കേരളത്തിലെ ക്ഷേത്രങ്ങളെ കേന്ദ്രം സംരക്ഷിക്കും;ദേവസ്വംബോര്‍ഡുകള്‍ ഇനി ഉണ്ടാകുമോയെന്ന് സംശയം,സഹകരണമേഖലയില്‍ എന്ന പോലെ ക്ഷേത്രഭരണത്തിലും ഒരു 'മാസ്റ്റര്‍' ഉണ്ടാകേണ്ടത് ആവശ്യമാണ്,സിപിഎമ്മിന് മുന്നറിയിപ്പുമായ് സുരേഷ് ഗോപി

ക്ഷേത്രങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസംവിധാനം വരും. കേരളത്തിലെ ദേവസ്വംബോര്‍ഡുകളെ തൂക്കി എറിയുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. തൃശ്ശൂരില്‍ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ശേഷമാണ് സിപിഎമ്മിനിട്ട് വെക്കുന്ന മുന്നറിയിപ്പ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. കാലങ്ങളായ് സിപിഎം ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന ആരോപണം ഉണ്ട്. ദേവസ്വംബോര്‍ഡിന്റെ തലപ്പത്തെല്ലാം കയറി ഇരിക്കുന്നത് സിപിഎമ്മുകാരാണ്. ഇപ്പോള്‍ ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന താക്കീത് സിപിഎമ്മിന് കൊടുക്കുകയാണ് സുരേഷ് ഗോപി.
കേന്ദ്രസംവിധാനം നിലവില്‍വന്നാല്‍ കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ ഉണ്ടാകുമോയെന്നുതന്നെ സംശയമാണ്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ രാഷ്ട്രീയ അധമപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണിത് രൂപവത്കരിക്കുന്നത്. സഹകരണമേഖലയില്‍ എന്ന പോലെ ക്ഷേത്രഭരണത്തിലും ഒരു 'മാസ്റ്റര്‍' ഉണ്ടാകേണ്ടത് ആവശ്യമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേന്ദ്രം സഹകരണവകുപ്പ് രൂപവത്കരിച്ചതും മന്ത്രിയെ നിയമിച്ചതും സൂചിപ്പിച്ചാണ് ഇദ്ദേഹം ഇതു പറഞ്ഞത്. വിശ്വാസവും ദൈവങ്ങളും വേണ്ട പക്ഷെ ക്ഷേത്ര സമ്പത്ത് വേണമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും സിപിഎമമ്ിനും നേരെയുള്ള അക്ഷേപമാണ്. ഭണ്ഡാരത്തില്‍ മാത്രമാണ് കണ്ണ്. വിശ്വാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്നത്. ഈ സര്‍ക്കാരിന് കീഴില്‍ അത് നടക്കില്ലെന്ന് വിശ്വസികള്‍ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് മുന്‍പും പല ഹിന്ദു സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. തൃശ്ശൂരില്‍ ചെന്നുനിന്ന് സുരേഷ് ഗോപി ഇത് പറയുമ്പോള്‍ സിപിഎമ്മിനിട്ടുള്ള അടിയും കൂടിയാണ്.
ഇ.ഡി. സുരേഷ് ഗോപിക്കുള്ള വഴിയൊരുക്കുകയാണെന്ന സി.പി.എം. ആരോപണത്തോട് പ്രതികരിച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കരുവന്നൂരിലെ അഴിമതിക്കെതിരേയുള്ള സമരത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നുവെന്നും ഇ.ഡി. വരുന്നതിനു മുമ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയിലെ അഴിമതിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. ദേശസാത്കൃതബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ടുമാറ്റത്തില്‍ തുടങ്ങിയതാണ് സഹകരണമേഖലയിലെ പ്രശ്‌നങ്ങളെന്ന് തിങ്കളാഴ്ച നടന്ന പദയാത്രാ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു. അന്ന് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെട്ട സംഘം അന്നത്തെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി സംസാരിച്ചിരുന്നു. ഓഡിറ്റിങ് വേണമെന്നാണ് അന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവങ്ങള്‍. സഹകരണമേഖല നിലനില്‍ക്കണം. ഇത് പാവങ്ങളുടെ ചോരയാണ്, വിയര്‍പ്പല്ല. ഇതിന് ശുദ്ധീകരണം വേണം. കരുവന്നൂര്‍ വിഷയത്തില്‍ തൃശ്ശൂരില്‍ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട് സുരേഷ് ഗോപി. സിപിഎമ്മിന് ഇത് കടുത്ത തലവേദനയാണ്. നിക്ഷേപകരും ജനങ്ങളും സര്‍ക്കാരിനും സിപിഎമ്മിനും നേരെ ഇടഞ്ഞ് നില്‍ക്കുന്ന അവസരം കൃത്യമായ് ഉപയോഗിച്ചു സുരേഷ് ഗോപി. സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായുള്ള പുതിയ നിയമനം മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ശമ്പളമില്ലാത്ത ജോലിയാണിത്. മൂന്നു മാസത്തിലൊരിക്കല്‍ മാത്രമാണ് സ്ഥാപനത്തില്‍ പോകേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























