ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഭാര്യയുടെ വീടിനടുത്തുള്ള പെൺകുട്ടിയുമായി 38ക്കാരൻ ട്രെയിനിന് മുന്നിൽ ചാടി; ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തപ്പോൾ ശരീരം ചിന്നിച്ചിതറി ?

ആലപ്പുഴ ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ ചാടി യുവാവും പ്ലസ് വൺ വിദ്യാർത്ഥിനിയും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. ട്രെയിന് മുന്നിൽ ചാടിയുള്ള പല ആത്മഹത്യകൾക്കും സാക്ഷിയാകുന്നത് ലോക്കോ പൈലറ്റുമാരാണ് .
ഈ സംഭവത്തിലും ലോക്കോ പൈലറ്റുമാർ അവരുടെ മരണത്തിനു സാക്ഷികൾ ആയിരിക്കുകയാണ്. വളരെ പെട്ടെന്നു ആയിരുന്നു അത് സംഭവിച്ചത് . ചീറി പാഞ്ഞു വന്ന ട്രെയിനിന് മുന്നിലേക്കു ഇരുവരും ചാടുകയായിരുന്നു. ട്രെയിൻ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയിൽ എത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു.
ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണ് എന്നു പറഞ്ഞാണ് ദേവിക രാവിലെ വീട്ടിൽ നിന്നു പോയത്. കരുവാറ്റയിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാൽ വേഗത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പർ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ട്രെയിൻ അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.
ദേവിക ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ശ്രീജിത്തുമായുള്ള അടുപ്പത്തിൽനിന്നു ദേവികയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha