Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...

31 MAY 2025 04:07 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ അവസാനത്തെ നേതാവിനെയും ഇസ്രായേല്‍ ആസൂത്രിതമായി വധിച്ചിരിക്കുന്നു. ഹമാസ് ഭീകരപ്രസ്ഥാനത്തിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ തന്ത്രപരമായ നീക്കത്തിലൂടെ വധിച്ചെന്നും ഇനി ഹമാസിന് നിലനില്‍പ്പില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. 600 ദിവസത്തെ യുദ്ധത്തില്‍ ഹമാസിന്റെ മുന്‍നിര നേതാക്കളായ അറുപതു പേരെ ഇതോടകം വധിച്ചുവെന്നും ഹമാസ് എന്ന ഭീകരപ്രസ്ഥാനം ഇനി ഉണ്ടാവില്ലെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്.

ഈ മാസം 14-ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി കൃത്യമായ വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസ് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.

ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ അവസാനത്തെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് സിന്‍വാര്‍. മുഹമ്മദ് സിന്‍വാറും യഹ്യാ സിന്‍വാറും കൊല്ലപ്പെട്ടതോടെ ഹമാസ് ഗാസയില്‍ നിലനില്‍പിനായി പതറുകയാണ്. ഏറെ വൈകാതെ പട്ടിണി മരണം ഗാസയില്‍ തുടങ്ങുന്നതോടെ ജനം ഹമാസിനെ തള്ളിപ്പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയുധവും പണവുമില്ലാതെ വലയുന്ന ഹമാസിന് ഇനി പലസ്തീനികളെ സംരക്ഷിക്കാനുള്ള യാതൊരു ശേഷിമില്ലെന്ന സാഹചര്യമാണ്. നിലവിലെ സാഹചര്യത്തില്‍ രണ്ടായിരം പേര്‍ പട്ടിണിയെത്തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ മരിക്കുമെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാസയില്‍ ഹമാസിന്റെ നേതൃനിരയില്‍ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഭൂമിക്കടിയില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക അറയ്ക്കുള്ളിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ ഉണ്ടായിരുന്നത്. ഹമാസ് യുദ്ധം നിയന്ത്രിക്കുന്നതിനായി സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന ഭൂഗര്‍ഭനിലയമായിരുന്നു ഇത്. ഒട്ടേറെ ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ചാര ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ ഒളിത്താവളം കണ്ടെത്തുകയും ഡ്രോണ്‍ ആക്രമണത്തിലൂടെ ഇസ്രായേലി സൈന്യം ഈ സ്ഥലം തകര്‍ക്കുകയുമായിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ യഹ്യ സിന്‍വാറായിരുന്നു. ഇറാനില്‍ ഇസ്മായില്‍ ഹനിയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് ശേഷം ഹമാസിന്റെ നേതാവായി യഹ്യയെ തെരഞ്ഞെടുത്തിരുന്നു. യഹ്യ കൊല്ലപ്പെട്ടതിനുശേഷം മുഹമ്മദ് സിന്‍വാറിനെ ഹമാസ് ആ സ്ഥാനത്തേക്ക് ഉയര്‍ത്തുകയായിരുന്നു. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ അടിയിലാണ് തീവ്രവാദികള്‍ ഈ ഭൂഗര്‍ഭനിലയം നിര്‍മിച്ചിരുന്നത്. ആശുപത്രിയുടെ അടിയില്‍നിന്ന് പ്രത്യേകം നിര്‍മിച്ച തുരങ്കപാതയിലൂടെയാണ് ഹമാസിന്റെ ഈ കേന്ദ്രത്തിലേക്ക് എത്താനാവുക. ഇവിടം തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേലി സൈന്യം പുറത്തു വിടുകയും ചെയ്തിരുന്നു.

 

ഹമാസിന്റെ ഒളിത്താവളങ്ങള്‍ ഏറെയും ആശുപത്രികള്‍ക്കും മോസ്‌കുകള്‍ക്കും അടിയിലാണെന്ന് ഇസ്രായേല്‍ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് ഇസ്രായേല്‍ പലപ്പോഴായി 40 ആശുപത്രികള്‍ ബോംബിംഗില്‍ തകര്‍ത്തിരുന്നു. 600 ദിവസമായി തുടരുന്ന യുദ്ധത്തില്‍ ഇതോടകം അന്‍പത്തി അയ്യായിരം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട് കാണാതായവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മരണസംഖ്യ എഴുപതിനായിരം കവിയും. കൊല്ലപ്പെട്ടവരില്‍ പതിനയ്യായിരിത്തിലേറെ പേര്‍ കുട്ടികളാണ്.

 

വീടുകളും കെട്ടിടങ്ങളും ഒന്നാകെ തകര്‍ക്കപ്പെട്ട ഗസ്സ ഭൂമിയിലെ ശ്മശാനമായി മാറിയിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യാന്‍ കുറഞ്ഞത് രണ്ടു വര്‍ഷം വേണ്ടിവരും. ഗാസയെ യു.എസിനു കൈമാറി പുനര്‍നിര്‍മാണം യു.എസ് നടപ്പാക്കുമെന്ന ട്രംപിന്റെ നിര്‍ദേശം അറബ് രാജ്യങ്ങള്‍ തള്ളിയിരുന്നു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് 5300 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഗാസയില്‍ അഞ്ചു ലക്ഷത്തിലേറെ പുനരധിവസിപ്പിക്കുക ഏറെ ദുഷ്‌കരമാണ്.


ഭക്ഷണവും കുടിവെള്ളവും മരുന്നും ഗാസയിലില്ലാതായിരിക്കുന്നു. ഗാസയില്‍ നിന്ന് പലയിടങ്ങളിലേക്ക് അഭയാര്‍ഥികളായി ഓടിപ്പോയവരുടെ സാഹചര്യവും ഭയാനകമാണ്. ലോകത്തില്‍ ഇന്ന് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന പ്രദേശമായി ഗാസ മാറിയിരിക്കുന്നു. ഇറാന്‍ ഉള്‍പ്പെടെ ഇസ്ലാമിക രാജ്യങ്ങള്‍ ഭക്ഷണം എത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെ ഇസ്രായേല്‍ തടഞ്ഞതോടെ പ്രതിസന്ധി അതിരൂക്ഷമായി മാറിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (38 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (46 minutes ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (56 minutes ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (2 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (2 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (4 hours ago)

ഞെട്ടിക്കുന്ന കൊലപാതകം  (4 hours ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (4 hours ago)

Malayali Vartha Recommends