Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

വീണ്ടും നിര്‍മ്മലയോ ബാലഗോപാലിന് ശനിദശ;കേന്ദ്രധനമന്ത്രിയെ പേടിച്ച് പിണറായി ഓടി,ധനകാര്യ മന്ത്രി കസേരയില്‍ നിര്‍മല വീണ്ടും എത്തിയതോടെ കേരള സര്‍ക്കാരുമായുള്ള യുദ്ധം മുറുകും,കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് തോമസ് ഐസക് രംഗത്ത്,സിപിഎം നേതാക്കളും പോരിന് മൂര്‍ച്ച കൂട്ടാന്‍ കളത്തില്‍

12 JUNE 2024 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കേന്ദ്ര ധനമന്ത്രിയായി വീണ്ടും നിര്‍മ്മലെ എത്തിയതോടെ കിളി പോയി കെ എന്‍ ബാലഗോപാല്‍. ഇനിയും പൊരിഞ്ഞ അടി നടക്കുമല്ലോയെന്ന പേടിയിലാണ് കേരള ധനമന്ത്രി. നിര്‍മ്മലയെന്ന് കേട്ടതും പിണറായി വിജയന്‍ ഓടി. കാരണം കേന്ദ്ര ധനമന്ത്രിയോട് മുട്ടിയപ്പോഴൊക്കെ ഒന്നാന്തരം തട്ട് കിട്ടിയിട്ടുണ്ട്. പിണറായി കാണിച്ച് കൂട്ടിയ ധൂര്‍ത്തിന് നിര്‍മ്മലയില്‍ നിന്ന് സ്ഥിരം അടികൊണ്ടത് ബാലഗോപാലാണ്. വായ്പ അനുവദിക്കാത്തതിന്റെ പേരില്‍ പരസ്പരം പോര്. കേരളത്തിന് കൊടുക്കാനുള്ളത് കൊടുത്തെന്ന് നിര്‍മലയും ഇല്ലെന്ന് ബാലഗോപാലും വലിയ തര്‍ക്കമായിരുന്നു. മൂന്നാം മോദി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും വീണ്ടും വായ്പയുടെയും ആനുകൂല്യങ്ങളുടേയും കാര്യത്തില്‍ വന്‍ യുദ്ധം നടക്കും. കാരണം വീണ്ടും നിര്‍മല സീതാരാമന്‍ ധനകാര്യമന്ത്രി കസേരയില്‍.

നിര്‍മല കസേരയില്‍ തുടരുന്നത് പിണറായി കൂട്ടര്‍ക്ക് നല്ലതിനല്ല. ഇപ്പോള്‍ തന്നെ എടുക്കാവുന്ന വായ്പയും അതിന്റെ പരിധിയും കഴിഞ്ഞ് എടുത്തിരിക്കുകയാണ്. നയാപൈസ തരില്ലെന്ന് നിര്‍മല വാശി പിടിച്ചാല്‍ പോര് കനക്കും. പിന്മാറാതെ ബാലഗോപാലും നിന്നാലും വീണ്ടും പ്രസ്‌നം കോടതി കയറും. വീണ്ടും നിര്‍മലയോ എന്ന പേടി പിണറായി സര്‍ക്കാരിന് വന്നിരിക്കുകയാണ്. ആ പേടി കൊണ്ട് തോമസ് ഐസക് നെടുനീളത്തില്‍ ഒരു ഡയലോഗുമായ് രംഗത്ത് വന്ിട്ടുണ്ട്. സംഗതി നിര്‍മ്മല പേടി തന്നെയാണ്.

കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എന്‍ഡിഎ സര്‍ക്കാരിന്റെ അധികാരാരോഹണവും കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണ്. നിര്‍മ്മലാ സീതാരാമന്‍ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സര്‍ക്കാരാണ് നാളിതുവരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങള്‍ തിരുത്തിക്കൊണ്ട് കേരള സര്‍ക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്പത്തിക ഉപരോധം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതേ നിര്‍മ്മലാ സീതാരാമന്‍ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോള്‍ കേന്ദ്ര സമീപനത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. കേരളത്തിനുവേണ്ടി വാദിക്കാന്‍ വീണ്ടും ഒരു എംപിയെ ലോകസഭയില്‍ ഉണ്ടാവൂ. രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാന്‍ തയ്യാറായ കേരളത്തോട് കൂടുതല്‍ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക.

1999ല്‍ കേരള നിയമസഭ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പാസ്സാക്കിയത്. 2016ല്‍ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്‌കരിച്ചത്. ഇതിനിടയില്‍ യുഡിഎഫിന്റെ കാലത്ത് കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പ്പോലും കിഫ്ബി വായ്പ സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സര്‍ക്കാര്‍ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാരും കണക്ക് എഴുതുമ്പോള്‍ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല. ഈ ചട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയത്. കേന്ദ്രത്തിന് ആവാം സംസ്ഥാനത്തിന് പറ്റില്ല എന്നാണു വാദം. യുഡിഎഫിന് ഒരു പ്രതിഷേധവുമില്ല. ഇങ്ങനെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടോയെന്നതു സുപ്രിംകോടതി വിധി പറയട്ടെ.

പക്ഷെ, നിലവിലുള്ള മാനദണ്ഡത്തില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് എങ്ങനെയാണ് മുന്‍കാല പ്രാബല്യം നല്‍കുക? ഇനിമേല്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകള്‍ സര്‍ക്കാര്‍ കടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍പ്പോലും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറല്ല. കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്. റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നില്ല അവയൊക്കെ അടുത്തൊരു കാല്‍നൂറ്റാണ്ടുകൊണ്ട് പണിതാല്‍ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തേണ്ടത്. ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുന്‍ഗണനകളും നിശ്ചയിക്കേണ്ടതുണ്ട്. ഇതായിരുന്നു തോമസ് ഐസക്കിന്റെ കുറിപ്പ്.

തോമസ് ഐസക് പറയുന്നത് എല്ലാം തള്ളിക്കളയണ്ട ചില വാസ്തവങ്ങളും ഉണ്ട്. എന്നാല്‍ എല്ലാക്കാലത്തും സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ പിടിപ്പുകേടിനെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും അങ്ങ് വിഴുങ്ങും. പകരം എല്ലാത്തിനും കാരണക്കാരി നിര്‍മല സീതാരാമന്‍ ആണെന്ന് വരുത്തും. പക്ഷെ എന്തു ചെയ്യാം വീണ്ടും ഗതികേട് നോക്കണേ നിര്‍മല തന്നെ ധനമന്ത്രി. ബാലഗോപാലും നിര്‍മലയും കുത്തും വെട്ടുമൊക്കെ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (4 minutes ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (17 minutes ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (29 minutes ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (31 minutes ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (40 minutes ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (45 minutes ago)

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്  (58 minutes ago)

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്ത  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.84 കോടി  (1 hour ago)

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശവുമായി സിവില്‍ സപ്ലൈസ് വകുപ്പ്  (1 hour ago)

വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (1 hour ago)

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്  (1 hour ago)

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (2 hours ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (2 hours ago)

Malayali Vartha Recommends