പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്ഷപ്പെടൽ...

ബീച്ചിനു സമീപം പുതിയകടവിൽ ഏഴുവയസ്സുകാരനെ പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് ഇവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വിഫലമാവുകയായിരുന്നു. ചാക്കിൽക്കെട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ കൂട്ടുകാർ കല്ലെറിഞ്ഞ് ഒടിഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബീച്ചിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന ഏഴ് വയസുകാരനെ നാടോടികള്‍ ചേർന്ന് പിടികൂടുകയും അവരുടെ പക്കലുണ്ടായിരുന്ന ചാക്കിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു. തൊട്ടടുത്തുതന്നെ കളിക്കുകയായിരുന്ന മറ്റ് കുട്ടികൾ ബഹളം വെക്കുകയും ഇത് ചെറുക്കുകയും ചെയ്തു. കൂടാതെ ബീച്ചിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ എത്തി കുട്ടികൾ വിവരമറിയിക്കുകയായിരുന്നു. എയ്‌ഡ് പോസ്റ്റിലെ പൊലീസുകാർ ഓടിയെത്തി കുട്ടികൾ തടഞ്ഞുവെച്ച നാടോടികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.
കന്നടക്ക് പുറമെ നല്ല രീതിയിൽ മലയാളം സംസാരിക്കുന്നവർ കൂടിയാണ് പിടിയിലായ രണ്ടുപേരും. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ വ്യക്തമാവുകയുള്ളൂ. പട്ടാപ്പകൽ ഏറെ തിരക്കേറിയ കോഴിക്കോട് ബീച്ചിൽ ഇത്തരത്തിൽ കുട്ടിയെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത് വലിയ ആശങ്കയും ഭീതിയും പടര്‍ത്തിയിട്ടുണ്ട്.
സ്കൂൾ അവധിക്ക് പുതിയകടവിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു മുഹമ്മദ് റാസിൽ. കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവർ ചാക്കുമായി അടുത്തെത്തുകയായിരുന്നു. കുട്ടിയെ ബലമായി ചാക്കിലാക്കിയ ഇവർക്കുനേരെ മറ്റ് കുട്ടികൾ കല്ലെറിഞ്ഞു. ആക്രമണത്തെത്തുടർന്ന് ഇരുവരും ചാക്കിനൊപ്പം കുട്ടിയെയും ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരുടെ പിന്നാലെ കുട്ടികൾ ഓടുന്ന സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ഇവരെ പിന്തുടർന്നു. തുടർന്ന് പരിസരത്ത് പട്രോളിംഗിനെത്തിയ പൊലീസുകാരെ കുട്ടികൾ വിവരമറിയിക്കുകയും ഇരുവരെയും പൊലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു.
കുട്ടികളുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ ഉടൻ രക്ഷിക്കാനായതെന്നും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ മുമ്പ് കണ്ട് പരിചയമില്ലെന്നും നാട്ടുകാരും പറഞ്ഞു. ശ്രീനിവാസനെതിരെ തൃശൂരും കോട്ടയത്തും മോഷണം, പിടിച്ചുപറി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് നാട്ടൊരു പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്തു. വൈകീട്ട് ആറരയോടെ പത്തുവയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ മിഠായി നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച ഇയാള്‍ ആദ്യം കുട്ടികള്‍ക്ക് മിഠായി നല്‍കി. എന്നാല്‍, ഒരു കുട്ടി ഇനിയും മിഠായി വേണമെന്ന് ഇയാളോട് പറഞ്ഞു. ഇതോടെ ഇയാള്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് മിഠായി എടുക്കാന്‍ പോയ തക്കത്തില്‍ കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
സ്‌കൂട്ടറിലെത്തിയ ആളും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലുണ്ടായിരുന്നവരും ഒരേസംഘത്തില്‍പ്പെട്ടവരാണെന്നാണ് ആരോപണം. സംഭവത്തില്‍ കഴിഞ്ഞദിവസംതന്നെ പരാതി നല്‍കിയെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് കേസെടുത്തതെന്നും സ്ഥലത്തെത്തി വിവരം ശേഖരിച്ചതെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വൈകിട്ട് ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 10 വയസ്സുള്ള 2 പെൺകുട്ടികൾക്കു നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനവും നടത്തിയത്.
യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമമെന്നും പിന്തുടർന്ന് വീടു വരെയെത്തി യുവാവ് ഭീഷണി മുഴക്കിയതായും കുട്ടികളിലൊരാളുടെ പിതാവ് ആരോപിച്ചു. ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നതും ഒരു വീടിന്റെ ഗെയ്റ്റിനരികിൽ വന്ന് നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
വൈകിട്ട് 6.45ഓടെ ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികൾ. കുട്ടികൾ പോകുന്നിടത്തു നിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിർത്തിയ ശേഷം യുവാവ് നഗ്നതാപ്രദർശനം നടത്തുന്നതും പിന്നീട് സ്കൂട്ടർ എടുത്തു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു വാനിന്റെ പിന്നിൽ നിന്ന് പുറത്തു വന്ന് സ്കൂട്ടർ എടുത്ത് വീടിന്റെ ഗെയ്റ്റിനു സമീപം വന്നു നിൽക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. കുട്ടികളെ താൻ കൊണ്ടു പോകുമെന്നും കൊന്നുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പിതാവ് പറഞ്ഞു. പൊലീസിൽ ഉടൻ അറിയിച്ചെങ്കിലും പിറ്റേന്ന് കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞെന്ന് രക്ഷിതാക്കൾ പറഞ്ഞു. സംഭവം വാർത്തയായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതെന്ന് വീട്ടുകാർ ആരോപിച്ചു. യുവാവ് വന്ന സ്കൂട്ടർ മാത്രമല്ല, അവിടെ പാർക്ക് ചെയ്തിരുന്ന വാനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് തങ്ങളുടെ സംശയമെന്നും അതിനാൽ ആസൂത്രിതമാണ് സംഭവമെന്നും രക്ഷിതാക്കൾ പറയുന്നു.
യുവാവിന്റെ വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. നഗ്നതാ പ്രദർശനത്തിനു ശേഷം കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി മിഠായി നൽകി പ്രലോഭിപ്പിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇയാൾ റെയിൻകോട്ടും ഹെൽമറ്റും ധരിച്ചിരുന്നു. കുട്ടികളിൽ ഒരാളുടെ സമയോചിത നീക്കമാണ് യുവാവിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചത്. ഒരു മിഠായി കൂടി വേണമെന്ന് കുട്ടി പറഞ്ഞപ്പോൾ യുവാവ് എടുക്കാൻ തിരിഞ്ഞ തക്കത്തിന് കുട്ടികൾ ഓടി രക്ഷപ്പെട്ട് വീട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. കുട്ടികളെ പിന്തുടർന്നാണ് ഇയാൾ വീടിന്റെ ഗെയ്റ്റ് വരെ എത്തിയതും ഭീഷണി മുഴക്കിയതും.
https://www.facebook.com/Malayalivartha