Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തുടരും....


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്

വീണ്ടും നിര്‍മ്മലയോ ബാലഗോപാലിന് ശനിദശ;കേന്ദ്രധനമന്ത്രിയെ പേടിച്ച് പിണറായി ഓടി,ധനകാര്യ മന്ത്രി കസേരയില്‍ നിര്‍മല വീണ്ടും എത്തിയതോടെ കേരള സര്‍ക്കാരുമായുള്ള യുദ്ധം മുറുകും,കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് തോമസ് ഐസക് രംഗത്ത്,സിപിഎം നേതാക്കളും പോരിന് മൂര്‍ച്ച കൂട്ടാന്‍ കളത്തില്‍

12 JUNE 2024 09:10 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ധനമന്ത്രിയായി വീണ്ടും നിര്‍മ്മലെ എത്തിയതോടെ കിളി പോയി കെ എന്‍ ബാലഗോപാല്‍. ഇനിയും പൊരിഞ്ഞ അടി നടക്കുമല്ലോയെന്ന പേടിയിലാണ് കേരള ധനമന്ത്രി. നിര്‍മ്മലയെന്ന് കേട്ടതും പിണറായി വിജയന്‍ ഓടി. കാരണം കേന്ദ്ര ധനമന്ത്രിയോട് മുട്ടിയപ്പോഴൊക്കെ ഒന്നാന്തരം തട്ട് കിട്ടിയിട്ടുണ്ട്. പിണറായി കാണിച്ച് കൂട്ടിയ ധൂര്‍ത്തിന് നിര്‍മ്മലയില്‍ നിന്ന് സ്ഥിരം അടികൊണ്ടത് ബാലഗോപാലാണ്. വായ്പ അനുവദിക്കാത്തതിന്റെ പേരില്‍ പരസ്പരം പോര്. കേരളത്തിന് കൊടുക്കാനുള്ളത് കൊടുത്തെന്ന് നിര്‍മലയും ഇല്ലെന്ന് ബാലഗോപാലും വലിയ തര്‍ക്കമായിരുന്നു. മൂന്നാം മോദി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും വീണ്ടും വായ്പയുടെയും ആനുകൂല്യങ്ങളുടേയും കാര്യത്തില്‍ വന്‍ യുദ്ധം നടക്കും. കാരണം വീണ്ടും നിര്‍മല സീതാരാമന്‍ ധനകാര്യമന്ത്രി കസേരയില്‍.

നിര്‍മല കസേരയില്‍ തുടരുന്നത് പിണറായി കൂട്ടര്‍ക്ക് നല്ലതിനല്ല. ഇപ്പോള്‍ തന്നെ എടുക്കാവുന്ന വായ്പയും അതിന്റെ പരിധിയും കഴിഞ്ഞ് എടുത്തിരിക്കുകയാണ്. നയാപൈസ തരില്ലെന്ന് നിര്‍മല വാശി പിടിച്ചാല്‍ പോര് കനക്കും. പിന്മാറാതെ ബാലഗോപാലും നിന്നാലും വീണ്ടും പ്രസ്‌നം കോടതി കയറും. വീണ്ടും നിര്‍മലയോ എന്ന പേടി പിണറായി സര്‍ക്കാരിന് വന്നിരിക്കുകയാണ്. ആ പേടി കൊണ്ട് തോമസ് ഐസക് നെടുനീളത്തില്‍ ഒരു ഡയലോഗുമായ് രംഗത്ത് വന്ിട്ടുണ്ട്. സംഗതി നിര്‍മ്മല പേടി തന്നെയാണ്.

കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എന്‍ഡിഎ സര്‍ക്കാരിന്റെ അധികാരാരോഹണവും കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണ്. നിര്‍മ്മലാ സീതാരാമന്‍ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സര്‍ക്കാരാണ് നാളിതുവരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങള്‍ തിരുത്തിക്കൊണ്ട് കേരള സര്‍ക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്പത്തിക ഉപരോധം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതേ നിര്‍മ്മലാ സീതാരാമന്‍ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോള്‍ കേന്ദ്ര സമീപനത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. കേരളത്തിനുവേണ്ടി വാദിക്കാന്‍ വീണ്ടും ഒരു എംപിയെ ലോകസഭയില്‍ ഉണ്ടാവൂ. രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാന്‍ തയ്യാറായ കേരളത്തോട് കൂടുതല്‍ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക.

1999ല്‍ കേരള നിയമസഭ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പാസ്സാക്കിയത്. 2016ല്‍ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്‌കരിച്ചത്. ഇതിനിടയില്‍ യുഡിഎഫിന്റെ കാലത്ത് കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പ്പോലും കിഫ്ബി വായ്പ സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സര്‍ക്കാര്‍ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാരും കണക്ക് എഴുതുമ്പോള്‍ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല. ഈ ചട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയത്. കേന്ദ്രത്തിന് ആവാം സംസ്ഥാനത്തിന് പറ്റില്ല എന്നാണു വാദം. യുഡിഎഫിന് ഒരു പ്രതിഷേധവുമില്ല. ഇങ്ങനെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടോയെന്നതു സുപ്രിംകോടതി വിധി പറയട്ടെ.

പക്ഷെ, നിലവിലുള്ള മാനദണ്ഡത്തില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് എങ്ങനെയാണ് മുന്‍കാല പ്രാബല്യം നല്‍കുക? ഇനിമേല്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകള്‍ സര്‍ക്കാര്‍ കടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍പ്പോലും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറല്ല. കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്. റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നില്ല അവയൊക്കെ അടുത്തൊരു കാല്‍നൂറ്റാണ്ടുകൊണ്ട് പണിതാല്‍ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തേണ്ടത്. ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുന്‍ഗണനകളും നിശ്ചയിക്കേണ്ടതുണ്ട്. ഇതായിരുന്നു തോമസ് ഐസക്കിന്റെ കുറിപ്പ്.

തോമസ് ഐസക് പറയുന്നത് എല്ലാം തള്ളിക്കളയണ്ട ചില വാസ്തവങ്ങളും ഉണ്ട്. എന്നാല്‍ എല്ലാക്കാലത്തും സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ പിടിപ്പുകേടിനെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും അങ്ങ് വിഴുങ്ങും. പകരം എല്ലാത്തിനും കാരണക്കാരി നിര്‍മല സീതാരാമന്‍ ആണെന്ന് വരുത്തും. പക്ഷെ എന്തു ചെയ്യാം വീണ്ടും ഗതികേട് നോക്കണേ നിര്‍മല തന്നെ ധനമന്ത്രി. ബാലഗോപാലും നിര്‍മലയും കുത്തും വെട്ടുമൊക്കെ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും.  (11 minutes ago)

ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും: ഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി  (8 hours ago)

അജിത് പവാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ബോളിവുഡ് നടിക്ക് രൂക്ഷ വിമര്‍ശനം  (8 hours ago)

മലപ്പുറത്ത് രാസലഹരിയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍  (9 hours ago)

അച്ഛന്റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാന്‍ ആകില്ലെന്ന് സിജെ റോയിയുടെ മകന്‍  (9 hours ago)

തലയോട്ടി പിളരുന്ന ശബ്ദം കേട്ട് ഓടി പ്രവാസികൾ 10 നില ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് മലയാളി ബാലൻ  (11 hours ago)

ഇറാനിൽ ഭൂചലനം 5.3 തീവ്രത ആണവായുധം പയറ്റി ഇറാൻ..? നിലവിളിച്ച് ഓടി ജനം ഉപഗ്രഹചിത്രങ്ങളിൽ കണ്ട കാഴ്ച !  (11 hours ago)

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു ഇന്ത്യയിലുടനീളം ഒഴിവുകള്‍ ബാങ്ക് ജോലിയാണോ സ്വപ്‌നം?  (11 hours ago)

ബി-നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ ?... അതോ വെറും കെട്ടുകഥയോ ? സത്യം ഇതാണ് .... ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍ പറയുന്നു  (11 hours ago)

9 ബജറ്റ് , 9 സാരികൾ ... മംഗൾഗിരി സാരി മുതൽ കട്ടം കാഞ്ചീവരം വരെ.. പെട്ടിയ്ക്കൊപ്പം ഈ സാരികളും !! ബജറ്റ് സ്ത്രീ ശാക്തീകരണം  (11 hours ago)

നടാന്‍സിലും ഇസ്ഫഹാനിലും തിരക്കിട്ട അറ്റകുറ്റപ്പണി ... ഉപഗ്രഹചിത്രങ്ങളിൽ കണ്ടത് ഭൂമിക്കടിയിൽ ഇറാന്റെ വൻ നീക്കം കലികയറി ട്രംപ്  (11 hours ago)

ഒറ്റയൊന്നിനെയും അകത്ത് കയറ്റരുത്ത്,റോയിയുടെ അവസാന 10 മിനിറ്റിൽ കാബിനുള്ളിൽ സംഭവിച്ചത്..!ചില വിവരങ്ങൾ പുറത്ത്  (11 hours ago)

പാലക്കാട് പ്രവേശിക്കുന്നു  (15 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (16 hours ago)

Malayali Vartha Recommends