന്‍കം ടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. പണംനല്‍കി ഒന്നരവര്‍ഷത്തോളം കഴിഞ്ഞിട്ടും ജോലികിട്ടാതായതോടെ പലരും ബഹളമുണ്ടാക്കിത്തുടങ്ങി. ഇതോടെയാണ് പി.എസ്.സി.യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്താനെന്ന പേരില്‍ വ്യാജകത്തുണ്ടാക്കിയത്.
പി.എസ്.സി.യുടെ വ്യാജകത്ത് നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാര്‍ഥികളെ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഒന്നാംപ്രതി രാജലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മിയുടെ പോലീസ് മൊഴി. ജോലിതേടിയാണ് രശ്മിയും രാജലക്ഷ്മിയെ സമീപിക്കുന്നത്. തുടര്‍ന്ന് തട്ടിപ്പില്‍ പങ്കാളിയാവുകയായിരുന്നു. രാജലക്ഷ്മി പണം വാങ്ങിയത് പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയായിരുന്നു. വാടകക്കെടുത്ത പോലീസ് യൂണിഫോം ധരിച്ച് പോലീസ് ഉദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയത്.ഇതിനായി യൂണിഫോം ധരിച്ച ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ തസ്തികകളുണ്ടെന്നും ഒരുമിച്ചാണ് ആളുകളെ എടുക്കുന്നതും പറഞ്ഞ് കൂടുതല്‍പ്പേരെ കൊണ്ടുവരാന്‍ രാജലക്ഷ്മി, രശ്മിയോടു നിര്‍ദേശിക്കുകയായിരുന്നു. ഇത്തരത്തില്‍ മണിചെയിന്‍ മാതൃകയിലാണ് ഇവര്‍ ആളുകളെ കണ്ടെത്തുന്നത്.
ഒരുമിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും കൂടുതല്‍പ്പേരെ കൊണ്ടുവരാനും നിര്‍ദേശിക്കും. കൂടുതല്‍ ആളുകളെ എത്തിച്ചാല്‍ നല്‍കേണ്ട പണത്തിന് ഇളവുകളും വാഗ്ദാനംചെയ്യും. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍തന്നെ കൂടുതല്‍ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂ എന്നും നിര്‍ദേശിക്കും. ഇവരെ വിശ്വസിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പലര്‍ക്കും ജോലികിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഇതിലേറെ രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ജോലി നല്‍കാമെന്നപേരില്‍ ഒട്ടേറെപ്പേരെ വഞ്ചിച്ചിട്ടുണ്ട്. വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപവരെയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.

വ്യാജകത്ത് ലഭിച്ചതോടെ പി.എസ്.സി. പോലീസിന് പരാതി നല്‍കി. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (13 minutes ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (36 minutes ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (49 minutes ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (55 minutes ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (1 hour ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (2 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (2 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (2 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (2 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (2 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (3 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (3 hours ago)

Malayali Vartha Recommends