കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു. എന്നും ബസും മുഖ്യമന്ത്രിയും വാർത്തകളിൽ നിറഞ്ഞു. വിവാദങ്ങളും ബസിന് വിവിഐപി പരിവേഷം നൽകി. എന്നാൽ, ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! എന്ന് ആശ്ചര്യത്തോടെ പറയേണ്ട അവസ്ഥയാണ്. കെഎസ്ആർടിസിയുടെ പാപ്പനംകോട്ടെ ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്.വിനോദയാത്രകൾക്ക് ഉപയോഗിക്കാൻ പാകത്തിൽ മാറ്റംവരുത്തിയ ബസ് ഇത്രയും മാസം കഴിഞ്ഞിട്ടും എങ്ങനെ ഉപയോഗിക്കുമെന്ന് ആർക്കും അറിയില്ല. ഇടക്കാലം കൊണ്ട് മ്യൂസിയം ആക്കണെന്ന ആവശ്യം പോലും ഉയർന്ന ബസാണ് ഇപ്പോൾ വെറുതേ ഇട്ടിരിക്കുന്നത്. ബംഗളുരുവിൽ നിന്നും ബസ് ഒരു മാസം മുമ്പാണ് തിരികെ എത്തിച്ചത്.
മന്ത്രിസഭ ഒന്നടങ്കം യാത്രചെയ്തതുവഴി ബസിന്റെ മൂല്യം ഇരട്ടിയാകുമെന്ന് ഇടതുനേതാക്കൾ അവകാശപ്പെട്ടെങ്കിലും ബസ് ഇപ്പോൾ ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങളുള്ള ബസായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് ഇരിക്കാൻ കറങ്ങുന്ന കസേരയും ഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് യാത്രയ്ക്കുശേഷം പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞ ജനുവരിയിൽ ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് കൈമാറിയിരുന്നു.കെ.എസ്.ആർ.ടി.സി.യുടെ ടൂറിസം ആവശ്യങ്ങൾക്കായി മാറ്റംവരുത്തുന്നതിന് വേണ്ടിയായിരുന്നു ക്രമീകരണം.ഇതിനിടെ ഗതാഗതമന്ത്രി മാറിയതോടെ ബസിന്റെ കാര്യത്തിൽ താത്പര്യംകുറഞ്ഞു. ആന്റണി രാജുവിനുള്ള താൽപ്പര്യം ഗണേശിന് ബസിൽ ഉണ്ടായില്ല.
ഇതോടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ.എസ്.ആർ.ടി.സി.യുടെ ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും ഉന്നതതലത്തിലെ അനിഷ്ടം കാരണം തടസ്സപ്പെട്ടു.മൂന്നുമാസത്തോളം ബസ് ബെംഗളൂരുവിൽ അനാഥമായി കിടന്നു. ഇത് പരാതിക്ക് ഇടയാക്കിയതോടെയാണ് കെ.എസ്.ആർ.ടി.സി. ബസ് വീണ്ടും ഏറ്റെടുത്തത്.അരലക്ഷംരൂപ വിലവരുന്ന സീറ്റാണ് മുഖ്യമന്ത്രിക്കായി ബസിൽ സ്ഥാപിച്ചിരുന്നത്. ഇത് നീക്കം ചെയ്തു. ഭാവിയിലെ വി.ഐ.പി. യാത്രയ്ക്കുവേണ്ടി സീറ്റ് സൂക്ഷിക്കും. മന്ത്രിമാർക്ക് യാത്രചെയ്യാൻ സജ്ജീകരിച്ച ബസിൽ യാത്രക്കാരുടെ ലഗേജ് വെക്കാൻ ഇടമില്ലായിരുന്നു. സീറ്റുകൾ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കി. അതേസമയം, ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല. ഒന്നരലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്.ചെലവുകുറഞ്ഞ വിനോദസഞ്ചാര യാത്രകളിലൂടെ ശ്രദ്ധേയമായ കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
വേനൽക്കാലമായതിനാൽ ബജറ്റ് ടൂറിസത്തിന് യാത്രക്കാർ ഏറെയുണ്ട്. ആവശ്യത്തിന് ബസില്ലാത്തതാണ് പ്രധാന തടസ്സം. എ.സി.യുള്ള നവകേരള ബസിന് ഏറെ ആവശ്യക്കാരുണ്ട്.എന്നിട്ടും ബസ് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത് ഉന്നതതലത്തിലെ താത്പര്യക്കുറവ് കാരണമാണെന്ന് ആക്ഷേപമുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇനിയെങ്കിലും കോടികൾ മുടക്കിയ ബസിനെ ഉപയോഗിക്കണെന്ന ആവശ്യം ശക്തമാണ്.
https://www.facebook.com/Malayalivartha