Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

വീണ്ടും നിര്‍മ്മലയോ ബാലഗോപാലിന് ശനിദശ;കേന്ദ്രധനമന്ത്രിയെ പേടിച്ച് പിണറായി ഓടി,ധനകാര്യ മന്ത്രി കസേരയില്‍ നിര്‍മല വീണ്ടും എത്തിയതോടെ കേരള സര്‍ക്കാരുമായുള്ള യുദ്ധം മുറുകും,കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് തോമസ് ഐസക് രംഗത്ത്,സിപിഎം നേതാക്കളും പോരിന് മൂര്‍ച്ച കൂട്ടാന്‍ കളത്തില്‍

12 JUNE 2024 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം

കേന്ദ്ര ധനമന്ത്രിയായി വീണ്ടും നിര്‍മ്മലെ എത്തിയതോടെ കിളി പോയി കെ എന്‍ ബാലഗോപാല്‍. ഇനിയും പൊരിഞ്ഞ അടി നടക്കുമല്ലോയെന്ന പേടിയിലാണ് കേരള ധനമന്ത്രി. നിര്‍മ്മലയെന്ന് കേട്ടതും പിണറായി വിജയന്‍ ഓടി. കാരണം കേന്ദ്ര ധനമന്ത്രിയോട് മുട്ടിയപ്പോഴൊക്കെ ഒന്നാന്തരം തട്ട് കിട്ടിയിട്ടുണ്ട്. പിണറായി കാണിച്ച് കൂട്ടിയ ധൂര്‍ത്തിന് നിര്‍മ്മലയില്‍ നിന്ന് സ്ഥിരം അടികൊണ്ടത് ബാലഗോപാലാണ്. വായ്പ അനുവദിക്കാത്തതിന്റെ പേരില്‍ പരസ്പരം പോര്. കേരളത്തിന് കൊടുക്കാനുള്ളത് കൊടുത്തെന്ന് നിര്‍മലയും ഇല്ലെന്ന് ബാലഗോപാലും വലിയ തര്‍ക്കമായിരുന്നു. മൂന്നാം മോദി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും വീണ്ടും വായ്പയുടെയും ആനുകൂല്യങ്ങളുടേയും കാര്യത്തില്‍ വന്‍ യുദ്ധം നടക്കും. കാരണം വീണ്ടും നിര്‍മല സീതാരാമന്‍ ധനകാര്യമന്ത്രി കസേരയില്‍.

നിര്‍മല കസേരയില്‍ തുടരുന്നത് പിണറായി കൂട്ടര്‍ക്ക് നല്ലതിനല്ല. ഇപ്പോള്‍ തന്നെ എടുക്കാവുന്ന വായ്പയും അതിന്റെ പരിധിയും കഴിഞ്ഞ് എടുത്തിരിക്കുകയാണ്. നയാപൈസ തരില്ലെന്ന് നിര്‍മല വാശി പിടിച്ചാല്‍ പോര് കനക്കും. പിന്മാറാതെ ബാലഗോപാലും നിന്നാലും വീണ്ടും പ്രസ്‌നം കോടതി കയറും. വീണ്ടും നിര്‍മലയോ എന്ന പേടി പിണറായി സര്‍ക്കാരിന് വന്നിരിക്കുകയാണ്. ആ പേടി കൊണ്ട് തോമസ് ഐസക് നെടുനീളത്തില്‍ ഒരു ഡയലോഗുമായ് രംഗത്ത് വന്ിട്ടുണ്ട്. സംഗതി നിര്‍മ്മല പേടി തന്നെയാണ്.

കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എന്‍ഡിഎ സര്‍ക്കാരിന്റെ അധികാരാരോഹണവും കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണ്. നിര്‍മ്മലാ സീതാരാമന്‍ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സര്‍ക്കാരാണ് നാളിതുവരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങള്‍ തിരുത്തിക്കൊണ്ട് കേരള സര്‍ക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്പത്തിക ഉപരോധം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതേ നിര്‍മ്മലാ സീതാരാമന്‍ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോള്‍ കേന്ദ്ര സമീപനത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. കേരളത്തിനുവേണ്ടി വാദിക്കാന്‍ വീണ്ടും ഒരു എംപിയെ ലോകസഭയില്‍ ഉണ്ടാവൂ. രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാന്‍ തയ്യാറായ കേരളത്തോട് കൂടുതല്‍ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക.

1999ല്‍ കേരള നിയമസഭ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പാസ്സാക്കിയത്. 2016ല്‍ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്‌കരിച്ചത്. ഇതിനിടയില്‍ യുഡിഎഫിന്റെ കാലത്ത് കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പ്പോലും കിഫ്ബി വായ്പ സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സര്‍ക്കാര്‍ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാരും കണക്ക് എഴുതുമ്പോള്‍ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല. ഈ ചട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയത്. കേന്ദ്രത്തിന് ആവാം സംസ്ഥാനത്തിന് പറ്റില്ല എന്നാണു വാദം. യുഡിഎഫിന് ഒരു പ്രതിഷേധവുമില്ല. ഇങ്ങനെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടോയെന്നതു സുപ്രിംകോടതി വിധി പറയട്ടെ.

പക്ഷെ, നിലവിലുള്ള മാനദണ്ഡത്തില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് എങ്ങനെയാണ് മുന്‍കാല പ്രാബല്യം നല്‍കുക? ഇനിമേല്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകള്‍ സര്‍ക്കാര്‍ കടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍പ്പോലും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറല്ല. കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്. റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നില്ല അവയൊക്കെ അടുത്തൊരു കാല്‍നൂറ്റാണ്ടുകൊണ്ട് പണിതാല്‍ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തേണ്ടത്. ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുന്‍ഗണനകളും നിശ്ചയിക്കേണ്ടതുണ്ട്. ഇതായിരുന്നു തോമസ് ഐസക്കിന്റെ കുറിപ്പ്.

തോമസ് ഐസക് പറയുന്നത് എല്ലാം തള്ളിക്കളയണ്ട ചില വാസ്തവങ്ങളും ഉണ്ട്. എന്നാല്‍ എല്ലാക്കാലത്തും സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ പിടിപ്പുകേടിനെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും അങ്ങ് വിഴുങ്ങും. പകരം എല്ലാത്തിനും കാരണക്കാരി നിര്‍മല സീതാരാമന്‍ ആണെന്ന് വരുത്തും. പക്ഷെ എന്തു ചെയ്യാം വീണ്ടും ഗതികേട് നോക്കണേ നിര്‍മല തന്നെ ധനമന്ത്രി. ബാലഗോപാലും നിര്‍മലയും കുത്തും വെട്ടുമൊക്കെ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SURESH GOPI കയ്യടിച്ച് ജനം  (9 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (13 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (2 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (3 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (4 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (4 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

Malayali Vartha Recommends