Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...


പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു..തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടി.. 'ഓപ്പറേഷന്‍ സിന്ദൂര്‍.. ഇന്ത്യയിൽ വീണ കണ്ണീരിന് സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്..


രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

റഡാറുകളുടെയും ജാമറുകളുടേയും കണ്ണുവെട്ടിച്ച് 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിച്ച ഭാരതതിന്റെ SCALP MISSILE

07 MAY 2025 12:29 PM IST
മലയാളി വാര്‍ത്ത

 

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പറന്ന റഫാല്‍ വിമാനങ്ങള്‍ മിസൈലുകള്‍ തുരുതരാ വിശേഷിപ്പിച്ചു. കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തില്‍ റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന കരുതല്‍ എടുത്തത് വെറുതെയായിരുന്നില്ല. സബ്സോണിക് മിസൈലുകള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഫ്രഞ്ച് നിര്‍മാതാക്കള്‍ സോഫ്റ്റ്വെയര്‍ നവീകരിച്ചു കഴിഞ്ഞിരുന്നു. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. ആ മിസൈലുകളാണ് പാക്കിസ്ഥാനെ അര്‍ദ്ധ രാത്രി പൊട്ടിക്കരയിപ്പിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്‍കിയത് വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ എന്നാണ് സൂചന. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷന്‍ സിന്ദൂരി'ലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി. കൂടുതല്‍ നാശ നഷ്ടമുണ്ടാക്കിയത് റഫാലില്‍ നിന്നും പോയ സ്‌കാല്‍പ് മിസൈലുകളായിരുന്നു.

 

 

 

ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈല്‍. ദൂരപരിധി 300 കിലോമീറ്റര്‍ സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍. ഒരു വിമാനത്തിന് 2 സ്‌കാല്‍പ് മിസൈലുകള്‍ വഹിക്കാം. ഇറാഖില്‍ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളില്‍ മുന്‍പ് റഫാലിലെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ച് ഫ്രാന്‍സ് ആക്രമണം നടത്തിയിട്ടുണ്ട്. ഇതേ മാതൃകയിലായിരുന്നു പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ പോരാട്ടം. അത്യാധുനിക റഡാര്‍ റഫാല്‍ യുദ്ധ വിമാനത്തിന്റെ കരുത്താണ്. ശത്രു സേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനവുമുണ്ട്. ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്‍ജിന്‍ കരുത്ത് ഈ വിമാനത്തിനുണ്ട്. ശത്രുസേനയുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യയും സ്വന്തം. അതായത് റഫാലും സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ തകര്‍ത്തത്. ഇതിനൊപ്പം കരസേനയും മിസൈലുകള്‍ വര്‍ഷിച്ചതായി സൂചനയുണ്ട്.

മിസൈലുകള്‍ നവീകരിക്കപ്പെട്ടതോടെ പര്‍വതങ്ങളിലും ഉയര്‍ന്നപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുളള ശത്രുകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ റഫാലിനു ശേഷിയുണ്ടായി. നിലവില്‍ 2,000 മീറ്റര്‍ ഉയരത്തില്‍ പ്രഹരിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. വ്യോമസേനയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയാണ് സോഫ്റ്റ്വെയര്‍ നവീകരണം നടത്തിയത്. വായുവില്‍നിന്നു തൊടുക്കാവുന്ന സ്‌കാല്‍പ് മിസൈലുകള്‍ ചൈനയും പാക്കിസ്ഥാനും വികസിപ്പിച്ചിട്ടുണ്ടെങ്കിലും സ്‌കാല്‍പ് മിസൈലിന്റെ ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് പ്രക്രിയയാണ് ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ സവിശേഷത. പോര്‍വിമാനത്തില്‍നിന്നു തൊടുത്തുകഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് 100-130 അടി ഉയരത്തില്‍ എത്തിനില്‍ക്കും. റഡാറുകളുടെ ജാമിങ് സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാനാണിത്. വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിക്കുന്ന മിസൈല്‍ പിന്നീട് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ നാശമുണ്ടാക്കും വരെ പാക്കിസ്ഥാന്‍ ഒന്നും അറിഞ്ഞില്ല.

 

 

 

റഫാലിലെ ആയുധബലം ഇന്ത്യന്‍ സേനയ്ക്ക് കരുത്താണ്. 9.3 ടണ്‍ ആയുധങ്ങള്‍ വിമാനത്തിനു വഹിക്കാം. മീറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലും അതിലുണ്ട്. ആകാശത്തെ ലക്ഷ്യം തകര്‍ക്കാനുള്ള മിസൈുമുണ്ട്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 120 - 150 കിലോമീറ്ററാണ്. പഹല്‍ഗാമിനുള്ള തിരിച്ചടി എല്ലാ അര്‍ത്ഥത്തിലും റഫാലില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ വിജയമൊരുക്കി. ഭീകരരുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്‌ഷെ മുഹ്‌മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം.മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 55 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസാഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങി  (3 hours ago)

ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ഹിമാന്‍ഷി നര്‍വാള്‍  (3 hours ago)

അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി  (3 hours ago)

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹതിനായി  (5 hours ago)

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടന്‍ ശ്രീനാഥ് ഭാസി  (5 hours ago)

ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റാന്‍ നിര്‍ദേശം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ച് കൊല്ലപ്പെട്ട സയ്യിദ് ആദിലിന്റെ കുടുംബം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് 80 ഭീകരര്‍  (6 hours ago)

ശ്രീനഗര്‍, ലേ, അമൃത്സര്‍, ചണ്ഡീഗഢ് എന്നിവയുള്‍പ്പെടെ 18 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു  (6 hours ago)

സായുധ സേനയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (6 hours ago)

കേരളത്തില്‍ ഒരൊറ്റ ദിവസം മയക്കുമരുന്ന് കച്ചവടം നടത്തിയതിന് 84 പേര്‍ പിടിയില്‍  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂറില്‍ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍  (7 hours ago)

പോരാട്ടത്തിന്റെ 25ാം മിനിട്ടില്‍ ചൈനയുടെ ചതിയറിഞ്ഞ് പാക് പട്ടാളം ; ആകാശ് അടിച്ചുകയറി തൂഫാനാക്കി  (7 hours ago)

വിവാഹപ്പിറ്റേന്ന് നവവധുവിന്റെ 30 പവന്റെ കാണാതായ ആഭരണങ്ങള്‍ കണ്ടെത്തി  (7 hours ago)

കൂട്ടുകാരന്റെ മകനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി  (7 hours ago)

Malayali Vartha Recommends