അടിമയായി ജീവിക്കുക അതാണ് ഇന്നത്തെ കമ്യൂണിസ്റ്റ്;വിദ്യാഭ്യാസമുള്ള അടിമയ്ക്ക് മൂല്യം കൂടും,പിണറായി വിജയന്‍ ഭരണകാലത്ത് കമ്മികളെല്ലാം അടിമകള്‍,സിപിഎമ്മിന്റെ അന്തകനായ് ശക്തിധരന്‍,സിപിഎം നേതാക്കള്‍ തലയില്‍ മുണ്ടിട്ട് ഓടിക്കോ

ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് ശൈലി അടിമയായി ജീവിച്ചു കാണിക്കുക എന്നതാണ്. അപ്പോള്‍ പിന്നെ ജീവിതത്തില്‍ ഒന്നിനും കുറവുണ്ടാകില്ല. വിദ്യാഭ്യാസമുള്ള അടിമയ്ക്ക് മൂല്യം കൂടും. മന്ത്രി എംബി രാജേഷിനെ കണ്ടില്ലേ അതുപോലെ. സിപിഎമ്മിലെ അടിമകള്‍ക്കെല്ലാം ഒന്നാന്തരം കൊട്ട്. അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയൂ എന്നൊക്കെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ചവര്‍ അധികാരത്തില്‍ കേറിയപ്പോള്‍ അടിമകളായി മാറിക്കഴിഞ്ഞു. കമ്യൂണിസ്റ്റുകളുടെ ഈ അടിമത്വം ബാക്കിയുള്ളവരില്‍ കെട്ടിവെക്കാന്‍ നോക്കണ്ട. പിണറായി വിജയന്‍ ഭരണകാലത്ത് കമ്മികളെല്ലാം അടിമകളായ കഥയാണ് ശക്തിധരന്‍ പറയുന്നത്.
ശക്തിധരന്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടുന്നല്ലോ ഗോവിന്ദന്‍ കോടിയേരി കുടുംബത്തോട് തെറ്റ് ഏറ്റുപരയണമെന്ന്. ആ കുറിപ്പില്‍ പ്രസക്തമായ ഒരു ഭാഗം ഉണ്ട്. അതൊന്ന് നോക്കാം. എന്നിട്ട് ചിലത് പറയാനുണ്ട്. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ സിപിഎമ്മിലെ നേതാക്കളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് ഞാന്‍. ഏകമകന്‍ എന്നതു കൊണ്ടാകാം സുഖമായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കുടുംബത്തില്‍ ഉണ്ടായിട്ടും .പാളയത്തിലെ വലുപ്പമുള്ള കടവരാന്തകള്‍ അന്തിയുറക്കത്തിന് കണ്ടുവെച്ചിരുന്ന യൗവ്വനകാലം. കുമ്മായം കൊണ്ടുള്ള ചുമരെഴുത്തിന് ശേഷം ആ വരാന്തകളിലായിരുന്നു രാത്രിയുറക്കം. പുളിമൂട്ടിലെ പഴയ ഹോട്ടലുകള്‍ക്ക് മുന്നില്‍ ഒരു നേരത്തെ ഉച്ച ഭക്ഷണത്തിന് കാത്തുനില്‍ക്കുമ്പോള്‍ ഉദാരമതിയായ ഹോട്ടല്‍ ഉടമ രണ്ടു പേരില്‍ ഒരുത്തന്‍ ആദ്യം കേറിക്കോ എന്ന് ആജ്ഞാപിക്കുമ്പോള്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണനാണോ എനിക്കാണോ നറുക്ക് വീഴുന്നതെന്ന് തിരിച്ചറിയാതെ ഉഴറിയ ഒരു കാലമുണ്ടായിരുന്നു.
ഒരിടത്തുനിന്നും അന്നം കിട്ടാത്ത ദിനമാണെങ്കില്‍ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിലെ ചങ്ങാടം പോലുള്ള കോവണി കയറി ജില്ലാ ആസ്ഥാനത്തെ അധിപന്‍ ജനാര്‍ദ്ദനന്‍ ആശാരിയുടെ പതിവ് കുറിമാനം ആര്‍ത്തിയോടെ കൈപ്പറ്റുമായിരുന്ന കാലം .ആ തുണ്ടില്‍ എഴുതിരിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ എന്തെങ്കിലും ഇളവ് ഉണ്ടോ എന്നറിയാനായിരിക്കും ആദ്യ ശ്രദ്ധ. . ആശാരി തുണ്ടില്‍ വട്ടം വരച്ചു എഴുതുന്നത് 'ഒരു ഊണ് ബ്രാക്കറ്റില്‍ മുട്ടവേണ്ട' എന്നാണ്. എസ് എഫ് ഐ കാരന് മുട്ട നിഷിദ്ധമാണല്ലോ. എന്റെ വീട്ടിലാണെങ്കില്‍ 'അമ്മ രണ്ട് ഓംലറ്റ് അടിച്ചേ താരാറുള്ളൂ. ഞാന്‍ ഇത്രയും പറഞ്ഞുവെച്ചത് ,കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരു തലമുറ തലസ്ഥാനത്തു എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കാനാണ്. ഇതാണ് ആ ഭാഗം.
ഇത് പറഞ്ഞത് ഇതുപോലെ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട കുറേ കമ്യൂണിസ്റ്റുകളുണ്ട്. ജീവന്‍ വെടിഞ്ഞും പാര്‍ട്ടിക്ക് വേണ്ട നിന്നവരുണ്ട്. ആ മനുഷ്യരെയെല്ലാം പച്ചയ്ക്ക് വഞ്ചിക്കുകയാണ് പിണറായിയും കൂട്ടരും. ഇന്നിപ്പോള്‍ സിപിഎമ്മുകാര്‍ക്ക് ഒരുമുട്ടും ഇല്ല. കോടാനുകോടികളുടെ പുറത്തിരിക്കുന്നവരാണ് നേതാക്കള്‍. റിയല്‍എസ്റ്റേറ്റ് ബിസ്‌നസുകാരും ഭൂമാഫിയകളും കോര്‍പറേറ്റുകളുമൊക്കെയാണ്. ഒരു കമ്യൂണിസ്റ്റ് എന്താകരുതോ അതൊക്കെയാണ് ഇന്നത്തെ കമ്യൂണിസ്റ്റുകള്‍. ആയിരംകോടിയുടെ ആസ്തിയുള്ള തൊഴിലാളി പാര്‍ട്ടി. മിനി കൂപ്പര്‍ വരെ വാങ്ങാന്‍ ശേഷിയുള്ള സിഐടിയു നേതാക്കള്‍. മക്കളുടെ സാമ്രാജ്യം വളര്‍ത്താന്‍ കേരളം വില്‍ക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുന്ന നാട്. കമ്യൂണിസം കാശടിക്കാനുള്ള വജ്രായുധമാക്കി മാത്രം ആക്കി മാറ്റിയിരിക്കുകയാണ്. സിപിഎമ്മുകാരെല്ലാം അടിമകളായിക്കഴിഞ്ഞു കോര്‍പറേറ്റുകള്‍ക്ക് അടിമപ്പെട്ട് കഴിഞ്ഞു. ഒരു മൂല്യങ്ങളും ആശങ്ങളും ഇല്ലാതാക്കി ഈ പാര്‍ട്ടിയെ നശിപ്പിച്ചത് ഒരേ ഒരാളാണ് പിണറായി വിജയന്‍.
https://www.facebook.com/Malayalivartha
























