കരുവന്നൂരിൽ തീപ്പൊരിയായി സുരേഷ് ഗോപി....ഈ പദയാത്ര പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്. ഇതിൽ രാഷ്ട്രീയമില്ല.... തട്ടിപ്പ് ബാധിച്ച ജനങ്ങൾക്കു വേണ്ടിയായിരുന്നു യാത്ര.... ഇത് ബാധിച്ചവരും രാഷ്ട്രീയപ്രവർത്തകരും യാത്രയ്ക്ക് പിന്തുണ നൽകി.... 18 കിലോമീറ്റർ ദൂരമാണു പദയാത്ര സംഘടിപ്പിച്ചത്...ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ബി.ജെ.പിയുടെ പ്രചരണ പരിപാടിയ്ക്ക് സമാനമായിരുന്നു പദയാത്ര....

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ പദയാത്ര കോർപറേഷനു മുന്നിൽ സമാപിച്ചു. കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ നിന്നാണു പദയാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സഹകരണ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.‘‘ഈ പദയാത്ര പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്. ഇതിൽ രാഷ്ട്രീയമില്ല. തട്ടിപ്പ് ബാധിച്ച ജനങ്ങൾക്കു വേണ്ടിയായിരുന്നു യാത്ര. ഇത് ബാധിച്ചവരും രാഷ്ട്രീയപ്രവർത്തകരും യാത്രയ്ക്ക് പിന്തുണ നൽകി. അമിതമായ പലിശവാഗ്ദാനം ചെയ്ത് പാവപ്പെട്ടവരുടെ ചോര ഊറ്റുകയായിരുന്നു. പാവങ്ങളുടെ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം വേണം.ഇല്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്കകളും കെട്ടുപോകും. സ്വന്തം പ്രജകളുടെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കണം. ഈ തസ്ക്കരൻമാരിൽ ഒരാളെപോലും വിടരുത്. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അവർ എഴുതി തള്ളിയിരിക്കുന്നു.’’– സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂർ മണ്ഡലത്തിൽ ബിജെപി കളമൊരുക്കുകയാണെന്നു സിപിഎം വിമർശിക്കുന്ന പദയാത്രയിൽ നിരവധി പേരാണു പങ്കെടുത്തത്. പാർട്ടി നേതാക്കളും അണികളും സുരേഷ് ഗോപിയുടെ കൂടെയുണ്ടായിരുന്നു.ഇതിൽ രാഷ്ട്രീയമില്ലെന്നും കരുവന്നൂരിലെ തട്ടിപ്പിന്റെ ഇരകൾ വേട്ടക്കാർക്കെതിരെ നടത്തുന്ന പദയാത്രയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.18 കിലോമീറ്റർ ദൂരമാണു പദയാത്ര സംഘടിപ്പിച്ചത്. സഹകരണ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയും ബി.ജെ.പി പ്രവർത്തകരും നടന്നത്. പദയാത്ര സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബി.ജെ.പി വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രചരണ പരിപാടിയ്ക്ക് സമാനമായിരുന്നു പദയാത്രയും.ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെ കരുവന്നൂരില്‍ നിന്ന് ആരംഭിച്ച സുരേഷ് ഗോപിയുടെ പദയാത്ര രാത്രി എട്ടരയോടെ തൃശൂർ കോർപറേഷൻ ഓഫിസ് പരിസരത്താണ് സമാപിച്ചത്.
