ഭാര്യയെ അസഭ്യം പറഞ്ഞ് മർദിച്ചതിൻ്റെ ദേഷ്യത്തിൽ കൊല; കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്; കൊലപാതകമെന്ന് പോലീസ്

കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് അന്വേഷത്തിണൽ കണ്ടെത്തിയിരിക്കുന്നത്. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ എന്ന രജിയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത് . രജിയുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി നിലവിൽ ഒളിവിലാണ്.മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.
മൂന്ന് ദിവസം പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന് . വീഴ്ചയിൽ പറ്റിയ പരിക്കാണ് മരണക്കാരണമെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടും, രജിയുടെ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളും കേസിൽ നിർണായകമായി മാറി . പോലീസ് അന്വേഷണത്തിൽ കറവൂർ സ്വദേശികളായ അനിൽകുമാർ, റഹ്‌മാൻ ഷാജി എന്ന ഷാജഹാനും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ഷാജഹാൻ പിടിയിലായത്പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. ഷാജഹാൻ നൽകിയ മൊഴിയിൽ പറയുന്നത് ഒന്നാം പ്രതി അനിൽകുമാറിൻ്റെ ഭാര്യയെ രജി അസഭ്യം പറഞ്ഞ് മർദിച്ചതിൻ്റെ ദേഷ്യമാണ് കൊലക്ക് കാരണമെന്നാണ് . ശനി രാത്രി വാഴത്തോട്ടത്തിൽ കാവലിനായി പോയ രജിയെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തി പെരുന്തോയിൽ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിച്ചു . ഒളിവിൽ ഉള്ള അനിൽകുമാറിനായി പത്തനാപുരം പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha