സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമ്പോൾ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള സംഭരണികളിലെ ജലനിരപ്പ് ആറ് ദിവസത്തിനിടെ 12 ശതമാനമാണ് കൂടിയത്. 16 അണക്കെട്ടു കളിലായി ആകെ 40 ശതമാനമാണ് നിലവിൽ ജലനിരപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിൽ ആറ് ദിവസം കൊണ്ട് 11 അടിയിലേറെയാണ് ജല നിരപ്പ് ഉയർന്നത്. 2329.88 അടിയായിരുന്നത് 2341.48ലെത്തി.
2403 അടിയാണ് പരമാവധി സംഭരണശേഷി. ആറ് ദിവസം കൊണ്ട് വൃഷ്ടി പ്രദേശത്ത് 497.2 മില്ലിമീറ്റർ മഴ ലഭിച്ചു. 65.144 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാ വശ്യമായ ജലമാണ് 24 മണിക്കൂറിൽ ഡാമിലേക്ക് ഒഴുകിയെത്തിയത്. നിലവിൽ 848.217 ദ ശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമുണ്ട്. ആറ് ദിവസംകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും പതിനാലു അടിയോളം ഉയർന്ന 128 . 8അടിയിലെത്തി. 142അടിയാണ് അനുവദനീയമായ സംഭരണ ശേഷി. സെക്കന്റിൽ 8028.88ഖനയാടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതിൽ 933 ഖനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
അണക്കെട്ടുകളുടെ ജലനിരപ്പാണ് കേരളത്തിലെ പ്രളയ ഗതിയെ ബാധിക്കുക. ഇത്തവണ അതിരൂക്ഷമായ സാഹചര്യമാണുള്ളത്. ഇതോടെ വീണ്ടും പ്രളയം കേരളം മുന്നില്‍ കാണുകയാണ്. കെഎസ്ഇബിയുടെ ഡാം മാനേജ്‌മെന്റ് ഇത്തവണയും പാളി എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha