ടി.പി യുടെ കൊലയാളികൾ കീഴടങ്ങി, കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കെ കെ കൃഷ്ണനും ജ്യോതിബാബുവും കീഴടങ്ങിയത് മാറാട് പ്രത്യേക കോടതിയിൽ...!!!
![](https://www.malayalivartha.com/assets/coverphotos/w657/305701_1708517666.jpg)
ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കിയതില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ആവർത്തിച്ച് പോരുന്നത്. എന്നാൽ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം ഇതിൽ വ്യക്തമായ പങ്കുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് നിര്‍ണായക ഹൈക്കോടതി വിധി വന്നത്. കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും, രണ്ട് പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഐഎം നേതാക്കള്‍ കീഴടങ്ങിയിരിക്കുകയാണ്. പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജ്യോതി ബാബു കോടതിയിലെത്തിയത് പ്രത്യേക ആംബുന്‍ലസിലാണ്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചിരുന്നു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
കേസിൽ പരമാവധി ശിക്ഷ പ്രതികൾക്ക് കിട്ടാൻ സാധ്യതയുണ്ട്. വിചാരണ കോടതി വിധി ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികളെ എല്ലാം കോടതിയിലേക്ക് വിളിച്ചു വരുത്തുകയാണ്. 26ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം. ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്ന സന്ദേശവുമായാണ് ഹൈക്കോടതി നടപടികൾ. അസാധാരണ നടപടികളാണ് ഹൈക്കോടതിയിൽ ഉണ്ടാകുന്നത്.
രണ്ട് പ്രതികളെ കൂടെ ശിക്ഷിക്കുന്നു. ഇതിൽ കെകെ കൃഷ്ണൻ സിപിഎം നേതാവാണ്. ഇതോടെ രാഷ്ട്രീയ ഗൂഢാലോചനയും ഫലത്തിൽ ഹൈക്കോടതി അംഗീകരിക്കുന്നുവെന്ന് വേണം വിലയിരുത്താൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ഹൈക്കോടതി വെറുതെ വിട്ടു. ഇത് സിപിഎമ്മിന് ആശ്വാസമാണ്. എന്നാൽ മോഹനനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എം.എൽ.എ അപ്പീൽ നൽകാൻ സാധ്യത ഏറെയാണ്.
ചന്ദ്രശേഖരനെതിരെ കൊലവിളി നടത്തിയ വ്യക്തിയാണ് കെകെ കൃഷ്ണൻ. ജ്യോതി ബാബുവും ഗൂഢാലോചന കേസിലാണ് കുറ്റക്കാരനാകുന്നത്. പ്രതികൾക്ക് കൂടുതൽ ശിക്ഷ നൽകണമെന്ന വാദവും കോടതിക്ക് മുന്നിലുണ്ട്. ഇതിൽ ഇനിയും വാദം കേൾക്കൽ തുടരും. ഇതിന് വേണ്ടിയാണ് 26ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്.
പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു. 12 പ്രതികളായിരുന്നു അപ്പീല്‍ നല്‍കിയത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഐഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു കെകെ രമയുടെ അപ്പീല്‍.
https://www.facebook.com/Malayalivartha