പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ; മനുഷ്യാവകാശ കമ്മീഷന്റെ നിർണ്ണായക ഇടപെടൽ

പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് സർക്കാരിന്റെ അവഗണന തുടരുന്നു. കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് സർക്കാർ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിമർശനമുന്നയിച്ചിരിക്കുകയാണ്.2024 ഒക്ടോബർ 1 നാണ് സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതുവരെ നിർദ്ദേശം നടപ്പിലാക്കിയില്ല. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ വീണ്ടും ഇടപെട്ടത്.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് . വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സിദ്ധാർത്ഥിന് നീതി നൽകണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത് .
2024 മാർച്ച് മൂന്നാം തീയതിയാണ് അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത് . ഇത് പരിഗണിച്ച കമ്മീഷൻ സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിട്ട് ഒരു മാസമായി.
എന്നാൽ ഉത്തരവ് സർക്കാർ നടപ്പാക്കാൻ വൈകിയതോടെ 8% പലിശ സഹിതം തുക നൽകാനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇതും പാലിക്കാൻ പിണറായി സർക്കാർ തയ്യാറായില്ല . ഇതേ തുടർന്ന് ജൂലൈ 10 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha