Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വല്ലാത്തൊരു ദുരന്തം... മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചില്‍ നിലവിലെ നദീതടത്തില്‍നിന്ന് 20 മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിരീക്ഷണം; പരിശോധന നടത്തിയത് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം

14 AUGUST 2024 10:04 AM IST
മലയാളി വാര്‍ത്ത

ഏറെ നാശം വിതച്ച മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചില്‍ നിലവിലെ നദീതടത്തില്‍നിന്ന് 20 മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധനസംഘത്തിന്റെ പ്രാഥമിക നിരീക്ഷണം.

ഇത്രയും ഉയരത്തില്‍ ഉരുള്‍പൊട്ടിയെത്തിയതിന് പിന്നിലുള്ള ചാലകശക്തിയെന്തെന്നതിനെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. 2020-ല്‍ ഈ പ്രദേശത്ത് ഉരുള്‍പൊട്ടിയതിന്റെ പാറയടക്കമുള്ള അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇതേ നദീതടത്തിലുണ്ട്. ഇതും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് കാരണമായെന്നാണ് പ്രാഥമിക നിരീക്ഷണമെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞു.

ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത മേഖലകളില്‍ ചൊവ്വാഴ്ച ഉച്ചവരെ പരിശോധന നടത്തിയത്. 15 വരെ പരിശോധന തുടരും.

20 മീറ്ററിലധികം ഉയരത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായതും പുഴയെക്കാള്‍ കൂടുതല്‍ വിസ്തൃതിയില്‍ ഒഴുകിയതും ദുരന്തമേഖലയില്‍നിന്ന് വ്യക്തമാണ്. മുന്‍പുണ്ടായ ഉരുള്‍പൊട്ടലിലെ അവശിഷ്ടങ്ങള്‍ ആദ്യം മലവെള്ളപ്പാച്ചിലിനെ തടയണപോലെ തടയുകയും പിന്നീട് ഒരുമിച്ചൊഴുകുകയും ചെയ്തിട്ടുണ്ടാകാം. ഇത് വിശദമായി പഠിക്കേണ്ടതുണ്ടെന്നും സംഘം അറിയിച്ചു.

മേഖലയില്‍ സുരക്ഷിതമായ പ്രദേശങ്ങളേതെന്നും സംഘം അടയാളപ്പെടുത്തും. ഇതേത്തുടര്‍ന്നായിരിക്കും ദുരന്തബാധിത പ്രദേശത്ത് താമസം അനുവദിക്കണമോ എന്ന് നിശ്ചയിക്കുന്നത്.

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായി പരിശോധിച്ചു. മണ്ണിന്റെയും പാറകളുടെയും സാംപിളുകള്‍ ശേഖരിച്ചു. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യതകള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജലവിഭവ വികസന വിനിയോഗ കേന്ദ്ര (സി.ഡബ്ല്യു.ആര്‍.ഡി.എം.)ത്തിലെ പ്രകൃതിദുരന്ത പഠനകേന്ദ്രത്തിന്റെ മേധാവി ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

അതേസമയം വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിത ക്യാമ്പുകളില്‍നിന്ന് വാടക വീടുകളിലേക്ക് മാറുന്ന കുടുംബത്തിന് മാസം 6000 രൂപവരെ സംസ്ഥാന സര്‍ക്കാര്‍ വാടക അനുവദിക്കും. ബന്ധുവീടുകളിലേക്കു മാറുന്ന കുടുംബങ്ങള്‍ക്കും ഇതേ തുക നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക ലഭ്യമാക്കുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായോ വിട്ടുനല്‍കുന്ന ഇടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് വഴി താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും ഈ സഹായം ഉണ്ടാകില്ല. ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സംഭവങ്ങളില്‍ ശേഷിക്കുന്ന തുക (പരമാവധി 6000 വരെ) മാസവാടകയായി നല്‍കും.

ദുരിത ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കാന്‍ നേരത്തെ ഉത്തരവായിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ദിവസം 300 രൂപ വീതവും കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളില്‍ മൂന്നു പേര്‍ക്കും ദിവസം 300 രൂപ വീതം 30 ദിവസത്തേക്ക് നല്‍കാനും തീരുമാനിച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (10 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (39 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

Malayali Vartha Recommends