Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

വീണ്ടും നിര്‍മ്മലയോ ബാലഗോപാലിന് ശനിദശ;കേന്ദ്രധനമന്ത്രിയെ പേടിച്ച് പിണറായി ഓടി,ധനകാര്യ മന്ത്രി കസേരയില്‍ നിര്‍മല വീണ്ടും എത്തിയതോടെ കേരള സര്‍ക്കാരുമായുള്ള യുദ്ധം മുറുകും,കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് തോമസ് ഐസക് രംഗത്ത്,സിപിഎം നേതാക്കളും പോരിന് മൂര്‍ച്ച കൂട്ടാന്‍ കളത്തില്‍

12 JUNE 2024 09:10 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ധനമന്ത്രിയായി വീണ്ടും നിര്‍മ്മലെ എത്തിയതോടെ കിളി പോയി കെ എന്‍ ബാലഗോപാല്‍. ഇനിയും പൊരിഞ്ഞ അടി നടക്കുമല്ലോയെന്ന പേടിയിലാണ് കേരള ധനമന്ത്രി. നിര്‍മ്മലയെന്ന് കേട്ടതും പിണറായി വിജയന്‍ ഓടി. കാരണം കേന്ദ്ര ധനമന്ത്രിയോട് മുട്ടിയപ്പോഴൊക്കെ ഒന്നാന്തരം തട്ട് കിട്ടിയിട്ടുണ്ട്. പിണറായി കാണിച്ച് കൂട്ടിയ ധൂര്‍ത്തിന് നിര്‍മ്മലയില്‍ നിന്ന് സ്ഥിരം അടികൊണ്ടത് ബാലഗോപാലാണ്. വായ്പ അനുവദിക്കാത്തതിന്റെ പേരില്‍ പരസ്പരം പോര്. കേരളത്തിന് കൊടുക്കാനുള്ളത് കൊടുത്തെന്ന് നിര്‍മലയും ഇല്ലെന്ന് ബാലഗോപാലും വലിയ തര്‍ക്കമായിരുന്നു. മൂന്നാം മോദി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും വീണ്ടും വായ്പയുടെയും ആനുകൂല്യങ്ങളുടേയും കാര്യത്തില്‍ വന്‍ യുദ്ധം നടക്കും. കാരണം വീണ്ടും നിര്‍മല സീതാരാമന്‍ ധനകാര്യമന്ത്രി കസേരയില്‍.

നിര്‍മല കസേരയില്‍ തുടരുന്നത് പിണറായി കൂട്ടര്‍ക്ക് നല്ലതിനല്ല. ഇപ്പോള്‍ തന്നെ എടുക്കാവുന്ന വായ്പയും അതിന്റെ പരിധിയും കഴിഞ്ഞ് എടുത്തിരിക്കുകയാണ്. നയാപൈസ തരില്ലെന്ന് നിര്‍മല വാശി പിടിച്ചാല്‍ പോര് കനക്കും. പിന്മാറാതെ ബാലഗോപാലും നിന്നാലും വീണ്ടും പ്രസ്‌നം കോടതി കയറും. വീണ്ടും നിര്‍മലയോ എന്ന പേടി പിണറായി സര്‍ക്കാരിന് വന്നിരിക്കുകയാണ്. ആ പേടി കൊണ്ട് തോമസ് ഐസക് നെടുനീളത്തില്‍ ഒരു ഡയലോഗുമായ് രംഗത്ത് വന്ിട്ടുണ്ട്. സംഗതി നിര്‍മ്മല പേടി തന്നെയാണ്.

കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എന്‍ഡിഎ സര്‍ക്കാരിന്റെ അധികാരാരോഹണവും കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണ്. നിര്‍മ്മലാ സീതാരാമന്‍ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സര്‍ക്കാരാണ് നാളിതുവരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങള്‍ തിരുത്തിക്കൊണ്ട് കേരള സര്‍ക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്പത്തിക ഉപരോധം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതേ നിര്‍മ്മലാ സീതാരാമന്‍ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോള്‍ കേന്ദ്ര സമീപനത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. കേരളത്തിനുവേണ്ടി വാദിക്കാന്‍ വീണ്ടും ഒരു എംപിയെ ലോകസഭയില്‍ ഉണ്ടാവൂ. രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാന്‍ തയ്യാറായ കേരളത്തോട് കൂടുതല്‍ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക.

1999ല്‍ കേരള നിയമസഭ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പാസ്സാക്കിയത്. 2016ല്‍ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്‌കരിച്ചത്. ഇതിനിടയില്‍ യുഡിഎഫിന്റെ കാലത്ത് കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പ്പോലും കിഫ്ബി വായ്പ സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സര്‍ക്കാര്‍ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാരും കണക്ക് എഴുതുമ്പോള്‍ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല. ഈ ചട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയത്. കേന്ദ്രത്തിന് ആവാം സംസ്ഥാനത്തിന് പറ്റില്ല എന്നാണു വാദം. യുഡിഎഫിന് ഒരു പ്രതിഷേധവുമില്ല. ഇങ്ങനെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടോയെന്നതു സുപ്രിംകോടതി വിധി പറയട്ടെ.

പക്ഷെ, നിലവിലുള്ള മാനദണ്ഡത്തില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് എങ്ങനെയാണ് മുന്‍കാല പ്രാബല്യം നല്‍കുക? ഇനിമേല്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകള്‍ സര്‍ക്കാര്‍ കടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍പ്പോലും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറല്ല. കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്. റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നില്ല അവയൊക്കെ അടുത്തൊരു കാല്‍നൂറ്റാണ്ടുകൊണ്ട് പണിതാല്‍ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തേണ്ടത്. ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുന്‍ഗണനകളും നിശ്ചയിക്കേണ്ടതുണ്ട്. ഇതായിരുന്നു തോമസ് ഐസക്കിന്റെ കുറിപ്പ്.

തോമസ് ഐസക് പറയുന്നത് എല്ലാം തള്ളിക്കളയണ്ട ചില വാസ്തവങ്ങളും ഉണ്ട്. എന്നാല്‍ എല്ലാക്കാലത്തും സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ പിടിപ്പുകേടിനെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും അങ്ങ് വിഴുങ്ങും. പകരം എല്ലാത്തിനും കാരണക്കാരി നിര്‍മല സീതാരാമന്‍ ആണെന്ന് വരുത്തും. പക്ഷെ എന്തു ചെയ്യാം വീണ്ടും ഗതികേട് നോക്കണേ നിര്‍മല തന്നെ ധനമന്ത്രി. ബാലഗോപാലും നിര്‍മലയും കുത്തും വെട്ടുമൊക്കെ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി  (5 hours ago)

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്  (6 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (6 hours ago)

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (6 hours ago)

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (6 hours ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (7 hours ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (7 hours ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (7 hours ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (10 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (10 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (10 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (11 hours ago)

Malayali Vartha Recommends