അന്യന്റെ സ്വകാര്യതയിൽ കടന്നു കയറിയതിന്റെ പേരിൽ ഒരു ജീവനെടുക്കാൻ പ്രേരിപ്പിച്ച ദുഷിച്ചു നാറിയ മത സദാചാര പോലീസിങ് കണ്ടിട്ട് ഒരു മാനവികതാവാദിക്കും കണ്ണീർ വന്നില്ല. തുറന്നടിച്ച് അഞ്‌ജു പാർവതി പ്രഭീഷ്

അന്യന്റെ സ്വകാര്യതയിൽ കടന്നു കയറിയതിന്റെ പേരിൽ ഒരു ജീവനെടുക്കാൻ പ്രേരിപ്പിച്ച ദുഷിച്ചു നാറിയ മത സദാചാര പോലീസിങ് കണ്ടിട്ട് ഒരു മാനവികതാവാദിക്കും കണ്ണീർ വന്നില്ല. തുറന്നടിച്ച് അഞ്‌ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
പ്രഫുദ്ധത കൂടിയ നാട്ടിൽ, സ്ത്രീസുരക്ഷയ്ക്കും തുല്യ നീതിക്കും ഉള്ള ഇഷ്ടിക ചുട്ട് എടുക്കാൻ ആഹ്വാനം നല്കിയ ഡബിൾ ചങ്ക് പിറന്ത പോരാട്ടഭൂമികയിൽ നടന്ന സംഭവം ആയത് കൊണ്ട് കുരയ്ക്കാൻ മറന്നു പോയ സാംസ്കാരിക ശ്വാനന്മാർ. ആരും തെറ്റിദ്ധരിക്കരുത്, പരന്ന വായനക്കാരന് വേണ്ടി പൂമൂടൽ നടത്തിയതിന്റെ, അതിന്റെ പേരിൽ എറിഞ്ഞു കിട്ടിയ എല്ലിൻ കഷണങ്ങൾ ആവോളം അകത്താക്കിയതിന്റെ ക്ഷീണത്തിൽ മയങ്ങുകയാണ്.
എങ്ങും നിശബ്ദതയാണ്. അന്യന്റെ സ്വകാര്യതയിൽ കടന്നു കയറിയതിന്റെ പേരിൽ ഒരു ജീവനെടുക്കാൻ പ്രേരിപ്പിച്ച ദുഷിച്ചു നാറിയ മത സദാചാര പോലീസിങ് കണ്ടിട്ട് ഒരു മാനവികതാവാദിക്കും കണ്ണീർ വന്നില്ല. ഒരൊറ്റ വട്ടപ്പൊട്ടിസ്റ്റി ന്റെയും രക്തം തിളച്ചില്ല. ഒരൊറ്റ ലിബറൽ പൂമരന്മാർക്കും നാവ് പൊന്തിയിട്ടില്ല. സംഭവം അങ്ങ് ഉത്തരേന്ത്യയിൽ ആയിരുന്നുവെങ്കിൽ എല്ലാരും നിരന്നു നിന്ന് ഉറക്കെ കുരച്ചേനെ.
നടുറോഡിൽ നിന്ന് സംസാരിച്ച മഹാ പാതകത്തിന് അഞ്ച് മണിക്കൂറോളം ഒരു യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്തത് മോറൽ പോലീസിങ് അല്ലത്രേ. അതിന് കാരണം ചെയ്തവന്മാരുടെ സംഘടന യോട് ഉള്ള വിധേയത്വം. അതിന്മേൽ തൊട്ട് കളിച്ചാൽ കടന്നൽക്കൂട് ഇളകും പോലെ മതവാദികൾ ഇളകി ഊപ്പാട് വരുത്തും എന്നറിയാം. ഒപ്പം വോട്ട് ബാങ്ക് എന്ന അമേദ്യത്തിന് മുന്നിൽ വട്ടമിട്ടു പറക്കുന്ന മണിയനീച്ചകൾക്ക് അതിന്മേൽ കയറി കളിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്തും അറിയാം.
അഞ്ചര മണിക്കൂർ യുവാവിനെ വിചാരണ ചെയ്ത മതസംഘം അയാളുടെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചത് ഫാസിസം അല്ല. നിയമം കയ്യിലെടുക്കാൻ നിനക്കൊകെ ആര് അധികാരം തന്നെടേയ് എന്ന് എഴുതി പോയാൽ ജോസഫ് മാഷിന്റെ വിധി ഉണ്ടാവുമോ എന്ന പേടിയാണ് സകലമാന ഇടത് പേനയുന്തികൾക്കും എന്നതാണ് സത്യം.
പണ്ട് ഏതോ ഡൗൺ ടൌൺ ഐസ് ക്രീം പാർലറിൽ ആരാണ്ട് പരസ്യമായി ഉമ്മ വച്ചത് ചോദ്യം ചെയ്തതിന് ആ പാർലർ അടിച്ച് പൊളിച്ചു ശേഷം സെക്സുൽ ലിബർട്ടി വേണമെന്ന് പറഞ്ഞു തെരുവ് നീളെ ചുംബന സമരത്തിന് ആഹ്വാനം ചെയ്ത നാടാണിത്. ഇപ്പോൾ ഇതാ ഒരു സ്ത്രീ സുഹൃത്തിനോട് ഒന്ന് സംസാരിച്ചതിന്റെ പേരിൽ നടു റോഡിൽ അപമാനിക്കപ്പെട്ടിട്ട്, അതിന്റെ പേരിൽ അവർ ജീവനൊടുക്കിയിട്ട്, ഒരു യുവാവിനെ അഞ്ചര മണിക്കൂറോളം വിചാരണ ചെയ്ത് പതം വരുത്തിയിട്ട് അതേ കുറിച്ച് രണ്ടക്ഷരം കുറിക്കാൻ ഒരു
സാംസ്കാരിക കുഴലൂത്ത് പേനയുന്തി കൾക്കും സമയമില്ല. ഒരു സ്ത്രീ സുഹൃത്തിനോട് റോഡിൽ നിന്ന് സംസാരിച്ചാൽ സ്വന്തം വീട്ടുകാർക്ക് ഇല്ലാത്ത വേവലാതി നിനക്കൊക്കെ എന്തിനെടേയ് മതം തീനികളെ എന്ന് ചോദിക്കാൻ ശേഷിയില്ലാത്ത അടിമകൾ അത് കൊണ്ട് തന്നെ ഉറക്കം നടിച്ച് പൂമരചോടുകളിൽ വിശ്രമിക്കുകയാണ്.
NB : സംഭവം നടന്നത് കൊങ്ങി കോട്ടയായ, എങ്ങും RSS ഫീകരന്മാർ ഉള്ള പിണറായിയിൽ ആണല്ലോ. അവിടെ ഡിഫി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനൊന്ന് സംഭവിക്കുകേ ഇല്ലായിരുന്നു എന്ന ക്യാപ്‌സ്യൂൾ റെഡിയായോ ഉത്തമാ???
https://www.facebook.com/Malayalivartha