യാത്രയിലുടനീളം സുരേഷ് ഗോപിയെ കാണാൻ ആളുകളും എത്തി. ചലച്ചിത്ര താരത്തിന്‍റെ പകിട്ട് പദയാത്രയിലെ ജനപങ്കാളിത്തം കൂട്ടുകയും ചെയ്തു. ഓരോ ജംക്ഷനിലും ആളുകള്‍ കൂടുകയും ബി.ജെ.പി പ്രവർത്തകർ വിവിധയിടങ്ങളിൽ സുരേഷ് ഗോപിയെ റോസാപൂക്കൾ നൽകിയും പൊന്നാട ചാർത്തിയും സ്വീകരിക്കുകയും ചെയ്തു. ഇടവിട്ട് പെയ്ത കനത്ത മഴയിലും ആളുകൾ ആവേശം ചോരാതെ ആളുകളെത്തുകയായിരുന്നു. ജാഥ കോർപറേഷൻ ഓഫിസ് പരിസരത്തെത്തിയതോടെ 18 കിലോമീറ്റർ നടന്നതിന്റെ ക്ഷീണം അവഗണിച്ച് സുരേഷ് ഗോപി സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. അതേസമയം പദയാത്ര സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബി.ജെ.പി വ്യക്തമാക്കി സഹകരണ മേഖല തകർക്കൽ അല്ല ബി.ജെ.പിയുടെ ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ബി.ജെ.പിയുടെ പ്രചരണ പരിപാടിയ്ക്ക് സമാനമായിരുന്നു പദയാത്ര. സംസ്ഥാന, ജില്ലാ നേതാക്കൾ യാത്രയിൽ അണിനിരന്നു. ആരംഭിച്ച യാത്ര സമാപിച്ചത് യായിരുന്നു. ഒട്ടും ആവേശഭരിതനായല്ല താൻ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവര്‍ ഇപ്പോൾ വേദിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.'2016 നവംബറിലാണ് നോട്ടുമാറ്റം നിലവിൽ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്‌നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്‌ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു.നിലവിലെ പരിശോധന ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കം. ഇതിന്റെ തുടക്കം കുറിച്ചിരിക്കുന്ന തീനാളമാണിത്. അല്ലാതെ, കനൽത്തരിയല്ല. ആ കനൽത്തരി എന്നേ ചാരം പോലുമല്ലാതായിത്തീർന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാൽ ദേശാഭിമാനിയിൽ മാത്രം . കള്ളപ്പണത്തിന്റെ പേരിൽ ജാഥ നയിക്കുന്ന സുരേഷ് ഗോപി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ ബിജെപി ഇറക്കിയത് 15 കോടി കുഴൽപ്പണം.സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബിജെപി സംസ്ഥാന -ജില്ലാ കാര്യാലയങ്ങൾ കുഴൽപ്പണ ഹബ്ബായി. കുഴൽപ്പണക്കടത്ത് സംഘത്തിന് തൃശൂരിൽ താവളമൊരുക്കിയതും ജനങ്ങൾ മറന്നിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സുരേഷ് ഗോപിയുടെ കരുവന്നൂർ ജാഥ നാടകങ്ങൾ കാണുമ്പോൾ തൃശൂരിലെ ജനം മൂക്കത്ത് വിരൽ വയ്ക്കുകയാണ്.മൂന്നരക്കോടിയുടെ കൊടകര കുഴൽപ്പണക്കവർച്ച കേസിലാണ് ബിജെപിയുടെ വൻ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ജില്ലാ ട്രഷറർ സുജയസേനൻ വഴി ഏഴു തവണ പണം ഇറക്കിയതായാണ് പൊലീസ് കണ്ടെത്തൽ. കുഴൽപ്പണം ഇറക്കിയ ധർമരാജനും സംഘത്തിനും താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണ്.
2016 മാർച്ച് 12ന് അമല ആശുപത്രി പരിസരത്ത് സുജയ് സേനന് രണ്ടുകോടി കൈമാറി 13ന് വീണ്ടും ഇതേ സ്ഥലത്തുവച്ച് 1.5 കോടിയും 14ന് വിയ്യൂരിൽവച്ച് 1.5 കോടിയും കൈമാറി. 27ന് ഒരുകോടിയും 31ന് 1.10 കോടിയും വീണ്ടും കൈമാറി. ഏപ്രിൽ മൂന്നിന് 6.3 കോടി തൃശൂർ ബിജെപി ഓഫീസിലെത്തിച്ച് സുജയ് സേനന് കൈമാറി. അഞ്ചിന് വീണ്ടും തൃശൂരിൽ രണ്ടുകോടി എത്തിച്ചതായാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഈ പണം ഇറക്കിയത്.
https://www.facebook.com/Malayalivartha
























